പാരാമെഡിക്കിനെ ഇന്ത്യന്‍ വംശജ ആംബുലന്‍സില്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ട്വിസ്റ്റ്; മദ്യപിച്ച് ലക്കുകെട്ട സ്ത്രീക്ക് പീഡിപ്പിക്കാനായി 'ഇരുന്ന് കൊടുത്തെന്ന്' സാക്ഷിമൊഴി; കയറിപ്പിടിക്കാന്‍ അനുവദിച്ചത് പ്രൊഫഷണലിസമല്ലെന്ന് സഹജീവനക്കാരന്‍!

പാരാമെഡിക്കിനെ ഇന്ത്യന്‍ വംശജ ആംബുലന്‍സില്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ട്വിസ്റ്റ്; മദ്യപിച്ച് ലക്കുകെട്ട സ്ത്രീക്ക് പീഡിപ്പിക്കാനായി 'ഇരുന്ന് കൊടുത്തെന്ന്' സാക്ഷിമൊഴി; കയറിപ്പിടിക്കാന്‍ അനുവദിച്ചത് പ്രൊഫഷണലിസമല്ലെന്ന് സഹജീവനക്കാരന്‍!

മദ്യപിച്ച് ലക്കുകെട്ട ഇന്ത്യന്‍ വംശജ ചികിത്സിക്കാനെത്തിയ പാരാമെഡിക്കിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവ്. ആംബുലന്‍സിന്റെ പിന്നില്‍ വെച്ച് ചികിത്സ നല്‍കവെ ലൈംഗികാവയവങ്ങളില്‍ കയറിപ്പിക്കാന്‍ പാരാമെഡിക്ക് 'അനുവദിക്കുകയായിരുന്നുവെന്നാണ്' സഹജീവനക്കാരന്‍ കോടതിയില്‍ മൊഴി നല്‍കിയത്.


സംഭവസമയത്ത് 33 വയസ്സുകാരിയായിരുന്ന ദീപാ മേഘാനിയാണ് പാരാമെഡിക്കിന്റെ ശരീരത്തില്‍ കടന്നുപിടിച്ചതായി ആരോപണം നേരിടുന്നത്. എന്നാല്‍ ഇരയെന്ന് അവകാശപ്പെട്ട പാരാമെഡിക്ക് ഇതിന് അനുവദിച്ചത് പ്രൊഫഷണലിസമല്ലെന്നും, തെറ്റായ രീതിയുമാണെന്ന് ആംബുലന്‍സ് ഡ്രൈവ് ചെയ്ത സഹജീവനക്കാരന്‍ വ്യക്തമാക്കി. എല്ലാം അനുവദിച്ച് കൊടുത്ത ശേഷം പോലീസിനെ വിളിച്ചത് കാര്യങ്ങള്‍ വഷളാക്കിയെന്നും മൊഴിയില്‍ പറയുന്നു.

2020 ജൂലൈയിലാണ് മദ്യപിച്ച് ലക്കുകെട്ട മേഘാനി തെരുവില്‍ ബോധം കെട്ട് കിടക്കുന്ന വിവരമറിഞ്ഞ് പാരാമെഡിക്കുകള്‍ സ്ഥലത്ത് എത്തിയത്. വെസ്റ്റ് ലണ്ടനിലെ വെംബ്ലി ഹൈറോഡിലാണ് പുലര്‍ച്ചെ മേഘാനിയെ കണ്ടെത്തുന്നത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് ദീപാ മേഘാനി പിന്നിലിരുന്ന പാരാമെഡിക്കിനെ ലൈംഗികമായി കയറിപ്പിടിച്ചത്.

ഇത് ചെയ്യരുതെന്ന് പല തവണ പറഞ്ഞതായും പാരാമെഡിക്ക് കോടതിയെ അറിയിച്ചു. ആശുപത്രിയിലെത്തിയ ശേഷം വിവരം മാനേജ്‌മെന്റിനെ അറിയിക്കുകയും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നുവെന്ന് ഇര അവകാശപ്പെട്ടു. എന്നാല്‍ ഇര യുവതിക്ക് കയറിപ്പിടിക്കാന്‍ സൗകര്യം ഒരുക്കുകയാണ് ചെയ്തതെന്ന് ആംബുലന്‍സ് ഓടിച്ച പാരാമെഡിക്ക് ഡേവിഡ് ആര്‍മര്‍ പറഞ്ഞു. മദ്യപിച്ച ലക്കുകെട്ടവരില്‍ നിന്നുള്ള ലൈംഗികമായ പെരുമാറ്റം പതിവായി നടക്കുന്നതാണ്. ആദ്യമായാണ് ഇതിനെ ഈ രീതിയില്‍ ഒരാള്‍ ഉപയോഗിക്കുന്നത് കാണുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി.
Other News in this category



4malayalees Recommends