ഗ്ലാസ്‌ഗോയിലെ സാത്താന്‍ ആരാധന; കുട്ടികളെ ഓവനില്‍ അടച്ചിടും, നിര്‍ബന്ധിച്ച് മൃഗങ്ങളെ കൊല്ലിക്കും, കൂട്ടബലാത്സംഗം ചെയ്യുമ്പോള്‍ സ്വയം വീഡിയോ ചിത്രീകരിപ്പിക്കും; 10 വര്‍ഷക്കാലം നീണ്ട ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ കോടതിയില്‍

ഗ്ലാസ്‌ഗോയിലെ സാത്താന്‍ ആരാധന; കുട്ടികളെ ഓവനില്‍ അടച്ചിടും, നിര്‍ബന്ധിച്ച് മൃഗങ്ങളെ കൊല്ലിക്കും, കൂട്ടബലാത്സംഗം ചെയ്യുമ്പോള്‍ സ്വയം വീഡിയോ ചിത്രീകരിപ്പിക്കും; 10 വര്‍ഷക്കാലം നീണ്ട ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ കോടതിയില്‍

കുട്ടികളെ പീഡിപ്പിച്ച് സാത്താനെ ആരാധിക്കുന്ന ഒരു സംഘം നടത്തിയ ക്രൂരതകള്‍ കോടതികള്‍ മുന്നില്‍ നിരത്തിയപ്പോള്‍ ഞെട്ടി ബ്രിട്ടന്‍. കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും, മൃഗീയമായ പീഡനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന സംഘത്തിന്റെ ഞെട്ടിക്കുന്ന രീതികളാണ് പുറത്തുവന്നത്.


ഇരകളായ കുട്ടികളെ ഓവനില്‍ അടച്ചിടുകയും, നിര്‍ബന്ധിച്ച് മൃഗങ്ങളെ കൊല്ലിക്കുകയും, കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുന്നതാണ് സംഘത്തിന്റെ പതിവ്. ഗ്ലാസ്‌ഗോയില്‍ 10 വര്‍ഷത്തോളം നീണ്ട അക്രമത്തില്‍ ഏഴ് പുരുഷന്‍മാരും, നാല് സ്ത്രീകളുമാണ് പിടിയിലായത്. മൂന്ന് ചെറിയ കുട്ടികളെയാണ് ആത്മാക്കളെയും, പിശാചുക്കളെയും വരവേല്‍ക്കാനായി ഈ സംഘം ഉപയോഗിച്ചത്.

ഇരയായ രണ്ട് പെണ്‍കുട്ടികളില്‍ ഒരാളെ മൈക്രോവേവിലും, ഫ്രിഡ്ജിലും, ഓവനിലും, ഫ്രീസറിലും അടച്ചിട്ട് കൊല്ലാന്‍ ശ്രമിച്ചിരുന്നു. മറ്റൊരു ആണ്‍കുട്ടിയെ മൃഗങ്ങളെ കൊല്ലാനായി നിര്‍ബന്ധിച്ചിരുന്നു. കൂടാതെ സംഘം ലൈംഗികമായി അക്രമിക്കുകയും ചെയ്തിരുന്നതായാണ് വാദം.

സാത്താന്‍ ആരാധനയില്‍ ഏര്‍പ്പെട്ട സംഘത്തിലെ അംഗങ്ങള്‍ക്കെതിരെ 43 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകശ്രമം, ബലാത്സംഗം ഉള്‍പ്പെടെ ഗുരുതര കുറ്റങ്ങളും ഇവയില്‍ പെടും. അതേസമയം എല്ലാ പ്രതികളും കുറ്റങ്ങള്‍ നിഷേധിക്കുന്നുണ്ട്. നാല് പ്രതികള്‍ ഇതിനകം മരിച്ചിട്ടുണ്ട്.

2010 ജനുവരി മുതല്‍ 2020 മാര്‍ച്ച് വരെയാണ് കുറ്റകൃത്യങ്ങള്‍ അരങ്ങേറിയത്. ഗ്ലാസ്‌ഗോയിലെ വിവിധ വിലാസങ്ങളില്‍ വെച്ചായിരുന്നു സാത്താന്‍ ആരാധനയുടെ ഭാഗമായി കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങളെന്ന് ഗ്ലാസ്‌ഗോ ഹൈക്കോടതിയില്‍ വ്യക്തമായി. അംഗങ്ങളില്‍ ചിലര്‍ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കാന്‍ പണം നല്‍കിയെന്നും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നുണ്ട്.
Other News in this category



4malayalees Recommends