ബ്രിട്ടനില്‍ ഭവനവിലയില്‍ കുത്തനെ ഇടിവ്; 2022 അവസാനത്തെ രണ്ട് മാസം കൊണ്ട് ശരാശരി 11,000 പൗണ്ടിലേറെ താഴേക്ക്; 2009ന് ശേഷം ആദ്യമായി ഏറ്റവും കുത്തനെയുള്ള ഇടിവ്

ബ്രിട്ടനില്‍ ഭവനവിലയില്‍ കുത്തനെ ഇടിവ്; 2022 അവസാനത്തെ രണ്ട് മാസം കൊണ്ട് ശരാശരി 11,000 പൗണ്ടിലേറെ താഴേക്ക്; 2009ന് ശേഷം ആദ്യമായി ഏറ്റവും കുത്തനെയുള്ള ഇടിവ്

2022-ലെ അവസാന രണ്ട് മാസങ്ങളില്‍ ഭവനവിലയില്‍ ശരാശരി 11,134 പൗണ്ടിന്റെ ഇടിവ് നേരിട്ടു. ഒരു ദശകത്തിനിടെയുള്ള ഏറ്റവും വലിയ ഇടിവാണിത്. ഇതോടെ ഒക്ടോബറില്‍ 292,406 പൗണ്ടില്‍ നിന്ന ശരാശരി ഭവനവില ഡിസംബറില്‍ 281,272 പൗണ്ട് വിലയിലേക്കാണ് കുറഞ്ഞത്.


കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂല്യത്തില്‍ 2.5 ശതമാനത്തിന്റെ താഴ്ചയാണ് രേഖപ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധിക്കിടെ 2009 ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ക്വാര്‍ട്ടേര്‍ലി താഴ്ചയ്ക്ക് ശേഷമാണിത്.

2022 ആഗസ്റ്റില്‍ ഭവനവിലകള്‍ പരമോന്നതിയില്‍ എത്തിയിരുന്നു. ശരാശരി ഭവനവിലയില്‍ 17,000 പൗണ്ടിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ലിസ് ട്രസിന്റെ മിനി-ബജറ്റ് സ്ഥിതി അവതാളത്തിലാക്കി. വിപണിയെ പിടിച്ചുകുലുക്കിയ ഈ നടപടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിച്ചുയരാന്‍ കാരണമായി.

ഇതിന് ശേഷം ഹോം ലോണ്‍ നിരക്കുകള്‍ സ്ഥിരത കൈവരിച്ചിരുന്നു. ശരാശരി രണ്ട്, അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് ഡീലുകള്‍ 6 ശതമാനത്തില്‍ താഴെ എത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തിന് മുന്‍പ് ശരാശരി രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജിന് 2.38 ശതമാനമായിരുന്നു നിരക്ക്.

ഭവനവില പണപ്പെരുപ്പത്തിന്റെ വാര്‍ഷിക നിരക്കിലും താഴ്ചയുണ്ടായെന്ന് ഹാലിഫാക്‌സ് വ്യക്തമാക്കുന്നു. അടുത്ത 12 മാസത്തില്‍ 8 ശതമാനം വീഴ്ചയാണ് വിലകളില്‍ പ്രവചിക്കപ്പെടുന്നത്.
Other News in this category



4malayalees Recommends