സെമിനാരിയില്‍ പോയി ളോഹ ഇടാറായപ്പോള്‍ അമ്മയെ പ്രണയിച്ചു കെട്ടിയ ആളാണ് എന്റെ അച്ഛന്‍, ഞാനും അച്ഛനാകാന്‍ പോയതാണ്': അലന്‍സിയര്‍

സെമിനാരിയില്‍ പോയി ളോഹ ഇടാറായപ്പോള്‍ അമ്മയെ പ്രണയിച്ചു കെട്ടിയ ആളാണ് എന്റെ അച്ഛന്‍, ഞാനും അച്ഛനാകാന്‍ പോയതാണ്': അലന്‍സിയര്‍
അച്ഛനാകാന്‍ വേണ്ടി സെമിനാരിയില്‍ പോയ അനുഭവം പങ്കു വയ്ക്കുകയാണ് നടന്‍ അലന്‍സിയര്‍. അടുത്തിടെ നല്‍കിയ പുതിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

'അച്ഛനാകണം എന്ന ഉറച്ച ആഗ്രഹത്താലാണ് ഞാന്‍ സെമിനാരിയില്‍ പോയത് എന്ന് അലന്‍സിയര്‍. ഒരു വര്‍ഷത്തോളം അങ്ങനെ സെമിനാരിയില്‍ തുടര്‍ന്നു. എന്റെ അച്ഛന്‍ സെമിനാരിയില്‍ പോയി ളോഹ ഇടാറായപ്പോള്‍ അമ്മയെ പ്രണയിച്ചു വിവാഹം കഴിച്ച വ്യക്തിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ആ തീരുമാനത്തോട് യോജിപ്പ് ഇല്ലായിരുന്നു. സ്വന്തം ആഗ്രഹത്തിലാണ് അച്ഛനാകാന്‍ പോയത്. അമ്മൂമ്മ വലിയ സപ്പോര്‍ട്ട് ആയിരുന്നു.

സെമിനാരിയില്‍ മുണ്ടും ഷര്‍ട്ടും ആയിരുന്നു വേഷം. ഇത് ഇട്ടുകൊണ്ട് വേണം സ്‌കൂളില്‍ പോകാന്‍. അന്ന് ക്ലാസ്സില്‍ ഉണ്ടായിരുന്ന വളരെ വികൃതിയായ ഒരു പയ്യന്‍ ബെഞ്ചില്‍ മഷി കുടഞ്ഞ് മുണ്ട് വൃത്തികേടാക്കുമായിരുന്നു. മുണ്ട് മടക്കി കുത്താന്‍ പോലും പറ്റുമായിരുന്നില്ല. പ്രാര്‍ത്ഥന ഇംഗ്ലീഷില്‍ വേണം ചൊല്ലാന്‍. അതും അറിയില്ലായിരുന്നു. ഭക്ഷണം കഴിക്കേണ്ടത് സ്പൂണ്‍ കൊണ്ടായിരുന്നു. അങ്ങനെ കഴിക്കുമ്പോള്‍ സ്പൂണിന്റെ ശബ്ദം പുറത്തു കേള്‍ക്കാനും പാടില്ല. ഈ മൂന്നു കാര്യങ്ങള്‍ കൊണ്ടാണ് താന്‍ പള്ളീലച്ചന്‍ ആകണ്ട എന്ന് തീരുമാനിക്കുന്നത്. അങ്ങനെ അവിടെനിന്ന് മതില്‍ ചാടി. അച്ഛനായാലും അഭിനയിക്കണം. എല്ലാ കുപ്പായത്തിനുള്ളിലും ഒരു അഭിനേതാവ് ഉണ്ട്', അലന്‍സിയര്‍ പറയുന്നു.



Other News in this category



4malayalees Recommends