'ഷൂട്ടിംഗ് നിര്‍ത്തി മകള്‍ക്കായി വന്നതാണ്', ഭാര്യ വീടിന്റെ ഗേറ്റിന് പുറത്ത് നവാസുദ്ദീന്‍ സിദ്ദിഖി

'ഷൂട്ടിംഗ് നിര്‍ത്തി മകള്‍ക്കായി വന്നതാണ്', ഭാര്യ വീടിന്റെ ഗേറ്റിന് പുറത്ത് നവാസുദ്ദീന്‍ സിദ്ദിഖി
ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയും ഭാര്യ ആലിയയും തമമ്മിലുള്ള തര്‍ക്കത്തിന്റെ വീഡിയോ വൈറലാകുന്നു. അന്ധേരിയിലെ വസതിയില്‍ ഭാര്യയുടെ വീടിന്റെ ഗേറ്റിന് പുറത്ത് നിന്ന് സംസാരിക്കുന്ന നവാസുദ്ദീന്‍ സിദ്ദിഖിയെ വീഡിയോയില്‍ കാണാം. ഇരുവരും തമ്മില്‍ വലിയ വാഗ്വാദം നടക്കുന്നതും വീഡിയോയില്‍ കാണാം.

ഷൂട്ടിംഗ് നിര്‍ത്തി വച്ച് താന്‍ മകള്‍ക്കായി വന്നതാണ്, മൂത്ത മകള്‍ ഷോറയെ തനിക്കൊപ്പം വിടണമെന്നും നവാസുദ്ദീന്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് കേള്‍ക്കാന്‍ ആലിയ തയാറാവുന്നില്ല. നവാസുദ്ദീന്‍ സിദ്ദിഖിക്കൊപ്പം ഉണ്ടായിരുന്ന 18 വര്‍ഷത്തെ ബന്ധം വിവരിച്ച് ഒരു കുറിപ്പോടെയാണ് ആലിയ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

തന്റെ പതിനെട്ട് വര്‍ഷം തനിക്ക് ഒരു വിലയും നല്‍കാത്ത ഒരാള്‍ക്ക് വേണ്ടി നല്‍കി. ആദ്യകാലത്തെ കഷ്ടതകള്‍ നിറഞ്ഞ ലിവിംഗ് റിലേഷന്‍ഷിപ്പ് കാലം ഓര്‍ത്തെടുക്കുന്ന ആലിയ ഒരിക്കലും നവാസുദ്ദീന്‍ സിദ്ദിഖി നല്ല മനുഷ്യനായിരുന്നില്ലെന്ന് കുറിപ്പില്‍ പറയുന്നുണ്ട്.

എല്ലാ രേഖകളും തെളിവുകളും ആയാളെ തുറന്ന് കാണിക്കുമ്പോഴും ഒരാള്‍ക്ക് എങ്ങനെയാണ് ഇത്രയും തരംതാഴാന്‍ കഴിയുന്നത്? ഭാര്യയെ തിരസ്‌കരിച്ച ഇയാള്‍ ഇപ്പോള്‍ മക്കളെയാണ് ലക്ഷ്യം വയ്ക്കുന്നത് എന്നും ആലിയ കുറിപ്പില്‍ പറയുന്നുണ്ട് പല രേഖകളുടെ കോപ്പികളും ആലിയ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

മൂത്ത മകള്‍ ഷോറയെ തനിക്കൊപ്പം കൊണ്ടു പോവാന്‍ എത്തിയ നവാസുദ്ദീന്‍ രണ്ടാമത്തെ കുട്ടിയെ അംഗീകരിക്കാന്‍ ഇപ്പോഴും തയാറായിട്ടില്ല. മകള്‍ ഷോറയ്ക്ക് വിസ റെഡിയാക്കി എന്ന് പറയുന്നുണ്ടെങ്കിലും ദുബായ് പൗരന്മാരായ തനിക്കും മകള്‍ക്കും വിസയുടെ ആവശ്യമില്ലെന്ന് ആലി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Other News in this category



4malayalees Recommends