ബ്രിട്ടനെ 'ബ്രിട്ടീഷുകാര്‍' ഉപേക്ഷിക്കുമോ? ഓസ്‌ട്രേലിയയിലോ, ന്യൂസിലന്‍ഡിലോ ജീവിക്കുന്നതാണ് മെച്ചമെന്ന് ചിന്തിച്ച് പകുതിയിലേറെ ജനങ്ങള്‍; മറുനാട്ടുകാര്‍ ബ്രിട്ടനിലേക്ക് കുടിയേറുമ്പോള്‍, മറ്റ് നാടുകളിലേക്ക് ചുവടുമാറ്റാന്‍ സ്വദേശികള്‍

ബ്രിട്ടനെ 'ബ്രിട്ടീഷുകാര്‍' ഉപേക്ഷിക്കുമോ? ഓസ്‌ട്രേലിയയിലോ, ന്യൂസിലന്‍ഡിലോ ജീവിക്കുന്നതാണ് മെച്ചമെന്ന് ചിന്തിച്ച് പകുതിയിലേറെ ജനങ്ങള്‍; മറുനാട്ടുകാര്‍ ബ്രിട്ടനിലേക്ക് കുടിയേറുമ്പോള്‍, മറ്റ് നാടുകളിലേക്ക് ചുവടുമാറ്റാന്‍ സ്വദേശികള്‍

തകര്‍ന്ന് കിടക്കുന്ന ബ്രിട്ടനില്‍ നിന്നും രക്ഷപ്പെടാന്‍ മോഹിച്ച് ബ്രിട്ടീഷ് ജനത. പകുതിയോളം ജനങ്ങളാണ് ബ്രിട്ടനില്‍ നിന്നും എമിഗ്രേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് സര്‍വ്വെ വെളിപ്പെടുത്തി. യുകെ ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലോ, ന്യൂസിലന്‍ഡിലോ പോയാല്‍ മെച്ചപ്പെട്ട ജീവിതം ലഭിക്കുമെന്നാണ് രണ്ടിലൊന്ന് ബ്രിട്ടീഷുകാര്‍ വിശ്വസിക്കുന്നത്!


സെന്‍ഡ്രല്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് നടത്തിയ സര്‍വ്വെയിലാണ് ഈ ഞെട്ടിക്കുന്ന വിധിയെഴുത്ത് ഉണ്ടായത്. ബ്രിട്ടന്‍ 'തകര്‍ന്ന' നിലയിലാണെന്ന് നാലില്‍ മൂന്ന് ജനങ്ങള്‍ കരുതുന്നു. പകുതിയിലേറെ ആളുകള്‍ക്കും ദാരിദ്ര്യം നേരിടാനുള്ള ഒരു ടോറി, ലേബര്‍ നയം പോലും ഓര്‍മ്മിക്കാന്‍ കഴിഞ്ഞില്ല.

നിലവിലെ പ്രധാനമന്ത്രി ഋഷി സുനാകും, മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും സാധാരണ ജനങ്ങളുമായി ബന്ധമില്ലാത്ത നേതാക്കളാണെന്നാണ് ഇവര്‍ കരുതുന്നത്. ഇക്കാലത്ത് ദാരിദ്ര്യത്തില്‍ ജീവിക്കുന്നത് എങ്ങിനെയെന്ന് ഇരുനേതാക്കള്‍ക്കും അറിയില്ലെന്നാണ് അഞ്ചില്‍ നാല് പേരുടെയും പക്ഷം.

കാര്യങ്ങള്‍ ശരിപ്പെടുത്താനുള്ള പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ശേഷിയെ കുറിച്ച് ജനങ്ങള്‍ക്കുള്ള ആത്മവിശ്വാസം തകര്‍ന്ന നിലയിലാണെന്നും സിഎസ്‌ജെ സര്‍വ്വെ പറയുന്നു. ബ്രിട്ടന് ഒരു റിബൂട്ട് ആവശ്യമാണെന്ന് വ്യക്തമായതായി മുന്‍ ടോറി നേതാവും, സിഎസ്‌ജെ സ്ഥാപകനുമായ ഇയാന്‍ ഡങ്കന്‍ സ്മിത്ത് പ്രതികരിച്ചു.
Other News in this category



4malayalees Recommends