എന്‍എച്ച്എസ് ശമ്പളവര്‍ദ്ധനയ്ക്ക് പുതിയ ഫണ്ടിംഗ് ഇല്ല; നിലവിലെ ബജറ്റില്‍ നിന്നും കണ്ടെത്തേണ്ടി വരും; നഴ്‌സുമാര്‍ക്കും, ആംബുലന്‍സ് ജീവനക്കാര്‍ക്കും നല്‍കേണ്ട 1.5 ബില്ല്യണ്‍ പൗണ്ട് കണ്ടെത്തുന്നത് എളുപ്പമാകില്ലെന്ന് മന്ത്രി

എന്‍എച്ച്എസ് ശമ്പളവര്‍ദ്ധനയ്ക്ക് പുതിയ ഫണ്ടിംഗ് ഇല്ല; നിലവിലെ ബജറ്റില്‍ നിന്നും കണ്ടെത്തേണ്ടി വരും; നഴ്‌സുമാര്‍ക്കും, ആംബുലന്‍സ് ജീവനക്കാര്‍ക്കും നല്‍കേണ്ട 1.5 ബില്ല്യണ്‍ പൗണ്ട് കണ്ടെത്തുന്നത് എളുപ്പമാകില്ലെന്ന് മന്ത്രി

നഴ്‌സുമാര്‍ക്കും, ആംബുലന്‍സ് ജീവനക്കാര്‍ക്കും ഓഫര്‍ ചെയ്ത ശമ്പളവര്‍ദ്ധനവിനുള്ള തുക നിലവിലെ എന്‍എച്ച്എസ് ബജറ്റില്‍ നിന്നും കണ്ടെത്തേണ്ടതായി വരുമെന്ന് സമ്മതിച്ച് മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രി. ശമ്പളവര്‍ദ്ധനയ്ക്ക് 1.5 ബില്ല്യണ്‍ പൗണ്ട് ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. ഇത് എളുപ്പമാകില്ലെന്ന് ഡച്ചി ഓഫ് ലങ്കാസ്റ്റര്‍ ചാന്‍സലര്‍ ഒലിവര്‍ ഡൗഡെന്‍ വ്യക്തമാക്കി.


ഇംഗ്ലണ്ടിലെ ഹെല്‍ത്ത് സര്‍വ്വീസിനെ ശ്വാസംമുട്ടിക്കുന്ന സമരങ്ങള്‍ക്ക് അന്ത്യം കുറിയ്ക്കാനാണ് യൂണിയനുകളും, മന്ത്രിമാരും കരാറില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഉള്‍പ്പെടെ ആറ് യൂണിയനുകളിലെ അംഗങ്ങള്‍ ശമ്പളവര്‍ദ്ധന ഓഫര്‍ സ്വീകരിക്കുന്ന തകാര്യം ബാലറ്റിനിട്ട് തീരുമാനിക്കും.

2% ശമ്പളവര്‍ദ്ധനവും, 4% ബോണസും ഈ വര്‍ഷത്തേക്ക് നിശ്ചയിച്ചിട്ടുണ്ട്. ഏപ്രില്‍ മുതല്‍ 5% ശമ്പളവര്‍ദ്ധനവുമാണ് ഇപ്പോള്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. അജണ്ട ഫോര്‍ ചേഞ്ച് കോണ്‍ട്രാക്ടില്‍ ഏറ്റവും കുറഞ്ഞ വരുമാനക്കാരായ എന്‍എച്ച്എസ് ജീവനക്കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുക. ഹെല്‍ത്ത് സര്‍വ്വീസിലെ മിനിമം ശമ്പളം മണിക്കൂറിന് 11.45 പൗണ്ടായാണ് ഉയരുക.

എന്നാല്‍ വര്‍ദ്ധനയ്ക്കുള്ള പണം എവിടെ നിന്ന് കണ്ടെത്തുമെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. എന്‍എച്ച്എസിന്റെ 160 ബില്ല്യണ്‍ പൗണ്ട് ബജറ്റില്‍ നിന്നോ, വിപുലമായ ഗവണ്‍മെന്റ് ചെലവഴിക്കലില്‍ നിന്നോ ആകും ഇതിനുള്ള പണം കണ്ടെത്തുകയെന്നാണ് ഡൗഡെന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.
Other News in this category



4malayalees Recommends