ഇന്നസെന്റേട്ടന്‍ പോയി.. ഞാന്‍ പാട്ടുപാടി കഥാപാത്രമാകാന്‍ പോവുകയാണെന്ന് ലാലേട്ടന്‍ പറഞ്ഞപ്പോള്‍ ആ വേദന ഞാന്‍ കണ്ടു ; ഹരീഷ് പേരടി

ഇന്നസെന്റേട്ടന്‍ പോയി.. ഞാന്‍ പാട്ടുപാടി കഥാപാത്രമാകാന്‍ പോവുകയാണെന്ന് ലാലേട്ടന്‍ പറഞ്ഞപ്പോള്‍ ആ വേദന ഞാന്‍ കണ്ടു ; ഹരീഷ് പേരടി
രണ്ട് ദിവസം മുന്‍പാണ് മലയാളത്തിന്റെ പ്രിയ നടന്‍ ഇന്നസെന്റ് വിടവാങ്ങിയത്. മരണവിവരം അറിഞ്ഞ് സിനിമ, രാഷ്ട്രീയ, സാമൂഹിക രംഗത്തുള്ളവര്‍ക്കൊപ്പം സാധാരണക്കാരായ നൂറ് കണക്കിന് പേരാണ് ഇന്നസെന്റിനെ അവസാനമായി കാണാനായി ഒഴുകി എത്തിയത്. പലരും ഇന്നസെന്റുമായുള്ള ഓര്‍മകള്‍ പങ്കിട്ടു. മറ്റുചിലര്‍ പൊട്ടിക്കരഞ്ഞു. പലരും വേദനകള്‍ കടിച്ചമര്‍ത്തി. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ ആയിരുന്ന മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ആയിരുന്നു ഇന്നസെന്റിനെ കാണാന്‍ എത്തിയത്. ഈ അവസരത്തില്‍ ഇന്നസെന്റിന്റെ വിയോഗം അറിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ അനുഭവിച്ച വേദനയെക്കുറിച്ച് ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ആയിരത്തോളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന ഒരുഗാനരംഗത്തിന്റെ ഷൂട്ടിങ്ങ് നടക്കുകയാണ്. കഥാപാത്രത്തിന്റെ മുഴുവന്‍ വേഷവിധാനങ്ങളോടെയും എത്തിയ മോഹന്‍ലാല്‍ ആണ് ഇന്നസെന്റ് മരിച്ച വിവരം തന്നെ അറിയിച്ചതെന്ന് ഹരീഷ് പറയുന്നു. പുലര്‍ച്ചെ നാല് മണിവരെ ഷൂട്ട് നീണ്ടുനിന്നുവെന്നും നടന്‍ പറഞ്ഞു. സിനിമയെന്ന സ്വപനത്തെ യാഥാര്‍ത്ഥ്യങ്ങളില്‍ എത്തിക്കാന്‍ വ്യക്തിബന്ധങ്ങളുടെയും കഥാപാത്രങ്ങളുടെയും ഇടയിലായ ഒരു മനുഷ്യന്റെ മഹാവേദനയാണ് താന്‍ അവിടെ കണ്ടതെന്നും ഹരീഷ് കുറിച്ചു.

ഹരീഷ് പേരടിയുടെ വാക്കുകള്‍ ഇങ്ങനെ

ഇത് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ സൂക്ഷിച്ച ആത്മബന്ധത്തിന്റെ നേര്‍ ചിത്രമാണ്...ഇന്നലെ രാത്രിയാണ് മുംബൈയിലെ ഷൂട്ട് കഴിഞ്ഞ് ലാലേട്ടന്‍ രാജസ്ഥാനില്‍ എത്തുന്നത്..ആയിരത്തോളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന ഒരുഗാനരംഗം..കഥാപാത്രത്തിന്റെ മുഴുവന്‍ വേഷവിധാനങ്ങളോടെയും എത്തിയ ലാലേട്ടന്‍ എന്നോട് സ്വകാര്യമായി പറഞ്ഞു..'ഇന്നസെന്റേട്ടന്‍ പോയി...വാര്‍ത്ത ഇപ്പോള്‍ പുറത്തുവരും...ഞാന്‍ പാട്ട് പാടി കഥാപാത്രമാവാന്‍ പോവുകയാണ് '..സിനിമയെന്ന സ്വപനത്തെ യാഥാര്‍ത്ഥ്യങ്ങളില്‍ എത്തിക്കാന്‍ വ്യക്തിബന്ധങ്ങളുടെയും കഥാപാത്രങ്ങളുടെയും ഇടയിലായ ഒരു നടന്റെ അല്ല ഒരു മനുഷ്യന്റെ മഹാവേദന...ഒരുപാട് ഓര്‍മ്മകള്‍ തിളച്ച് മറിയുന്ന ആ കണ്ണുകളിലേക്ക് ഒന്നും പറയാന്‍ ഇല്ലാതെ ഞാന്‍ ഒരു പ്രതിമയെ പോലെ നോക്കിനിന്നു...പുലര്‍ച്ചെ നാലുമണി വരെ പോയ ഷൂട്ടും കഴിഞ്ഞ് അദ്ദേഹം പ്രിയപ്പെട്ട ഇന്നച്ചനെ കാണാന്‍ കൊച്ചിയിലേക്ക്..ഇന്നസെന്റ് സാര്‍...ഏത് വലിയവരും ചെറിയവരും നിങ്ങളെ അവസാനമായി കാണാന്‍ ആഗ്രഹിക്കും..കാരണം ചിരിയുടെ സംഗീതത്തിലൂടെ നിങ്ങള്‍ ഉണ്ടാക്കിയ ചിന്തകള്‍ അത്രയും വലുതാണ്...പകരം വെക്കാനില്ലാത്തതാണ് ...സ്‌നേഹത്തോടെ...

Other News in this category



4malayalees Recommends