ഷീല എന്നുള്ള ജന്മം അമ്മയായിട്ടോ ഭാര്യയായിട്ടോ തീരാനുള്ളതല്ല, നടിയുടേതാണ് ; അഭിനയം നിര്‍ത്തിയിട്ടും വീണ്ടും എത്തിയച്ചത് മാതാ അമൃതാനന്ദമയി ; ഷീല

ഷീല എന്നുള്ള ജന്മം അമ്മയായിട്ടോ ഭാര്യയായിട്ടോ തീരാനുള്ളതല്ല, നടിയുടേതാണ് ; അഭിനയം നിര്‍ത്തിയിട്ടും വീണ്ടും എത്തിയച്ചത് മാതാ അമൃതാനന്ദമയി ; ഷീല
മലയാള സിനിമാലോകത്തിന്റെ എവര്‍ഗ്രീന്‍ താരമാണ് ഷീല. സിനിമാഭിനയം നിര്‍ത്തിയ താന്‍ വീണ്ടും സിനിമയിലേക്ക് എത്തിയതിന് പിന്നിലെ പ്രേരണയെ കുറിച്ച് വെളിപ്പെടുത്തികയാണ് ഷീല ഇപ്പോള്‍.ആവശ്യത്തിലധികം പണം സമ്പാദിച്ച താന്‍ ഇനി അഭിനയിക്കില്ലെന്ന് തീരുമാനിച്ചിരുന്നു എന്നും എന്നാല്‍, മാതാ അമൃതാനന്ദമയിയുടെ നിര്‍ബന്ധമാണ് തന്നെ വീണ്ടും സിനിമയിലെത്തിച്ചത് എന്നും ഷീല പറയുന്നു.

താന്‍ അഭിനയം നിര്‍ത്തിയ കാലത്തും സത്യന്‍ അന്തിക്കാട്, ശ്യാമപ്രസാദ് തുടങ്ങിയ സംവിധായകര്‍ വിളിച്ചുകൊണ്ടേയിരുന്നു. ഷീല ഇല്ലെങ്കില്‍ സിനിമ എടുക്കില്ലെന്ന് വരെ പറഞ്ഞു. ഇനി അഭിനയിക്കുമ്പോള്‍ മാത്രമേ അകലെ എന്ന സിനിമ എടുക്കൂ എന്നാണ് ശ്യാമപ്രസാദ് അന്ന് പറഞ്ഞിരുന്നത്

പിന്നീട് ഈ സമയത്താണ് നടി വനിതയും ഭര്‍ത്താവ് കൃഷ്ണചന്ദ്രനും ചെന്നൈയിലെത്തിയ മാതാ അമൃതാനന്ദമയി അമ്മയെ കാണാന്‍ പോകുന്ന കാര്യം പറഞ്ഞത്. തനിക്ക് സിനിമാ നടിമാരെയോ നടന്മാരെയോ കാണുന്നത് ഇഷ്ടമല്ല, ഇതുപോലുള്ള വലിയ മനുഷ്യരെ കാണാനാണ് ഇഷ്ടം. പത്രക്കാര്, കഥ എഴുതുന്നവര്‍ ഇവരെയൊക്കെ കാണണമെന്നാണ് ആഗ്രഹം.

സാഹിത്യലോകത്തെ കമലാദാസ്, കെ ആര്‍ മീര, തകഴി ശിവശങ്കരപ്പിള്ള തുടങ്ങിയവരെയൊക്കെ കാണാന്‍ഒരുപാട് ആഗ്രഹിച്ചതാണ്. അതുകൊണ്ട് തന്നെ അവസരം കിട്ടിയപ്പോള്‍ അങ്ങനെ അമ്മയെ കാണാന്‍ താന്‍ അവരോടൊപ്പം പോയി.

തന്നെ കണ്ടയുടന്‍ അമ്മ പറഞ്ഞു താനൊന്ന് കെട്ടിപ്പിടിക്കട്ടെ എന്ന്. എന്നിട്ട് അമ്മ തന്റെ തോളില്‍ കുറേ സമയം കിടക്കുകയായിരുന്നു. ഈ സമയത്ത് തന്റെ കണ്ണ് നിറഞ്ഞു. ഇത്രയും വലിയൊരാള്‍ കെട്ടിപ്പിടിച്ചു ഷീല പറയുന്നു.

'അന്ന് അമ്മയോട് പറഞ്ഞു. അമ്മാ, ഞാന്‍ അഭിനയം നിര്‍ത്തി. ആഗ്രഹിച്ചിട്ട് വേണ്ടി സിനിമയില്‍ വന്നതല്ല. പണത്തിനു വേണ്ടിയാണ്. ഞങ്ങളുടെ വീട്ടില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. എല്ലാം നിര്‍ത്തി. പത്ത് തലമുറയ്ക്ക് ജീവിക്കാനുള്ള കാശ് ഞാനുണ്ടാക്കിയിട്ടുണ്ട്. ഇനി അഭിനയിക്കണോ എന്ന്.'

'അപ്പോള്‍ അമ്മ പറഞ്ഞത്, ഷീല എന്നുള്ള ജന്മം അമ്മയായിട്ടോ ഭാര്യയായിട്ടോ ജിവിച്ച് തീര്‍ക്കാനുള്ളതല്ല, നടിയായി ജീവിക്കാനുള്ളതാണ്. മരണം വരെയും നിങ്ങള്‍ അഭിനയിക്കണം എന്ന്. ഇതുകേട്ട ഞാന്‍ അവിടുന്ന് ഇറങ്ങിയയുടന്‍ ഞാന്‍ സത്യനെ വിളിച്ച് മനസിനക്കരെയില്‍ അഭിനയിക്കാമെന്ന് പറയുകയായിരുന്നു'എന്നാണ് ഷീല പറയുന്നത്.

Other News in this category



4malayalees Recommends