ചികിത്സയ്ക്കിടയില്‍ തനിക്ക് എന്തോ പ്രശ്‌നം സംഭവിച്ചുവെന്ന് മരണത്തിന് മുന്‍പ് അമ്മയോട് വെളിപ്പെടുത്തി നഴ്‌സ് കൂടിയായ സന്ധ്യ; മരണം അനസ്‌ത്യേഷ്യ നല്‍കിയതിലെ പിഴവ് കാരണം തന്നെയെന്ന് ഉറച്ച് ബന്ധുക്കള്‍; മരണം ഉള്‍ക്കൊള്ളാനാവാതെ അബുദാബിയിലെ സുഹൃത്തുക്കളും

ചികിത്സയ്ക്കിടയില്‍ തനിക്ക് എന്തോ പ്രശ്‌നം സംഭവിച്ചുവെന്ന് മരണത്തിന് മുന്‍പ് അമ്മയോട് വെളിപ്പെടുത്തി നഴ്‌സ് കൂടിയായ സന്ധ്യ;  മരണം അനസ്‌ത്യേഷ്യ നല്‍കിയതിലെ പിഴവ് കാരണം തന്നെയെന്ന് ഉറച്ച് ബന്ധുക്കള്‍; മരണം ഉള്‍ക്കൊള്ളാനാവാതെ അബുദാബിയിലെ സുഹൃത്തുക്കളും
സന്ധ്യയുടെ വിയോഗം ഇപ്പോഴും അബുദാബിയിലെ സുഹൃത്തുക്കള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. സ്വകാര്യ ആശുപത്രിയില്‍ പ്രസവം നിര്‍ത്തുന്നതിനുളള ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച സന്ധ്യ എന്ന യുവതി കുത്തിവയ്പിനെ തുടര്‍ന്നു മരിച്ചത് കുറച്ചൊന്നുമല്ല അബുദാബിയിലെ അവരുടെ സുഹൃത്തുക്കളെ തളര്‍ത്തിയത്. അബുദാബിയില്‍ താമസിക്കുന്ന സന്ധ്യയ്ക്ക് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിലെ പിഴവാണ് മരണകാരണമായി ബന്ധുക്കള്‍ ആരോപിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ സന്ധ്യയുടെ ആരോഗ്യനില വഷളായതോടെ രാജഗിരി മെഡിക്കല്‍ കോളേജിലേക്ക് അടിയന്തരമായി മാറ്റുകയായിരുന്നു.

മെഡിക്കല്‍ കോളേജാണ് മരണവിവരം അറിയിച്ചത്. അബുദാബിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായ ഭര്‍ത്താവ് അനൂപിനും ആറും പന്ത്രണ്ടും വയസ്സുള്ള മക്കള്‍ക്കൊപ്പം വേനലവധിക്ക് നാട്ടിലെത്തിയ സന്ധ്യ തിങ്കളാഴ്ചയാണ് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയത്. എന്നാല്‍ ചികിത്സയ്ക്കിടയില്‍ തനിക്ക് എന്തോ പ്രശ്‌നം സംഭവിച്ചതായി നഴ്സ് കൂടിയായ സന്ധ്യ അപ്പോള്‍ തന്നെ അമ്മയോട് പറഞ്ഞിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. കോഴിക്കോട്ടുനിന്ന് ബി.എസ്സി നഴ്സിങ് പൂര്‍ത്തിയാക്കിയ സന്ധ്യ അബുദാബിയില്‍ സ്‌കൂള്‍ നഴ്സായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends