വിമാനയാത്രക്കിടെ കോവിഡ് സ്ഥിരീകരിച്ച യുവതി ശുചിമുറിയില്‍ ക്വാറന്റീനില്‍ കഴിഞ്ഞത് മൂന്നു മണിക്കൂര്‍ ; തിരിച്ചറിഞ്ഞത് റാപ്പിഡ് പരിശോധനയില്‍

വിമാനയാത്രക്കിടെ കോവിഡ് സ്ഥിരീകരിച്ച യുവതി ശുചിമുറിയില്‍ ക്വാറന്റീനില്‍ കഴിഞ്ഞത് മൂന്നു മണിക്കൂര്‍ ; തിരിച്ചറിഞ്ഞത് റാപ്പിഡ് പരിശോധനയില്‍
വിമാനയാത്രക്കിടെ കോവിഡ് സ്ഥിരീകരിച്ച യുവതി ശുചിമുറിയില്‍ ക്വാറന്റീനില്‍ കഴിഞ്ഞത് മൂന്നു മണിക്കൂര്‍. ഡിസംബര്‍ 19ന് ചിക്കാഗോയില്‍നിന്ന് ഐസ്‌ലാന്‍ഡിലേക്കുള്ള യാത്ര മധ്യേയാണ് യുവതിക്ക് രോഗബാധ കണ്ടെത്തുന്നത്. യാത്രക്കിടെ തൊണ്ട വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മിഷിഗണില്‍നിന്നുള്ള അധ്യാപിക മരിസ ഫോട്ടിയോക്ക് ശുചിമുറിയില്‍ പോയി റാപ്പിഡ് കോവിഡ് പരിശോധന നടത്തുകയായിരുന്നു.

തുടര്‍ന്ന് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതോടെ യാത്ര പൂര്‍ത്തിയാകുന്നതുവരെ വിമാനത്തിലെ ശുചിമുറിയില്‍തന്നെ കഴിയുകയായിരുന്നു. അതേസമയം, മരിസ വിമാനത്തില്‍ കയറുന്നതിനു മുമ്പ് രണ്ടു തവണ പിസിആര്‍ പരിശോധനയും അഞ്ചു തവണ റാപ്പിഡ് പരിശോധനയും നടത്തിയിരുന്നു. എന്നാല്‍ ഫലം നെഗറ്റീവായിരുന്നു.

കോവിഡ് വാക്‌സിനു പുറമെ ബൂസ്റ്റര്‍ ഡോസും എടുത്തിരുന്ന മരിസക്ക് യാത്ര ഒന്നര മണിക്കൂര്‍ പിന്നിട്ടതോടെയാണ് തൊണ്ടവേദന അനുഭവപ്പെട്ടത്. രോഗം സ്ഥിരീകരിച്ചതോടെ വിമാനത്തിലെ ജീവനക്കാരന്‍ മരിസക്കായി സീറ്റ് ക്രമീകരിക്കാന്‍ ശ്രമം നടത്തിയെങ്കിലും നിറയെ യാത്രക്കാരായതിനാല്‍ നടന്നില്ല. ശേഷം കുളിമുറിയില്‍തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.



Other News in this category



4malayalees Recommends