'ഫോണില്‍ ഉറക്കെ പാട്ടുവെച്ചു'; പാലക്കാട് അനിയന്‍ ചേട്ടനെ അടിച്ചുകൊന്നു

'ഫോണില്‍ ഉറക്കെ പാട്ടുവെച്ചു'; പാലക്കാട് അനിയന്‍ ചേട്ടനെ അടിച്ചുകൊന്നു
പാലക്കാട് കൊപ്പത്ത് അനിയന്‍ ചേട്ടനെ അടിച്ചുകൊന്നു. കൊപ്പം മുളയന്‍ കാവില്‍ തൃത്താല നടക്കില്‍ വീട്ടില്‍ സന്‍വര്‍ സാബുവാണ് മരിച്ചത്. 40 വയസായിരുന്നു. മൊബൈല്‍ ഫോണില്‍ ഉറക്കെ പാട്ട് വെച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

സംഭവത്തില്‍ സാബുവിന്റെ അനിയന്‍ സക്കീറിനെ പൊലീസ് കസ്റ്റഡയിലെടുത്തു. തിങ്കളാഴ്ച വൈകുന്നേരമാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് അനിയന്‍ സഹോദരനെ വിറകുകൊള്ളി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനമേറ്റ സാബുവിനെ ആദ്യം പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.



Other News in this category



4malayalees Recommends