എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ; അമ്മയുമായുള്ള രഹസ്യ ബന്ധം മകള്‍ കണ്ടെത്തിയതിന് ക്രൂരത

എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ; അമ്മയുമായുള്ള രഹസ്യ ബന്ധം മകള്‍ കണ്ടെത്തിയതിന് ക്രൂരത
എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി പോലീസ് പിടിയില്‍. കൊലപാതകത്തിന് ശേഷം മൃതദേഹം സെന്‍ട്രല്‍ ഡല്‍ഹിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അറവുകാരനായ പ്രതിയ്ക്ക് പെണ്‍കുട്ടിയുടെ അമ്മയുമായുള്ള ബന്ധത്തെക്കുറിച്ച് കുട്ടി തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് പ്രതി കുറ്റക!ൃത്യത്തിന് മുതിര്‍ന്നതെന്ന് പോലീസ് പറഞ്ഞു.

റിസ്വാന്‍ എന്നറിയപ്പെടുന്ന ബാദ്ഷായാണ് പ്രതി. ഇരയായ എട്ടുവയസ്സുകാരി തന്റെ അമ്മയ്‌ക്കൊപ്പം തന്നെ കണ്ടതിനേ തുടര്‍ന്നാണ് അവളെ കൊല്ലാന്‍ പ്രതി തീരുമാനിച്ചത്.

പെണ്‍കുട്ടിയുടെ പിതാവ് പറയുന്നതനുസരിച്ച്, ഓഗസ്റ്റ് 4, 5 തീയതികളില്‍ ഭാര്യയ്ക്കും നാല് കുട്ടികള്‍ക്കുമൊപ്പം രാത്രി തന്റെ വീട്ടില്‍ ഉറങ്ങുകയായിരുന്നു. പുലര്‍ച്ചെ 4 മണിയോടെ ഉണര്‍ന്നപ്പോളാണ് പെണ്‍മക്കളില്‍ ഒരാളെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. സമീപ പ്രദേശങ്ങളിലാകെ നടത്തിയ തിരച്ചിലില്‍ ഒരു ഫലവും കണ്ടില്ല. ഇതോടെയാണ് പോലീസില്‍ പരാതിപ്പെട്ടത്. ഇരയ്ക്കായി വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.ഓഗസ്റ്റ് 18 ന് കുട്ടിയുടെ മൃതദേഹം ഐപി എസ്റ്റേറ്റിലെ യമുന ഖാദര്‍ പ്രദേശത്ത് ആഴത്തിലുള്ള പരിക്കുകളോടെ കണ്ടെത്തി.

സമീപത്തെ എല്ലാ സിസിടിവി ക്യാമറകളും സ്‌കാന്‍ ചെയ്യുകയും യമുന ഖാദര്‍ പ്രദേശത്തും പരിസരത്തും താമസിക്കുന്ന 200 ഓളം ആളുകളെയും ചോദ്യം ചെയ്തതായും പോലീസ് അറിയിച്ചു.

ഇതിനിടയിലാണ് ബാദ്ഷാ പതിവായി ജുഗ്ഗി സന്ദര്‍ശിച്ചിരുന്നെന്നും ചോക്ലേറ്റ് വാങ്ങി നല്‍കി പെണ്‍കുട്ടിയുമായി ചങ്ങാത്തം കൂടാന്‍ ശ്രമിച്ചിരുന്നതായും പോലീസിന് രഹസ്യ വിവരം ലഭിച്ചത്. സംഭവദിവസം പ്രതി യമുന ഖാദറിലെത്തിയിരുന്നതായി കൂടുതല്‍ അന്വേഷണത്തില്‍ വ്യക്തമായി. പോലീസ് ബദ്ഷയെ കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

ഇരയുടെ അമ്മയുമായി അടുപ്പം വളര്‍ത്തിയെടുക്കുകയും പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തുവെന്ന് ബാദ്ഷാ പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടി അമ്മയുമായുള്ള തന്റെ ബന്ധം തിരിച്ചറിഞ്ഞതാണ് കൊല്ലാന്‍ കാരണമെന്ന് ഇയാള്‍ വെളിപ്പെടുത്തി.

സംഭവ ദിവസം താന്‍ അയല്‍പക്കത്തെത്തി രാത്രി വരെ കാത്തിരുന്നതായി ബാദ്ഷാ വെളിപ്പെടുത്തി. ആ സമയത്ത് പ്രതി നന്നായി ലഹരി ഉപയോഗിച്ചിരുന്നു. അയാള്‍ ജുഗ്ഗിയിലെത്തിയപ്പോള്‍ പെണ്‍കുട്ടി കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ അവളെ തട്ടിയെടുത്ത് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച് കഴുത്തറുക്കുകയും മുഖം വികൃതമാക്കുകയും ചെയ്തു. പോലീസ് പറഞ്ഞു.

Other News in this category



4malayalees Recommends