വിവാഹം കഴിച്ചത് സ്ത്രീയെ ആയിരുന്നുവെന്ന് ഭാര്യ തിരിച്ചറിഞ്ഞത് നീണ്ട എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ; പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുത്തു

വിവാഹം കഴിച്ചത് സ്ത്രീയെ ആയിരുന്നുവെന്ന് ഭാര്യ തിരിച്ചറിഞ്ഞത് നീണ്ട എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ; പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുത്തു
താന്‍ വിവാഹം കഴിച്ചത് സ്ത്രീയെ ആയിരുന്നുവെന്ന് ഭാര്യ തിരിച്ചറിഞ്ഞത് നീണ്ട എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ്. ഗുജറാത്ത് വഡോദരയിലെ 40 വയസ്സുകാരി ശീതളിനാണ് ഏറെ വിചിത്രമായ അനുഭവം ഉണ്ടായത്. സത്യം തിരിച്ചറിഞ്ഞതോടെ ശീതള്‍ പോലീസിന് പരാതി നല്‍കി.

സംഭവത്തില്‍ ഭര്‍ത്താവ് വിരാജ് വര്‍ധനെതിരേ പ്രകൃതി വിരുദ്ധ പീഡനമടക്കം ചുമത്തി പോലീസ് കേസെടുത്തു. വിജയേത്രയെന്നായിരുന്നു ഇവരുടെ ആദ്യത്തെ പേര്. ഒരു വിവാഹ ബ്യൂറോ വഴിയാണ് ശീതല്‍ വിരാജിനെ പരിചയപ്പെടുന്നത്. ശീതളിന്റെ ആദ്യ ഭര്‍ത്താവ് അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ശീതള്‍ വീണ്ടും വിവാഹിതയായത്. ഇവര്‍ക്ക് ഒരു പെണ്‍കുട്ടിയുമുണ്ട്.

2014ല്‍ ഇവരുടെ വിവാഹം നടക്കുകയും കാശ്മീരില്‍ ഹണിമൂണിന് വരെ പോയിരുന്നതായും ശീതല്‍ പോലീസിനോട് പറഞ്ഞു.

വിവാഹ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിച്ചതോടെ ഒരു അപകടത്തില്‍ തന്റെ ലൈംഗിക ശേഷി നഷ്ടപ്പെട്ടതായും പക്ഷെ ചെറിയ ഓപ്പറേഷനിലൂടെ തിരിച്ചുകിട്ടുമെന്നും വിരാജ് പറഞ്ഞതായും ശീതള്‍ വെളിപ്പെടുത്തി. 2020ജനുവരില്‍ അമിതവണ്ണത്തിന് ഓപ്പറേഷന്‍ നടത്തണമെന്ന് പറഞ്ഞ് വിരാജ് കൊല്‍ക്കത്തയ്ക്ക് പോയിരുന്നു. ഇതിനിടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷ ലിംഗം തുന്നിച്ചേര്‍ത്തതായി തന്നോട് വിരാജ് വെളിപ്പെടുത്തുകയായിരുന്നുവെന്നും ശീതള്‍ പറയുന്നു.

പിന്നാലെയാണ് തന്നെ പ്രകൃതി വിരുദ്ധ പീഢനത്തിന് നിര്‍ബന്ധിച്ചുവെന്നും സത്യം ആരോടെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി ശീതള്‍ വെളിപ്പെടുത്തി രംഗത്ത് വന്നത്.

Other News in this category



4malayalees Recommends