കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായ സംഭവം ; മൂന്ന് അധ്യാപകര്‍ കൂടി അറസ്റ്റിലായി

കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായ സംഭവം ; മൂന്ന് അധ്യാപകര്‍ കൂടി അറസ്റ്റിലായി
കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായ സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ കൂടി അറസ്റ്റിലായി. പ്രിന്‍സിപ്പല്‍ ശിവകല, അധ്യാപികയായ ശൈലജ, അധ്യാപകന്‍ ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം അറിഞ്ഞിട്ടും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവെച്ചതിനാണ് പോക്‌സോ ആക്ട് പ്രകാരം മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. തൃപ്പുണിത്തുറ ഹില്‍പാലസ് പോലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന്‍ കിരണ്‍ എന്‍ തരുണ്‍ നേരത്തെ തമിഴ്‌നാട്ടിലെ ബന്ധുവീട്ടില്‍നിന്ന് അറസ്റ്റിലായിരുന്നു.

കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അധ്യാപകനായ കിരണ്‍, പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്. ലൈംഗികച്ചുവയോടെ സംസാരിച്ച അധ്യാപകന്‍, കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തു. കലോത്സവത്തില്‍ പങ്കെടുപ്പിച്ചശേഷം അധ്യാപകന്റെ ഉത്തരവാദിത്വത്തില്‍ കുട്ടിയെ വീട്ടില്‍ തിരിച്ചെത്തിക്കാമെന്ന ഉറപ്പിലാണ് പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് വിട്ടത്.

എന്നാല്‍ തിരികെ വരുന്നവഴി വാഹനത്തില്‍ വെച്ച് അധ്യാപകന്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവം സുഹൃത്തുക്കളോടാണ് പെണ്‍കുട്ടി ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ ഇവര്‍ സ്‌കൂളിലെ കൗണ്‍സലറെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതിനിടെ അധ്യാപകന്‍ ഒളിവില്‍പോയിരുന്നു. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ നാഗര്‍കോവിലില്‍നിന്ന് പിടികൂടിയത്.

Other News in this category



4malayalees Recommends