മന്ത്രിക്ക് അല്ല ആരാധകര്‍ക്കാണ് തെറ്റ് സംഭവിച്ചത്, ഇനി കേരളത്തില്‍ കളി 'നടന്നത്' തന്നെ; വലിയ വിമര്‍ശനവുമായി ശശി തരൂര്‍

മന്ത്രിക്ക് അല്ല ആരാധകര്‍ക്കാണ് തെറ്റ് സംഭവിച്ചത്, ഇനി കേരളത്തില്‍ കളി 'നടന്നത്' തന്നെ; വലിയ വിമര്‍ശനവുമായി ശശി തരൂര്‍
ഇന്നലെ തിരുവനന്തപൂരത്ത് നടന്ന ഇന്ത്യ ശ്രീലങ്ക പോരാട്ടം ഒഴിവാക്കിയവര്‍ കാണിച്ചത് മണ്ടത്തരം ആണെന്നും ആരാധകര്‍ക്ക് വലിയ നഷ്ടം ആണുണ്ടായതെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കായിക മന്ത്രിക്കും കേരള ക്രിക്കറ്റ് അസോസിയേഷനും കാണികളുടെ പങ്കാളിത്തവുമായി ഒരു ബന്ധവുമില്ല.

യഥാര്‍ത്ഥ നഷ്ടം ആരാധകര്‍ക്കാണ് ഉണ്ടായതെന്നും ആള്‍ കുറഞ്ഞാല്‍ ബിസിസിഐ ഇനി കേരളത്തില്‍ ഒരു മത്സരം പോലും നടത്താന്‍ അന്‍വാദിച്ചേക്കില്ലെന്നും തരൂര്‍ പറയുന്നു . മന്ത്രിയെന്ത് പറഞ്ഞാലും ക്രിക്കറ്റ് പ്രേമികള്‍ മത്സരം കാണാനെത്തണമായിരുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ വിജയന്‍ കുറിച്ചാണ് ഇന്ത്യ മടങ്ങിയതെങ്കിലും കോഹ്ലിയുടെയും ഗില്ലിന്റെയും മികച്ച പ്രകടനം കണ്ട് കൈയടിക്കാന്‍ ആള്‍ കുറഞ്ഞത് നിരാശ ആയി. മന്ത്രിയുടെ വാക്കുകള്‍ ആള്‍ കുറയാന്‍ കാരണം ആയെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജയേഷ് ജോര്‍ജ് പറയുന്നത്.

Other News in this category



4malayalees Recommends