ജര്‍മ്മനിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂര്‍ വരെ ജോലി ചെയ്യാം

ജര്‍മ്മനിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂര്‍ വരെ ജോലി ചെയ്യാം
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ ആഴ്ചയില്‍ 20മണിക്കൂര്‍ ജോലി ചെയ്യാന്‍ സാധിക്കും. മാര്‍ച്ച് ഒന്നുമുതല്‍ പുതിയ നിയമം നിലവില്‍ വന്നുകഴിഞ്ഞു. ഈ പുതിയ നടപടി ആയിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ക്കാണ് ഗുണം ചെയ്യുക. നേരത്തെ ഇത് ആഴ്ചയില്‍ 10 മണിക്കൂറായിരുന്നു. ഈ സമയക്രമമാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.

ഇതുകൂടാതെ സ്‌കില്‍ഡ് എമിഗ്രേഷന്‍ ആക്ടില്‍ വിദേശികള്‍ക്ക് ആശ്വാസം പകരുന്ന മാറ്റങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഐടി സ്‌പെഷ്യലിസ്റ്റ്, നേഴ്‌സിംഗ് അനുബന്ധ ജോലിക്കാര്‍, ബിസിനസുകാര്‍, സ്റ്റാര്‍ട്ടപ്പ് ഉടമകള്‍ എന്നിവര്‍ക്ക് ജര്‍മ്മനിയിലെ തൊഴില്‍ വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയും ചെയ്തു. അന്താരാഷ്ട്ര തലത്തിലുള്ള വിദ്യാര്‍ത്ഥികളെയും അപ്രന്റീസുകളെയും ജര്‍മ്മനിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുക എന്ന് ലക്ഷ്യം വെച്ചാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

ജര്‍മ്മനിയില്‍ ഏറ്റവും കൂടുതല്‍ ഒഴിവുള്ളത് ആരോഗ്യ മേഖലയിലാണ്. ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളില്‍ പലതും നികത്താന്‍ സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മതിയായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ 2035ഓടെ തൊഴില്‍ക്ഷാമം ഏഴ് ദശലക്ഷത്തോളം വര്‍ധിക്കുമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപ്ലോയ്‌മെന്റ് റിസര്‍ച്ചിന്റെ പഠനം വ്യക്തമാക്കുന്നത്. ഇത്തരത്തിലൊരു സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ജര്‍മ്മനിയിലേക്ക് വിദേശ തൊഴിലാളികള്‍ക്ക് അവസരം ലഭിക്കുന്നത്.

സമീപകാലത്ത് പഠനത്തിനും ജോലിയ്ക്കുമായി ജര്‍മ്മനി തിരഞ്ഞെടുത്തിരിക്കുന്നതില്‍ നിരവധി മലയാളികളാണ് ഉള്ളത്. ഭൂരിപക്ഷവും പഠനത്തിനായിട്ടാണ് കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേക്ക് യാത്ര തിരിക്കുന്നത്.

Other News in this category



4malayalees Recommends