ആഗോളമഹാമാരിയായ കൊവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 227,247 ആയി ഉയര്‍ന്നു; അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത് 2,502 പേര്‍ക്ക്; ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ന്യൂയോര്‍ക്കില്‍

ആഗോളമഹാമാരിയായ കൊവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 227,247 ആയി ഉയര്‍ന്നു; അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത് 2,502 പേര്‍ക്ക്; ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ന്യൂയോര്‍ക്കില്‍

ആഗോള മഹാമാരിയായ കൊവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 227,247 ആയി ഉയര്‍ന്നു. അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,502 പേര്‍ക്കാണ് വൈറസ് ബാധയില്‍ ജീവന്‍ നഷ്ടമായത്. 1,064,194 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച മാത്രം 28,429 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 147,411 പേര്‍ സുഖംപ്രാപിച്ചു. ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 61,000 കടന്നു.


ബ്രിട്ടണിലും മരണസംഖ്യ ഉയരുകയാണ്. 24 മണിക്കൂറിനുള്ളില്‍ 795 ജീവനുകള്‍ നഷ്ടമായി. മരണസംഖ്യ 26,097 ആയി ഉയര്‍ന്നു. പ്രതിദിനം ശരാശരി 900ത്തിലേറെപ്പേരാണ് ബ്രിട്ടനില്‍ മരിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ രണ്ടുദിവസമായി മരണനിരക്ക് 500- 600 ലേക്ക് താഴ്‌ന്നെങ്കിലും വൈറസ് വ്യാപനം ഉടനെയൊന്നും നിയന്ത്രണ വിധേയമാകില്ലെന്നാണ് ആരോഗ്യവിഭാഗം പറയുന്നത്. രാജ്യത്ത് 20,?000 പേര്‍ മരിക്കുമെന്നായിരുന്നു ആരോഗ്യ വിഭാഗത്തിന്റെ പ്രവചനം.സ്പെയ്ന്‍, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ബുധനാഴ്ച മരണനിരക്ക് 500ല്‍ താഴെയായി കുറഞ്ഞു. 2.3 ലക്ഷം പേര്‍ക്ക് രോഗം പിടിപെട്ട ഇറ്റലിയില്‍ മരണം 27,682 ആയി. സ്പെയ്‌നില്‍ 24,275 പേരും ഇതുവരെ മരിച്ചു. ഫ്രാന്‍സില്‍ മരണസംഖ്യ 24,000 കടന്നു. ബെല്‍ജിയത്തില്‍ 7501 പേരും ജര്‍മനിയില്‍ 6467 പേരും മരണത്തിന് കീഴടങ്ങി. ഇറാനില്‍ മരണം ആറായിരത്തോട് അടുക്കുന്നു. ബ്രസീലില്‍ 5500 പിന്നിട്ടു.

Other News in this category



4malayalees Recommends