സുഗതകുമാരി ടീച്ചര്‍ കാലഘട്ടത്തിന്റ തുടിപ്പാണ്. ...ലിമ

സുഗതകുമാരി ടീച്ചര്‍ കാലഘട്ടത്തിന്റ തുടിപ്പാണ്. ...ലിമ
മാഞ്ചസ്റ്റര്‍ / ലണ്ടന്‍ : പ്രശസ്ത കവിയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറുടെ വേര്‍പാടില്‍ ലണ്ടന്‍ ഇന്റര്‍നാഷണല്‍ മലയാളം ഓഥേഴ്‌സ് (ലിമ) അനുശോചനം രേഖപ്പെടുത്തി. 1934 ജനുവരി 22 ന് ആറമ്മുളയില്‍ ജനിച്ച സുഗതകുമാരി 1961 ലാണ് 'മുത്തുച്ചിപ്പി' എന്ന കവിതയെഴുതുന്നത്. മനുഷ്യ വേദനകളുടെ ആഴം മനസ്സിലാക്കി കാവ്യഭാഷയായ കവിതകള്‍ക്ക് നവചൈതന്യം നല്‍കുക മാത്രമല്ല ചില ആധുനിക കവിതകള്‍ക്കെതിരെയും ശബ്ദിച്ചു. സത്യവും നീതിയും വലിച്ചെറിയുന്ന ഈ കാലത്തു് സാഹിത്യ ലോകത്തു് ഒരു പോരാളിയായി സ്ത്രീപക്ഷത്തു നിന്നുള്ള പോരാട്ടം കേവലമായി കാണാനാകില്ല. സ്ത്രീപക്ഷത്തു നിന്ന് അര്‍ത്ഥഗൗരവമുള്ള വരികള്‍ നല്‍കിയ ടീച്ചര്‍ ഈ കാലഘട്ടത്തിന്റ തുടിപ്പാണ്. വയലോലകള്‍, കുന്നുകള്‍ ഇടിച്ചുനിരപ്പാക്കി കലപ്പക്ക് പകരം മതിലുകളുയര്‍ത്തുന്നതിനെ എതിര്‍ത്തു. അതിന്റ ഏറ്റവും വലിയ ഉദാഹരണമാണ് സൈലന്റ് വാലി സമരം.


പ്രപഞ്ചത്തോടെ കാട്ടുന്ന ക്രൂരതക്കെതിരെ പ്രതികരിക്കാനിറങ്ങിയ ടീച്ചര്‍ക്ക് നേരെയും പ്രതിഷേധമുഅയര്‍ന്നു. അത് ആറമ്മുളയില്‍ മദ്ധ്യതിരുവിതാംകുറിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരിന്ന ഒരു വിമാനത്താവളം വരാതിരിക്കാന്‍ തടക്കം സൃഷ്ഠിച്ചതിനായിരിന്നുവെന്ന് സാഹിത്യകാരന്‍ കാരൂര്‍ സോമനറിയിച്ചു. ചെറുപ്പം മുതല്‍ കവിയും സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന അച്ചന്‍ ബോധെശ്വരനില്‍ നിന്ന് ധാരാളം പാഠങ്ങള്‍ പഠിച്ചുവളര്‍ന്ന ടീച്ചറുടെ കര്‍മ്മ മണ്ഡലം രാഷ്ട്രീയമായിരുന്നില്ല. സംസ്ഥാന വനിതാ കമ്മീഷന്റെ അധ്യക്ഷയായിരുന്ന ടീച്ചര്‍ സ്ത്രീകള്‍ക്കെന്നും ഒരു പ്രകാശമായിരിന്നു. തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പലായിരിന്നു. പ്രക്ര്‍തി സംരക്ഷണ സമിതി, അഭയയുടെ സ്ഥാപക സെക്രട്ടറിയെന്ന നിലയില്‍ പ്രവര്‍ത്തിച്ചു. ബാലസാഹിത്യ ഇന്‌സ്ടിട്യൂട്ടിന്റ 'തളിര്' എന്ന മാസികയുടെ ചീഫ് എഡിറ്ററായിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്. പ്രധാന കൃതികള്‍ രാത്രിമഴ, മണലെഴുത്തു്, അമ്പലമണി, പാതിരാപ്പൂക്കള്‍, കൃഷ്ണ കവിതകള്‍ അങ്ങനെ പലതു0. സാഹിത്യത്തിലെ ഏറ്റവും വലിയ സംഭാവനയായ എഴുത്തച്ഛന്‍ പുരസ്‌കാരമടക്കം ധാരാളം പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഭര്‍ത്താവ് പരേതനായ ഡോ.വേലായുധന്‍ നായര്‍, മകള്‍ ലക്ഷ്മി.


ലിമ ചെയര്‍മാന്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍ അടക്കം ലോകമെങ്ങുമുള്ള ഭാരവാഹികള്‍ അനുശോചനമറിയിച്ചതായി ലിമ പി.ആര്‍.ഒ. അഡ്വ. റോയി പഞ്ഞിക്കാരന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.


Other News in this category



4malayalees Recommends