മകന്റെ അപ്രതീക്ഷിത വിയോഗം തകര്‍ത്തു,വിവേകിനെ അവസാനമായി കാണാന്‍ തിരക്ക്

മകന്റെ അപ്രതീക്ഷിത വിയോഗം തകര്‍ത്തു,വിവേകിനെ അവസാനമായി കാണാന്‍ തിരക്ക്
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുമ്പോഴും തമിഴ് നടന്‍ വിവേകിന്റെ മനസില്‍ വലിയൊരു വിങ്ങലുണ്ടായിരുന്നു. ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ഒരാളെ അപ്രതീക്ഷിതമായി വിട്ടുപിരിയേണ്ടി വരുമ്പോള്‍ ഉള്ള വേദന വിവരണാതീതമാണ്. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നടന്‍ വിവേകിന്റെ ജീവിതത്തില്‍ വളരെ വേദനിപ്പിക്കുന്ന ഒരു സംഭവമുണ്ടാകുന്നത്. 13 വയസ് മാത്രം പ്രായമുള്ള മകന്‍ പ്രസന്നകുമാര്‍ മരണത്തിനു കീഴടങ്ങിയത് 2015 ഒക്ടോബര്‍ 29 നാണ്. സ്‌ക്രീനില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന വിവേകിന്റെ ഹൃദയം നുറുങ്ങി.

കാരണം, മകനെ അത്രത്തോളം സ്‌നേഹിച്ചിരുന്ന വാത്സല്യനിധിയായ പിതാവ് കൂടിയായിരുന്നു അദ്ദേഹം.ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യനില മോശമായാണ് പ്രസന്നകുമാര്‍ മരിച്ചത്. ചെന്നൈയിലെ വടപളനിയിലുള്ള എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു അന്ത്യം. ഡെങ്കിപ്പനി ബാധിച്ച് 40 ദിവസത്തോളം പ്രസന്നകുമാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. പനി തലച്ചോറിനെ കൂടി ബാധിച്ചതോടെ ആരോഗ്യനില വളരെ മോശമാകുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഏറെ ദിവസം ജീവന്‍ നിലനിര്‍ത്തിയത്. ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ 19 വയസ്സ് ഉണ്ടാകുമായിരുന്നു പ്രസന്നന്.

പ്രസന്നന്‍ കൂടാതെ രണ്ടു പെണ്മക്കള്‍ കൂടി വിവേകിന് ഉണ്ട്. വിവേകിന്റെയും ഭാര്യ അരുള്‍സെല്‍വിയുടെയും മൂന്ന് മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു പ്രസന്നകുമാര്‍. അമൃത നന്ദിനി, തേജസ്വിനി എന്നിവരാണ് വിവേകിന്റെ മറ്റ് രണ്ട് മക്കള്‍. ഒരു കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നതായിരുന്നു വിവേകിന്റെയും കൂട്ടരുടെയും ലക്ഷ്യം. ഇതുകൂടാതെ ദിവസവും യോഗയും ചെയ്യാറുള്ള വിവേക് ഇത് ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്തു. എന്നാല്‍ ഹൃദയാരോഗ്യത്തിനായി അദ്ദേഹം എന്തെങ്കിലും ടെസ്റ്റുകള്‍ നടത്തിയതായോ മുന്‍പ് ഹൃദ്രോഗം വന്നതായോ റിപ്പോര്‍ട്ടില്ല.



Other News in this category



4malayalees Recommends