ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ എലിസബത്ത് രാജ്ഞി കൊച്ചുമകള്‍ ലിലി ബെറ്റിനെ കണ്ടു ; ജൂബിലി ആഘോഷത്തിനിടെ കൊട്ടാരത്തില്‍ വൈകാരിക നിമിഷങ്ങളും

ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ എലിസബത്ത് രാജ്ഞി കൊച്ചുമകള്‍ ലിലി ബെറ്റിനെ കണ്ടു ; ജൂബിലി ആഘോഷത്തിനിടെ കൊട്ടാരത്തില്‍ വൈകാരിക നിമിഷങ്ങളും
എലിസബത്ത് രാജ്ഞി ഹാരിയുടെ മകളെ ആദ്യമായി കണ്ടു. വിന്‍ഡ്‌സറിലെ ഒരു സ്വകാര്യ മീറ്റിംഗില്‍ ആണ് രാജ്ഞി ലിലിബെറ്റിനെ കണ്ടത്. ഹാരിയും മേഗനും ബുധനാഴ്ച സ്വകാര്യ ജെറ്റില്‍ കുടുംബത്തിനൊപ്പം യുകെയിലെത്തിയത്. ഒടുവില്‍ വൈകാരികമായ ആ കുടുംബ സംഗമം നടന്നു. ഏതാനും മാസങ്ങള്‍ മാത്രം പ്രായമുള്ളപ്പോഴാണ് ഹാരിയുടെ മൂത്തമകന്‍ ആര്‍ച്ചിയെ രാജ്ഞി കണ്ടത്. അതിനു ശേഷം ഇപ്പോഴാണ് ചെറുമകനെ കണ്ടത്.

ഹാരിയും മേഗനും തങ്ങളുടെ കുട്ടികളെ യുകെയില്‍ എത്തിയയുടന്‍ തന്നെ തങ്ങളുടെ മുത്തശ്ശിയെ കാണാന്‍ വിന്‍ഡ്‌സര്‍ കാസിലിലേക്ക് കൊണ്ടുപോയി എന്നാണ് റിപ്പോര്‍ട്ട്. ഇന്നാണ് ലില്ലി ബെറ്റിന്റെ ജന്മ ദിനം. രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഇടയിലുള്ള ജന്മ ദിന ആഘോഷം വാര്‍ത്തയിലിടം നേടുകയാണ്. രാജ്ഞി കൊച്ചുമകനേയും മക്കളേയും കാണാന്‍ സമയം കണ്ടെത്തുമെന്നാണ് കരുതുന്നത്.

ചാള്‍സ് രാജകുമാരനും കൊച്ചുമക്കളെ കാണാന്‍ എത്തിയേക്കും. രാജ്ഞിയോടുള്ള ആദരവിന്റെ ഭാഗമായാണ് ലില്ലിബെറ്റ് എന്ന പേര് ഹാരിയും മേഗനും കുഞ്ഞിന് നല്‍കിയത്. രാജ്ഞിയ്ക്ക് കുട്ടിക്കാലത്തു നല്‍കിയ പേരായിരുന്നു ലില്ലിബെറ്റ്. രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും അടുത്ത കുടുംബവും ഈ പേര് ഉപയോഗിച്ചിരുന്നു.


രാജകൊട്ടാരമുപേക്ഷിച്ച് യുഎസിലെ സ്വതന്ത്ര ജീവിതത്തിലേക്ക് ഹാരിയും മേഗനും പോയത് കൊട്ടാരത്തില്‍ വലിയ അതൃപ്തിയാണ് ഉണ്ടാക്കിയത്.പിന്നീടുള്ള മേഗന്റെ വെളിപ്പെടുത്തലും വലിയ വിവാദമായിരുന്നു. കുഞ്ഞിന് പേരിട്ടത് അനുമതി വാങ്ങാതെയെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഏതായാലും ഈ കൂടിച്ചേരല്‍ രാജ്ഞിയ്ക്ക് കൊച്ചുമക്കളെ കാണാനുള്ള സാഹചര്യം കൂടിയായി മാറിയിരിക്കുകയാണ്.

Other News in this category



4malayalees Recommends