ഓണ്‍ലൈന്‍ ചൂതാട്ടം , സ്വര്‍ണ്ണമാലയും മോതിരവും വിറ്റ് കളിച്ചു, പണം നഷ്ടമായതോടെ 23 കാരന്‍ തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

ഓണ്‍ലൈന്‍ ചൂതാട്ടം , സ്വര്‍ണ്ണമാലയും മോതിരവും വിറ്റ് കളിച്ചു, പണം നഷ്ടമായതോടെ 23 കാരന്‍ തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
ഓണ്‍ലൈന്‍ ചൂതാട്ട കളിയില്‍ പണം നഷ്ടപ്പെട്ടതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. തിരുച്ചിറപ്പള്ളി മണപ്പാറ മലയാണ്ടിപ്പട്ടി സ്വദേശി രവികുമാറിന്റെ 23കാരനായ മകന്‍ സന്തോഷ് ആണ് തീവണ്ടിക്കു മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്തത്.

താന്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിന് താന്‍ അടിമയായെന്നും ധാരാളം പണം നഷ്ടപ്പെടുത്തിയെന്നും അതിനാല്‍ ജീവനൊടുക്കുന്നെന്നും സന്തോഷ് വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നതായി പോലീസ് പറയുന്നു. മണപ്പാറയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു സന്തോഷ്.

എളുപ്പത്തില്‍ പണമുണ്ടാക്കാനാണ് സന്തോഷ് ഓണ്‍ലൈന്‍ റമ്മി കളിച്ചത്. എന്നാല്‍, കളിയില്‍ അടിമപ്പെട്ട സന്തോഷ് പണം കിട്ടാതെ വന്നപ്പോള്‍ തന്റെ സ്വര്‍ണ്ണമാലയും മോതിരവും വിറ്റ് ചൂതാട്ടം നടത്തി. ഈ പണവും സന്തോഷിന് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വീട്ടില്‍ മാതാപിതാക്കള്‍ മാലയുടെയും മോതിരത്തിന്റെയും കാര്യം തിരക്കിയിരുന്നു.

മറുപടി ഇല്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം സന്തോഷ് വീട് വിട്ട് ഇറങ്ങിയിരുന്നു. ശേഷം, ബുധനാഴ്ച രാത്രിയോടെ മണപ്പാറ റെയില്‍വേ സ്റ്റേഷനടുത്തുള്ള നാലങ്ങാടിയില്‍വെച്ച് തീവണ്ടിക്കു മുന്നില്‍ ചാടി മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മണപ്പാറ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.

Other News in this category



4malayalees Recommends