ഭര്‍ത്താവും കുഞ്ഞും മരിക്കുമെന്ന് ' മുന്നറിയിപ്പ് ' നല്‍കി പരിഹാര പൂജ നിര്‍ദ്ദേശിച്ചു ; നഗ്ന ഫോട്ടോകളും വീഡിയോയും കൈക്കലാക്കി പ്രചരിപ്പിച്ചു ; വ്യാജ ജ്യോത്സ്യന്‍ പിടിയില്‍

ഭര്‍ത്താവും കുഞ്ഞും മരിക്കുമെന്ന് ' മുന്നറിയിപ്പ് ' നല്‍കി പരിഹാര പൂജ നിര്‍ദ്ദേശിച്ചു ; നഗ്ന ഫോട്ടോകളും വീഡിയോയും കൈക്കലാക്കി പ്രചരിപ്പിച്ചു ; വ്യാജ ജ്യോത്സ്യന്‍ പിടിയില്‍
സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിച്ച വ്യാജ ജ്യോത്സ്യന്‍ അറസ്റ്റില്‍. കള്ളിക്കാട് മുണ്ടവന്‍കുന്ന് സുബീഷ് ഭവനില്‍ സുബീഷിനെ (37) ആണ് തിരുവനന്തപുരം റൂറല്‍ എസ്പി ഡി ശില്പയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

നെയ്യാര്‍ഡാം സ്വദേശിനിയുടെ പരാതിയില്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ജാതകദോഷം ഒഴിവാക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പ്രതി യുവതിയുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുന്നത്.

ആനിഫിലിപ്പ്, സിന്ധു തുടങ്ങിയ പേരുകളില്‍ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ മന്ത്രവാദിനിയെന്ന പേരിലാണ് സുബീഷ് പരാതിക്കാരിയുമായി പരിചയപ്പെട്ടത്. ഭര്‍ത്താവും കുഞ്ഞും മരിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ വലയിലാക്കിയ ഇയാള്‍ പരിഹാരമായി നഗ്‌നപൂജ ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇതിനായി നഗ്‌നഫോട്ടോകളും വീഡിയോയും ആവശ്യപ്പെട്ടു. ഫേസ്ബുക്ക് ചാറ്റുകളില്‍ വിശ്വസിച്ച യുവതി ഫോട്ടോയും വീഡിയോയും കൈമാറി. ദൃശ്യങ്ങള്‍ ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും അയച്ചുനല്‍കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെങ്കിലും യുവതി വിസമ്മതിച്ചതോടെ ഫോട്ടോകളും വീഡിയോകളും ഫേസ് ബുക്ക്, ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ പ്രചരിപ്പിക്കുകയായിരുന്നു.



Other News in this category



4malayalees Recommends