പള്ളിയില്‍ പോകാനുള്ള പോലെ തന്നെ ഭൂരിപക്ഷ മത വിഭാഗത്തിന് അമ്പലത്തില്‍ പോകാനും അവകാശമുണ്ട്, അമ്പലത്തില്‍ പോകുന്നവരുടെ മേല്‍ മൃദു ഹിന്ദുത്വം ആരോപിക്കുന്നത് ശരിയല്ല,കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചത്തെണമെങ്കില്‍ ഹിന്ദുക്കളുടെ പിന്തുണ കൂടി വേണം

പള്ളിയില്‍ പോകാനുള്ള പോലെ തന്നെ ഭൂരിപക്ഷ മത വിഭാഗത്തിന് അമ്പലത്തില്‍ പോകാനും അവകാശമുണ്ട്,  അമ്പലത്തില്‍ പോകുന്നവരുടെ മേല്‍ മൃദു ഹിന്ദുത്വം ആരോപിക്കുന്നത് ശരിയല്ല,കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചത്തെണമെങ്കില്‍ ഹിന്ദുക്കളുടെ പിന്തുണ കൂടി വേണം
കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചത്തെണമെങ്കില്‍ ഹിന്ദുക്കളുടെ പിന്തുണ കൂടി വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റെണി. അമ്പലത്തില്‍ പോവുകയും, ചന്ദനക്കുറിയിടുകയും ചെയ്യുന്ന ഹിന്ദുമത വിശ്വാസിയെ മൃദു ഹിന്ദുത്വ വാദിയായി മുദ്രകുത്തുന്നത് അപകടമാണ്. അത് ബി ജെ പിക്ക് മാത്രമേ സഹായകരമാവുകയുളളുവെന്നും എ കെ ആന്റെണി പറഞ്ഞു. കോണ്‍ഗ്രസിന്റെ 138ാം സ്ഥാപക ദിനാഘോഷം കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലീമിനും ക്രിസ്ത്യാനിക്കും പളളിയില്‍ പോകാം. ഹിന്ദു അമ്പലത്തില്‍ പോയാലോ ചന്ദനം തൊട്ടാലോ അവരെ മൃദു ഹിന്ദുത്വവാദിയാക്കുന്നത് ശരിയല്ല. ഇത്തരം പ്രചാരണങ്ങള്‍ മോദിയെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരാന്‍ മാത്രമേ സഹായിക്കൂ.2024 ല്‍ മോദിയെ താഴെ ഇറക്കാന്‍ എല്ലാ മത വിഭാഗങ്ങളും ഒന്നിച്ച് നില്‍ക്കുകയാണ് വേണ്ടത്.

പള്ളിയില്‍ പോകാനുള്ള പോലെ തന്നെ ഭൂരിപക്ഷ മത വിഭാഗത്തിന് അമ്പലത്തില്‍ പോകാനും അവകാശമുണ്ടെന്ന് എ കെ ആന്റണി പറഞ്ഞു. അമ്പലത്തില്‍ പോകുന്നവരുടെ മേല്‍ മൃദു ഹിന്ദുത്വം ആരോപിക്കുന്നത് ശരിയല്ല. അത് മോദിയുടെ ഭരണം വീണ്ടും വരാന്‍ മാത്രമേ ഉപകരിക്കൂവെന്നും ആന്റണി പറഞ്ഞു.

Other News in this category



4malayalees Recommends