ഇന്‍സ്റ്റഗ്രാം കാമുകനെ തേടി മലപ്പുറത്തുകാരി തമിഴ്‌നാട്ടില്‍ അലഞ്ഞു നടന്നത് 3 മാസം; ഒടുവില്‍ പോലീസ് ഇടപെടലില്‍ 22കാരിയെ ഭര്‍ത്താവിനൊപ്പം വിട്ടു

ഇന്‍സ്റ്റഗ്രാം കാമുകനെ തേടി മലപ്പുറത്തുകാരി തമിഴ്‌നാട്ടില്‍ അലഞ്ഞു നടന്നത് 3 മാസം; ഒടുവില്‍ പോലീസ് ഇടപെടലില്‍ 22കാരിയെ ഭര്‍ത്താവിനൊപ്പം വിട്ടു
ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കാമുകനെ തേടി തമിഴ്‌നാട്ടിലെ ദിണ്ടിഗലിലെത്തിയ മലയാളി യുവതി തമിഴ്‌നാട്ടില്‍ അലഞ്ഞ് തിരിഞ്ഞ് നടന്നത് 3 മാസത്തോളം. ഒടുവില്‍ പോലീസ് ഇടപെട്ട് യുവതിയെ ഭര്‍ത്താവിന് അടുത്തെത്തിച്ചു. മലപ്പുറം ജില്ലയില്‍ താമസിക്കുന്ന 22കാരിയെയാണ് കേരള, തമിഴ്‌നാട് പോലീസുകാര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ രക്ഷപ്പെടുത്തിയത്.

വിവാഹ ശേഷം, സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്ന യുവതി ഇന്‍സ്റ്റഗ്രാം വഴിയാണ് യുവാവുമായി പരിചയം സ്ഥാപിച്ചത്. ദിണ്ടിഗലിലെ സ്പിന്നിങ് മില്ലില്‍ മാനേജരായി ജോലിചെയ്യുകയാണെന്നാണ് യുവാവ് യുവതിയോട് പറഞ്ഞിരുന്നത്. ഒടുവില്‍ കാമുകനെത്തേടി മൂന്നുമാസംമുമ്പാണ് യുവതി ദിണ്ടിഗലിലെ വേഡസന്തൂരിലെത്തിയത്.

പറഞ്ഞ സ്ഥലത്തൊന്നും ഇയാളെ കണ്ടില്ല. ശേഷം, അവിടെവെച്ച് പരിചയപ്പെട്ട ഒരുയുവതിയുടെ കൂടെ താമസിച്ച് കാമുകനായി അന്വേഷണം തുടര്‍ന്നു.കാമുകന്‍ വിവാഹിതനാണെന്നും കേരളത്തില്‍ നിര്‍മാണത്തൊഴിലാളിയാണെന്നും പിന്നീട് തിരിച്ചറിഞ്ഞു. അപ്പോഴേക്കും ഭാര്യയെ കാണാനില്ലെന്നുകാണിച്ച് ഭര്‍ത്താവ് കേരള പോലീസില്‍ പരാതിനല്‍കിയിരുന്നു.

യുവതിക്കായുള്ള അന്വേഷണം തമിഴ്‌നാട്ടിലേക്കും ആന്ധ്രാപ്രദേശിലേക്കും വ്യാപിപ്പിച്ച കേരള പോലീസ്, തമിഴ്‌നാട് പോലീസിന് ഫോട്ടോ അയച്ചുകൊടുത്തു. കഴിഞ്ഞദിവസം വേഡസന്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ യുവതി ചികിത്സ തേടിയെത്തിയപ്പോള്‍ ആളെ തിരിച്ചറിയുകയും തമിഴ്‌നാട് പോലീസ് വിവരം കേരള പോലീസിന് വിവരം കൈമറുകയും ചെയ്തു. ശേഷം ഭര്‍ത്താവിന് യുവതിയെ കൈമാറുകയായിരുന്നു.




Other News in this category



4malayalees Recommends