ഇംഗ്ലണ്ടില്‍ പ്രൈവറ്റ് വാടക വീടുകളില്‍ 50 ശതമാനത്തിനും ശരാശരി പത്ത് ശതമാനം വാടക വര്‍ധനവുണ്ടായി ;ലണ്ടനില്‍ പ്രൈവറ്റ് ടെനന്റുകളില്‍ 66.8 ശതമാനം പേര്‍ക്കും വാടക വര്‍ധനവ് ;നോര്‍ത്ത് വെസ്റ്റില്‍ വാടക വര്‍ധനവ് ഏറ്റവും കുറവ്

ഇംഗ്ലണ്ടില്‍ പ്രൈവറ്റ് വാടക വീടുകളില്‍ 50 ശതമാനത്തിനും ശരാശരി പത്ത് ശതമാനം വാടക വര്‍ധനവുണ്ടായി  ;ലണ്ടനില്‍ പ്രൈവറ്റ് ടെനന്റുകളില്‍ 66.8 ശതമാനം പേര്‍ക്കും വാടക വര്‍ധനവ് ;നോര്‍ത്ത് വെസ്റ്റില്‍ വാടക വര്‍ധനവ് ഏറ്റവും കുറവ്
ഇംഗ്ലണ്ടില്‍ പ്രൈവറ്റ് വീടുകളില്‍ വാടകക്ക് താമസിക്കുന്നവരില്‍ പകുതി പേരും ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ ശരാശരി പത്ത് ശതമാനത്തിന് താഴെ വാടക വര്‍ധനവിനെ അഭിമുഖീകരിക്കേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട്.ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകളാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.ഒഎന്‍എസ് കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലെ പ്രൈവറ്റ് റെന്റര്‍മാരില്‍ 50.6 ശതമാനം പേര്‍ക്കും ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ വാടകയില്‍ വര്‍ധനവ് നേരിടേണ്ടി വന്നിട്ടുണ്ട്.

ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 36 ശതമാനം പെരുപ്പമാണിത്.ഇത് പ്രകാരം ശരാശരി വര്‍ധനവ് 9.7 ശതമാനമാണ്.അതിന് മുമ്പത്തെ 12 മാസത്തേക്കാള്‍ ഏഴ് ശതമാനം ശരാശരി വര്‍ധനവാണിത്. ലണ്ടനില്‍ പ്രൈവറ്റ് ടെനന്റുകളില്‍ 66.8 ശതമാനം പേര്‍ക്കും വാടക വര്‍ധനവ് നേരിടേണ്ടി വന്നിട്ടുണ്ട്. ഇംഗ്ലീഷ് റീജിയണുകളില്‍ ഇക്കാര്യത്തില്‍ മുമ്പില്‍ നില്‍ക്കുന്നത് ലണ്ടനാണ്.ഇക്കാര്യത്തില്‍ ഇംഗ്ലീഷ് റീജിയണുകളില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് 27.9 ശതമാനം വര്‍ധനവുള്ള നോര്‍ത്ത് വെസ്റ്റാണ്.

ലണ്ടനിലെ പ്രൈവറ്റ് റെന്റഡ്ഫ്‌ലാറ്റുകളില്‍ പത്ത് ശതമാനത്തിനും 33.3 ശതമാനം വാടക വര്‍ധനവ് നേരിടേണ്ടി വന്നിട്ടുണ്ട്. ഇംഗ്ലണ്ടിലെ ശേഷിക്കുന്ന ഭാഗങ്ങളിലെ ഫ്‌ലാറ്റുകളില്‍ ഇക്കാര്യത്തില്‍ 18.2 ശതമാനം വാടക വര്‍ധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. ലണ്ടനിലെ വാടക്കാര്‍ക്ക് ശരാശരി 12 ശതമാനം വര്‍ധനവ് നേരിടേണ്ടി വന്നിട്ടുണ്ട്. ഇംഗ്ലീഷ് റീജിയണുകളിലെ ഏറ്റവും ഉയര്‍ന്ന ശരാശരി വര്‍ധനവാണിത്. നിലവില്‍ യുകെയിലെ ശരാശരി പ്രൈവറ്റ് റെന്റ് 1013 പൗണ്ടാണെന്നാണ് ഹാലിഫാക്‌സ് ഈ മാസം ആദ്യം പുറത്തിറക്കിയ ഡാറ്റ വെളിപ്പെടുത്തുന്നത്.

Other News in this category



4malayalees Recommends