കാസര്‍ഗോഡ് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അധിക വോട്ട് ; പരാതി

കാസര്‍ഗോഡ് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അധിക വോട്ട് ; പരാതി
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍ഗോഡ് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അധിക വോട്ട് നല്‍കി വോട്ടിങ് മെഷീന്‍. കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ പരാതിപ്പെട്ടു. ഇന്നലെ നടത്തിയ മോക് പോളിലാണ് സംഭവം.

കാസര്‍കോട് സിപിഎം ലോക്‌സഭാ സ്ഥാനാര്‍ഥി എംവി ബാലകൃഷ്ണന്റെയും യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും ഏജന്റുമാര്‍ ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ കെ ഇന്‍ബാശേഖറിനു പരാതി നല്‍കി. വോട്ട് രേഖപ്പെടുത്തുമ്പോള്‍ ബിജെപിക്കാണ് വോട്ട് ലഭിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഏജന്റ് മുഹമ്മദ് നാസര്‍ ചെര്‍ക്കളം അബ്ദുല്ല അറിയിച്ചു. കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം വോട്ടിങ് മെഷീനിലെ മറ്റുള്ള ചിഹ്നങ്ങളേക്കാള്‍ ചെറുതായാണ് കൊടുത്തിരിക്കുന്നതെന്നും അബ്ദുല്ല ചൂണ്ടിക്കാട്ടി.

ആദ്യ റൗണ്ടില്‍ ഉള്ള 1, 8, 139 ബൂത്തുകളിലെ ഇവിഎം മെഷീന്‍ സംബന്ധിച്ച് ആണ് പരാതി ഉയര്‍ന്നത്. മോക് പോളിന്റെ ആദ്യ റൗണ്ടില്‍ 190 വോട്ടിങ് മെഷീനുകളും പരിശോധിച്ചു. 20 മെഷീനുകളാണ് ഒരുസമയം പബ്ലിഷ് ചെയ്തത്. ഒരു യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ പത്ത് ഓപ്ഷനുണ്ട്. ഓരോ ഓപ്ഷനും ഓരോ തവണ അമര്‍ത്തി പരീക്ഷിച്ചപ്പോള്‍ നാലു മെഷീനുകളില്‍ ബിജെപിക്ക് രണ്ടു വോട്ട് ലഭിച്ചതായി വ്യക്തമാക്കി. ബിജെപിയുടെ ചിഹ്നത്തില്‍ അമര്‍ത്താതിരുന്നപ്പോഴും പാര്‍ട്ടിയുടെ കണക്കില്‍ ഒരു വോട്ട് രേഖപ്പെടുത്തി. ഇതേത്തുടര്‍ന്ന് ഈ മെഷീനുകള്‍ മാറ്റണമെന്ന് ഏജന്റുമാര്‍ ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends