വീണയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടോ?പിണറായി സ്വന്തം മകളെ തള്ളിപ്പറയാന്‍ തയ്യാറായില്ല ; വിമര്‍ശനവുമായി കെ എം ഷാജി

വീണയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടോ?പിണറായി സ്വന്തം മകളെ തള്ളിപ്പറയാന്‍ തയ്യാറായില്ല ; വിമര്‍ശനവുമായി കെ എം ഷാജി
മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. ന്യൂനപക്ഷങ്ങളുടെ തന്ത ചമയാന്‍ പിണറായി വിജയന്‍ നില്‍ക്കരുത്. ബിജെപിയെക്കാള്‍ വലിയ ഭീതിയാണു പിണറായി വിജയന്‍ സൃഷ്ടിക്കുന്നത്. കരിമണല്‍ കേസുമായി ബന്ധപെട്ട 'പി വി' താനല്ല എന്നാണ് പിണറായി പറഞ്ഞത്. എന്നാല്‍ വീണ തന്റെ മകളല്ല എന്നു പറഞ്ഞിട്ടില്ല. വീണയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടോ? കെഎം ഷാജി ചോദിച്ചു.

മകനെതിരെ ആരോപണം വന്നപ്പോള്‍ സിബിഐക്ക് കത്തെഴുതിയ ആളാണ് മുന്‍ സിപിഎം മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. അധികം വൈകാതെ വീണയെ അറസ്റ്റ് ചെയ്യും. അപ്പോള്‍ ന്യായം പറയരുത്. പത്മജ ബിജെപിയിലേക്കു പോയപ്പോള്‍ ആ നിമിഷം പത്മജയെ തള്ളിപ്പറയാന്‍ കെ മുരളീധരനു സാധിച്ചു. ബിജെപിയിലേക്കു പോയ അനില്‍ ആന്റണിയെ എകെ ആന്റണി മൂന്നുവട്ടം തള്ളിപ്പറഞ്ഞു. അനില്‍ തോല്‍ക്കണമെന്നും പറഞ്ഞു. എന്നാല്‍ പിണറായി സ്വന്തം മകളെ തള്ളിപ്പറയാന്‍ തയ്യാറായില്ല എന്നും ഷാജി പരിഹസിച്ചു.

കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ തനിക്കെതിരെ കേസെടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കെഎം ഷാജി വെല്ലുവിളിക്കുകയും ചെയ്തു. കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തില്‍ കേസെടുക്കുമെന്നാണ് എംവി ഗോവിന്ദന്‍ പറഞ്ഞത്. കേസെടുത്താല്‍ കണ്ണൂരില്‍ നടന്ന മറ്റു ദുരൂഹ മരണങ്ങളുടെ വിവരങ്ങളും പുറത്തുവിടേണ്ടി വരുമെന്നും അത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുത്ത ബത്തേരിയിലെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Other News in this category



4malayalees Recommends