നമുക്ക് കാണാന്‍ ഇഷ്ടമുള്ള ഒരു ഡ്രൈവര്‍ കഥാപാത്രമായാണ് ലാലേട്ടന്‍ ചിത്രത്തിലെത്തുന്നത്: തരുണ്‍ മൂര്‍ത്തി

നമുക്ക് കാണാന്‍ ഇഷ്ടമുള്ള ഒരു ഡ്രൈവര്‍ കഥാപാത്രമായാണ് ലാലേട്ടന്‍ ചിത്രത്തിലെത്തുന്നത്: തരുണ്‍ മൂര്‍ത്തി
ഏറെ പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ 360 മത് ചിത്രം കൂടിയാണ് തരുണ്‍ മൂര്‍ത്തിയോടൊപ്പം ഒരുങ്ങുന്നത്.

റാന്നിക്കാരനായ ടാക്‌സി ഡ്രൈവര്‍ ഷണ്മുഖമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. സൂപ്പര്‍ സ്റ്റാര്‍ എന്നതിലുപരി കുറേ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ എന്ന നടനെ എഏ ചിത്രത്തിലൂടെ കാണാന്‍ കഴിയുമെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്.

മലയാളത്തിലെ പ്രിയപ്പെട്ട താര ജോഡികളായ മോഹന്‍ലാല്‍ ശോഭന കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2009ല്‍ റിലീസ് ചെയ്ത 'സാഗര്‍ ഏലിയാസ് ജാക്കി'യില്‍ ആയിരുന്നു ഒടുവില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. നമുക്ക് കാണാന്‍ ഇഷ്ടമുള്ള ഒരു ഡ്രൈവര്‍ കഥാപാത്രമാണ് സിനിമയില്‍ മോഹന്‍ലാല്‍ എന്നാണ് തരുണ്‍ പറയുന്നത്.

'പ്രൊജക്ട് നടക്കുമോ ഇല്ലയോ എന്നൊരു കണ്‍ഫ്യൂഷനില്‍ ഇങ്ങനെ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് നമുക്കിത് ചെയ്യാം തരുണേ എന്ന് പറഞ്ഞു പെട്ടെന്ന് കാള്‍ വന്നത്. പിന്നെ അത് ഏറ്റെടുത്ത് വൃത്തിയായി ചെയ്യാന്‍ ശ്രമിക്കുക എന്നതല്ലേ കാര്യം. അതിന് തയ്യാറാവുക എന്നതല്ലേ കാര്യം.

അതിന് ഞങ്ങള്‍ക്ക് സമയം കിട്ടി. പിന്നീട് അഹോരാത്രം ഞാനും എന്റെ പ്രൊഡക്ഷനിലെ പിള്ളേരും ഓടിനടന്ന് പണിയെടുത്തു. ഇപ്പോള്‍ നല്ല സന്തോഷം തോന്നുന്നുണ്ട്. ആക്ഷന്‍ പറയാന്‍ കാത്തിരിക്കുകയാണ്. നമുക്ക് കാണാന്‍ ഇഷ്ടമുള്ള ഒരു ഡ്രൈവര്‍ കഥാപാത്രമാണ് ലാലേട്ടന്റെത്.' എന്നാണ് തരുണ്‍ മൂര്‍ത്തി പറഞ്ഞു.

Other News in this category



4malayalees Recommends