യുപിയില്‍ സഹോദരിമാരുടെ മരണം , ബലാത്സംഗത്തിന് ശേഷം കൊന്ന് കെട്ടിത്തൂക്കിയത്; ആറ് പേര്‍ അറസ്റ്റില്‍

യുപിയില്‍ സഹോദരിമാരുടെ മരണം , ബലാത്സംഗത്തിന് ശേഷം കൊന്ന് കെട്ടിത്തൂക്കിയത്; ആറ് പേര്‍ അറസ്റ്റില്‍
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വ്യക്തത. കുട്ടികളെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിന് ശേഷമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചോട്ടു, ഹഫീസുല്‍ റഹ്മാന്‍, ഹാരിഫ്, സുഹൈല്‍, ജുനൈദ്, കരീമുദീന്‍ എന്നിവരാണ് പിടിയിലായത്.

ചോട്ടു എന്ന ആളാണ് പെണ്‍കുട്ടികളെ കൊണ്ടു പോയത്. ഇവരെ ബൈക്കില്‍ പാടത്തേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് സുഹൈല്‍, ജുനൈദ് എന്നീ പ്രതികള്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തുവെന്ന് പൊലീസ് പറഞ്ഞു

ബലാത്സംഗത്തിന് ഇരയായ സഹോദരികള്‍ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടതോടെ പ്രതികള്‍ ഇവരെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മരത്തില്‍ ഇവരുവരെയും കെട്ടി തൂക്കുകയായിരുന്നു.

കരിമ്പന്‍ തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത് കൊന്നതാണെന്നാണ് ബന്ധുക്കളും നാട്ടുകാരും ആദ്യം മുതലേ ആരോപിച്ചിരുന്നു. സംഭവത്തില്‍ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.





Other News in this category



4malayalees Recommends