കുടിശ്ശിക അടച്ചില്ല, ഗര്‍ഭിണിയെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി ഫിനാന്‍സ് കമ്പനി ജീവനക്കാര്‍

കുടിശ്ശിക അടച്ചില്ല, ഗര്‍ഭിണിയെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി ഫിനാന്‍സ് കമ്പനി ജീവനക്കാര്‍
ഇന്‍സ്റ്റാള്‍മെന്റ് മുടങ്ങിയതിന്റെ പേരില്‍ ഗര്‍ഭിണിയെ ക്രൂരമായി കൊലപ്പെടുത്തി. കുടിശ്ശിക വാങ്ങാനെത്തിയ ഫിനാന്‍സ് കമ്പനി ജീവനക്കാര്‍, യുവതിയെ ട്രാക്ടര്‍ ഉപയോഗിച്ച് ഇടിച്ചു വീഴ്ത്തിയ ശേഷം ദേഹത്തു കൂടി കയറ്റി ഇറക്കി. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് സംഭവം.

ഇച്ചാക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ചയാണ് കൊലപാതകം. വികലാംഗനായ കര്‍ഷകന്റെ മകളാണ് കൊല്ലപ്പെട്ടത്. മരിച്ച യുവതി മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. 2018ല്‍ മഹീന്ദ്ര ഫിനാന്‍സില്‍ നിന്ന് മിഥ്‌ലേഷ് ഒരു ട്രാക്ടര്‍ വാങ്ങി. ട്രാക്ടറിന്റെ ആകെ 6 ഗഡുക്കളാണ് അവശേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ട്രാക്ടറിന്റെ കുടിശ്ശിക വാങ്ങാന്‍ ഫിനാന്‍സ് റിക്കവറി ഏജന്റുമാര്‍ മിഥ്‌ലേഷിന്റെ വീട്ടിലെത്തി. ട്രാക്ടര്‍ വീണ്ടെടുക്കാന്‍ വീട്ടിലെത്തിയ ഉദ്യോഗസ്ഥനും കര്‍ഷകനും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ മകള്‍ ട്രാക്ടര്‍ ചക്രത്തിനടിയില്‍ പെട്ടു. തുടര്‍ന്ന് യുവതിയുടെ പുറത്തുകൂടി ട്രാക്ടര്‍ കയറി ഇറങ്ങി. യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

തങ്ങളെ അറിയിക്കാതെയാണ് കമ്പനി അധികൃതര്‍ വീട്ടിലെത്തിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ട്രാക്ടര്‍ വീണ്ടെടുക്കുന്നതിനായി ഇരയുടെ വസതിയിലേക്ക് പോകുന്നതിന് മുമ്പ് കമ്പനി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നില്ലെന്ന് ഹസാരിബാഗിലെ പൊലീസ് അറിയിച്ചു. സ്വകാര്യ ഫിനാന്‍സ് കമ്പനിയുടെ റിക്കവറി ഏജന്റും മാനേജരും ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി ഡിഎസ്പി പറഞ്ഞു.

Other News in this category



4malayalees Recommends