രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വോയിസ് ഓഫ് കോണ്‍ഗ്രസ് (യുകെ) ; പിണറായി ഭരണകൂടം പിന്തുടരുന്നത് വിലകുറഞ്ഞ ഫാസിസ്റ്റ് സമീപനം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വോയിസ് ഓഫ് കോണ്‍ഗ്രസ് (യുകെ) ;  പിണറായി ഭരണകൂടം പിന്തുടരുന്നത് വിലകുറഞ്ഞ ഫാസിസ്റ്റ് സമീപനം
ലണ്ടന്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് പൊതുരംഗത്തെ നിറ സാനിധ്യവുമായ ശ്രീ. രാഹുല്‍ മാങ്കൂട്ടത്തിലിനെ കള്ള കേസ് ചുമത്തി അറസ്റ്റ് ചെയ്ത നടപടിയില്‍ വോയിസ് ഓഫ് കോണ്‍ഗ്രസ് (യുകെ) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.


വിലകുറഞ്ഞ രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരില്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പിണറായി ഭരണകൂടം സ്വീകരിക്കുന്ന നെറികെട്ട ഫാസിസ്റ്റ് സമീപനത്തിന്റെ ഉത്തമ ഉദാഹരമമാണ് രാഹുലിന്റെ ഒരിക്കലും നീതികരിക്കാനാവാത്ത അറസ്റ്റ്. ഭരണ പാര്‍ട്ടിയുടെ പിടികിട്ടാപുള്ളിയായ യുവജന നേതാവ് പോലീസ് സംരക്ഷണത്തില്‍ പകല്‍ വെളിച്ചത്തില്‍ വിഹരിക്കുമ്പോള്‍, യാതൊരു പ്രകോപനവും കൂടാതെ നേരം വെളുക്കും മുമ്പ് സ്വന്തം കിടപ്പു മുറിയില്‍ നിന്നും രാഹുലിനെ കള്ള കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത്, പിണറായി വിജയന്റെ ആഭ്യന്തര വകുപ്പ് രാഷ്ട്രീയ മാന്യത ലവലേശം കാണിക്കാതെ അസൂത്രിതമായി നടപ്പിലാക്കിയ നിഗൂഢ പ്രവര്‍ത്തിയുടെ ഭാഗമാണ് എന്ന് വോയ്‌സ് ഓഫ് കോണ്‍ഗ്രസ് ആരോപിച്ചു.


പ്രതിഷേധ യോഗത്തില്‍ വോയിസ് ഓഫ് കോണ്‍ഗ്രസ് (യുകെ) ഭാരവാഹികളായ ഡോ. ജോഷി ജോസ്, ശ്രീ. റോമി കുര്യാക്കോസ്, ശ്രീ. സോണി ചാക്കോ, ശ്രീ. അപ്പച്ചന്‍ കണ്ണഞ്ചിറ, ശ്രീ. സന്തോഷ് ബഞ്ചമിന്‍, ശ്രീ. തോമസ് ഫിലിപ്പ്, ശ്രീ. ജയ്‌സണ്‍ മണവാളന്‍, ശ്രീ. നെബു ജോയി തുടങ്ങിയവര്‍ സംസാരിച്ചു.


എതിര്‍ ചേരിയില്‍ നില്‍ക്കുന്ന ജന പിന്തുണയുള്ള യുവ നേതാക്കളേയും പ്രവര്‍ത്തകരേയും അടിച്ചൊതുക്കുക്കി ഇല്ലാതാക്കുവാന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍, യുവ നേതാക്കളെ കള്ള കേസുകള്‍ ചുമത്തി തുറുങ്കിലടച്ച് നിശബ്ദരാക്കാമെന്നും അവരുടെ മനോവീര്യം തകര്‍ക്കാമെന്നുമുള്ള ഇടതുപക്ഷത്തിന്റെ ശ്രമം ഇനി കേരളത്തില്‍ വില പോവില്ല.


കോടതിയെയും ഭരണഘടനയെ പോലും വെല്ലുവിളിക്കുകയും ഇകഴ്ത്തുകയും ചെയ്യുന്ന മന്ത്രിമാരടക്കമുള്ള ഇടതു പക്ഷ ജനപ്രതിനിധികള്‍, ഭരണ സ്വാധീനത്തില്‍ ഇവിടെ സ്വയ്യ്രമായി വിഹരിക്കുമ്പോള്‍ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട്, ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയത് കൊണ്ട് രാഹുലിനെതിരെ കേസ് എടുത്തത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതും തികച്ചും അപലപനീയവുമാണ് എന്ന് നേതാക്കള്‍ കൂട്ടിചേര്‍ത്തു.

Other News in this category



4malayalees Recommends