ഇന്ത്യയില്‍ നിന്ന് കാനഡയിലെത്തി ഭാര്യയെ കൊലപ്പെടുത്തി, പിന്നാലെ അമ്മയ്ക്ക് വീഡിയോ കോള്‍; യുവാവ് അറസ്റ്റില്‍

ഇന്ത്യയില്‍ നിന്ന് കാനഡയിലെത്തി ഭാര്യയെ കൊലപ്പെടുത്തി, പിന്നാലെ അമ്മയ്ക്ക് വീഡിയോ കോള്‍; യുവാവ് അറസ്റ്റില്‍
ഇന്ത്യയില്‍ നിന്ന് കാനഡയിലെത്തി ഭാര്യയെ കുത്തി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഒരാഴ്ച്ച മുന്‍പ് കാനഡയിലെത്തിയ ജഗ്പ്രീത് സിംഗാണ് ഭാര്യ ബല്‍വീന്ദര്‍ കൗറിനെ കുത്തി കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജഗ്പ്രീത് സിംഗ് വീഡിയോ കോള്‍ ചെയ്ത് അമ്മയെ ബല്‍വീന്ദര്‍ കൗറിന്റെ മൃതദേഹം കാണിച്ചു കൊടുക്കുകയും ചെയ്തു. 'അവളെ ഞാന്‍ എന്നന്നേക്കുമായി ഉറക്കി' എന്നാണ് ജഗ്പ്രീത് സിംഗ് അമ്മയോട് പറഞ്ഞത്.

വെള്ളിയാഴ്ച്ച രാത്രിയോടെയാണ് സംഭവം നടന്നത്. നിരവധി മുറിവുകളാണ് ബല്‍വീന്ദര്‍ കൗറിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബല്‍വീന്ദര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ 50 വയസ്സുകാരന്‍ ജഗ്പ്രീത് സിംഗിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 24 വര്‍ഷമായി. ഇരുവര്‍ക്കും 18ഉം, 22 ഉം വയസ്സുള്ള രണ്ട് മക്കളുമുണ്ട്.

ലുധിയാനയിലെ പഖോവല്‍ കാഞ്ചന്‍ കോളനിയിലാണ് ജഗ്പ്രീത് സിംഗ് താമസിച്ചു കൊണ്ടിരുന്നത്. ഒരാഴ്ച്ച മുന്‍പാണ് ജഗ്പ്രീത് സിംഗ് കാനഡയില്‍ എത്തിയത്. അവിശ്വാസത്തിന്റെയും സാമ്പത്തിക പ്രശ്‌നങ്ങളുടെയും പേരില്‍ ഇരുവരും വഴക്കിടുക പതിവായിരുന്നെന്നും കുറച്ച് നാള്‍ മുമ്പ് ജോലി ഉപേക്ഷിച്ചിരുന്നെന്നും ബല്‍വീന്ദര്‍ കൗറിന്റെ സഹോദരി രാജവിന്ദര്‍ കൗര്‍ പറഞ്ഞു.

2022 കാനഡയില്‍ എത്തിയ ബല്‍വീന്ദര്‍ കൗറിനോട് തന്നെയും കൊണ്ടു പോകാന്‍ ജഗ്പ്രീത് സിംഗ് സ്ഥിരമായി ആവശ്യപ്പെട്ടിരുന്നു. ബല്‍വീന്ദര്‍ മാസം പണം അയച്ചുകൊടുത്തിരുന്നതിനാല്‍ അടുത്തിടെ ജഗ്പ്രീത് ജോലിയും ഉപേക്ഷിച്ചിരുന്നു. പിന്നീട് ഉണ്ടായ സാമ്പത്തിക വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സഹോദരി പറയുന്നത്.

Other News in this category



4malayalees Recommends