Oman

ഒമാനിലെ ഇന്ധന സ്റ്റേഷനുകളിലെ മാനേജര്‍ തസ്തികകള്‍ സ്വദേശിവത്കരിക്കുന്നു
ഒമാനിലെ ഇന്ധന സ്റ്റേഷനുകളിലെ മാനേജര്‍ തസ്തികകള്‍ സ്വദേശിവത്കരിക്കുന്നു. തൊഴില്‍ മന്ത്രാലയവും, ഒമാന്‍ സൊസൈറ്റി ഫോര്‍ ഓയില്‍ സര്‍വീസസ് ചേര്‍ന്ന് സ്വദേശിവത്കരണ പദ്ധതിക്ക് തുടക്കമിട്ടു. ഒമാനിലെ 655 ഓളം ഇന്ധനസ്റ്റേഷനുകളിലാണ് സ്വദേശി മാനേജര്‍മാരെ നിയമിക്കുക. ഹയര്‍ ഡിപ്ലോമ/ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബാച്ചിലര്‍ ബിരുദം അല്ലെങ്കില്‍ സമാന യോഗ്യതകള്‍ ഉള്ളവര്‍ക്കായിരിക്കും നിയമനം. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെയും ഒമാന്‍ സൊസൈറ്റി ഫോര്‍ ഓയില്‍ സര്‍വീസസ് ശ്രമങ്ങളുടെ ഭാഗമായാണ് സ്വദേശിവത്കരണമെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ശൈഖ് നാസര്‍ അല്‍ ഹുസ്‌നി പറഞ്ഞു. വിവിധ മേഖലകളിലെ തൊഴില്‍ ലഭ്യത പുനരവലോകനം ചെയ്യുന്നതിനായി സ്വകാര്യ മേഖലയുമായി ചേര്‍ന്ന് മന്ത്രാലയം പ്രവര്‍ത്തിച്ചുവരുകയാണ്.

More »

മതിയായ രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനുള്ള പദ്ധതി മാര്‍ച്ച് 31 വരെ നീട്ടി
ഒമാനില്‍ മതിയായ രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനുള്ള പദ്ധതി മാര്‍ച്ച് 31 വരെ നീട്ടി. ഒമാന്‍ തൊഴില്‍ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. മതിയായ രേഖകളില്ലാതെ ഒമാനില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനുള്ള പദ്ധതി ഡിസംബര്‍ 31 വരെ

More »

ഒമാനില്‍ കോവിഡ് വാക്‌സിന് ഇതുവരെ പാര്‍ശ്വ ഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി
ഒമാനില്‍ കോവിഡ് വാക്‌സിന് ഇതുവരെ പാര്‍ശ്വ ഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി. ഊഹാപോഹങ്ങള്‍ക്ക് ചെവികൊടുക്കരുതെന്നും മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മസ്‌കത്ത് ഗവര്‍ണറേറ്റിലെ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി

More »

ഒമാനിലെത്തുന്ന എല്ലാ സഞ്ചാരികള്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി
വിദേശരാജ്യങ്ങളില്‍ നിന്ന് ഒമാനിലെത്തുന്ന എല്ലാ സഞ്ചാരികള്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. നേരത്തെ ഏഴ് ദിവസത്തില്‍ താഴെ മാത്രം ഒമാനില്‍ തങ്ങുന്നവര്‍ക്ക് ക്വാറന്റെന്‍ ഒഴിവാക്കി നല്‍കിയിരുന്നു. എന്നാല്‍ പുതിയ തീരുമാനത്തില്‍ ഏഴ് ദിവസത്തില്‍ കുറവ് തങ്ങുന്നവര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഏഴ് ദിവസമോ അതില്‍ കുറവ് ദിവസത്തേക്കോ ഒമാനിലെത്തുന്നവരും ബ്രേസ്ലെറ്റ്

More »

ഒമാനില്‍ രണ്ട് കോവിഡ് മരണം കൂടി ; 148 പേര്‍ക്ക് കൂടി വൈറസ് ബാധിച്ചു
ഒമാനില്‍ രണ്ട് പേര്‍ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി.148 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,28,867 ആയി ഉയര്‍ന്നു. ആകെ 1499 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 276 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 1,21,890 പേര്‍ രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ

More »

കോവിഡ് വാക്‌സിനേഷന് ഒമാനില്‍ ഔദ്യോഗിക തുടക്കമായി
കോവിഡ് വാക്‌സിനേഷന് ഒമാനില്‍ ഔദ്യോഗിക തുടക്കമായി. സീബ് പോളിക്ലിനിക്കില്‍ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സൈദി ആദ്യ ഡോസ് സ്വീകരിച്ച് വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രവര്‍ത്തകനായ ഫിലിപ്പിനോ സ്വദേശി ഫ്രോലിയാന്‍ ക്രൂസ് ഡിയോല്‍സയെന്ന 44 കാരനാണ് വാക്‌സിന്‍ സ്വീകരിച്ച ആദ്യ വിദേശി. ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം മുന്‍ഗണനാപട്ടികയില്‍ ഉള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍

More »

ഒമാനില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നു
രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതോടെ പത്ത് മാസത്തോളം അടച്ചിട്ടിരുന്ന ചര്‍ച്ചുകളും ക്ഷേത്രങ്ങളും തുറന്നു. കര്‍ശനമായ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ടാണ് ആരാധനാലയങ്ങള്‍ക്ക് അനുമതി നല്‍കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച മുതലാണ് ക്ഷേത്രങ്ങളില്‍ ആരാധനകള്‍ നടത്താന്‍ അനുവദിച്ചിരിക്കുന്നത്.

More »

ഒമാനില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രി
പുതിയ കോവിഡ് വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍ അടച്ചെങ്കിലും ഒമാനില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമദ് അല്‍ സയ്യിദി. ഭാവിയില്‍ ഏതെങ്കിലും തലത്തില്‍ അടച്ചിടല്‍ നടപടികള്‍ക്ക് സുപ്രീം കമ്മിറ്റി തീരുമാനമെടുത്താല്‍ ഇത് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമാകുമെന്നും മന്ത്രി പറഞ്ഞു. അതേസയം, വൈറസിന്റെ പുതിയ മാറ്റം

More »

ഒമാനില്‍ ഫൈസര്‍ വാക്‌സിന്റെ ആദ്യ ബാച്ച് ബുധനാഴ്ച എത്തും
ഫൈസര്‍ കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് ബുധനാഴ്ച ഒമാനിലെത്തും. ആരോഗ്യ മന്ത്രാലയത്തിലെ പകര്‍ച്ചവ്യാധി രോഗ നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ഡോ. ബദര്‍ ബിന്‍ സൈഫ് അല്‍ റവാഹിയാണ് ഇക്കാര്യം അറിയിച്ചത്. 21 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസുകളാണ് നല്‍കുക. വാക്‌സിനേഷന്‍ സെന്ററുകളെ കുറിച്ച വിവരങ്ങള്‍ വൈകാതെ അറിയിക്കും. വാക്‌സിന്‍ വിതരണത്തിന് ദേശീയതല കര്‍മപദ്ധതി തയാറാക്കിയിട്ടുണ്ടെന്നും

More »

ഒമാനിലെത്തുന്ന സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടത്തില്‍ സൗജന്യ ചികിത്സ

ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടത്തില്‍ ഇനി സൗജന്യ ചികിത്സ ലഭ്യമാകും. കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ വഴി വരുന്ന വിദേശ സഞ്ചാരികള്‍ക്കെല്ലാം അടിയന്തര ചികിത്സാ സംവിധാനം ഉപയോഗപ്പെടുത്താനാകുമെന്നും ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി ബോര്‍ഡ് ചെയര്‍മാന്‍

പ്രസവാവധി ഇന്‍ഷുറന്‍സ്; ഒമാനില്‍ ജൂലൈ19 മുതല്‍ നടപ്പിലാക്കും

ഒമാനില്‍ ജോലിചെയ്യുന്ന എല്ലാ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ജൂലൈ 19 മുതല്‍ പ്രസാവവാധി ഇന്‍ഷുറന്‍സ് നടപ്പാക്കും. പ്രസവാവധി ഇന്‍ഷുറന്‍സ് വഴി 98 ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള അവധി ലഭിക്കും. പ്രതിമാസ ശമ്പളത്തിന്റെ ഒരു ശതമാനം എന്ന നിരക്കിലാണ് ഇന്‍ഷുറന്‍സ് തുക ഈടാക്കുക. സോഷ്യല്‍

ഒമാനില്‍ മഴ ശക്തമാകും

ഒമാനില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ ഒമാന്‍ സുല്‍ത്താനേറ്റിന്റെ ചില ഭാഗങ്ങളില്‍ സജീവമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും ഇടിമിന്നലിനുമൊപ്പം മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ബുറൈമി, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, നോര്‍ത്ത് ഷര്‍ഖിയ, സൗത്ത്

മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി, ഏഴ് പേരുടെ നില ഗുരുതരം

മസ്‌കത്തില്‍ കടലില്‍ വീണ എട്ട് പ്രവാസികളില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. ബാക്കി ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആയിരുന്നു അപകടം സംഭവിച്ചത്. കടലില്‍ വീണതില്‍ ഒരാള്‍ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ

ഒമാനില്‍ വാഹനാപകടത്തില്‍ 2 മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം

ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍

മസ്‌കത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം

മസ്‌കത്തില്‍ ഒമാനിലെ ഏറ്റവും വലിയ കൊടിമരം അല്‍ ഖുവൈര്‍ സ്‌ക്വയര്‍ എന്ന പേരില്‍ ഒരുങ്ങുന്നു അല്‍ ഖുറൈവിലെ മിനിസ്ട്രി സീട്രീറ്റില്‍ 18000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മസ്‌കത്ത് നഗരസഭയും ജിന്‍ഡാല്‍ ഷദീദ് അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയും ചേര്‍ന്നാണ് പദ്ധതി