Indian
ഗുജറാത്തിലെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിക്കും മറ്റ് 18 പേര്‍ക്കും അഹമ്മദാബാദ് കോടതി 6 മാസം തടവ് വിധിച്ചു. 2016 ല്‍ റോഡ് തടഞ്ഞു നടത്തിയ പ്രക്ഷോഭത്തിന്റെ പേരിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. ഗുജറാത്ത് സര്‍വകലാശാലയുടെ നിയമഭവന്‍ കെട്ടിടത്തിന് അംബേദ്കറുടെ പേരിടണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് യൂണിവേഴ്‌സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ചിന്റെ നേതൃത്വത്തിലായിരുന്നു സമരം. മേവാനിയാണ് സമരത്തിന് നേതൃത്വം നല്‍കിയത്. കലാപം സൃഷ്ടിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് മേവാനിക്കും കൂടെയുണ്ടായിരുന്നവര്‍ക്കും എതിരെ ചുമത്തിയത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പി എന്‍ ഗോസ്വാമിയാണ് വിധി പ്രസ്താവിച്ചത്. ആറു മാസം തടവും 700 രൂപ പിഴയുമാണ് കോടതി
ബീഹാറിലെ ബെഗുസാരായിയില്‍ ഓടുന്ന ട്രെയിനിന്റെ ജനാലയില്‍ നിന്ന് ഒരാള്‍ യാത്രക്കാരന്റെ മൊബൈല്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു കുടുങ്ങി. ജനലിലൂടെ മൊബൈല്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതോടെ ഒരാള്‍ അയാളുടെ കയ്യില്‍ മുറുകെ പിടിച്ചു. അപ്പോള്‍ തന്നെ വണ്ടി സ്റ്റേഷന്‍ വിടുകയും ചെയ്തു. യാത്രക്കാരന്‍ കള്ളന്റെ കൈ വിടാന്‍ തയ്യാറായില്ല. മറ്റൊരു യാത്രക്കാരനും കള്ളന്റെ മറ്റേ കൈ പിടിക്കുകയും അത്
പ്രണയത്തിന് തടസ്സം നിന്ന ഭര്‍ത്താവിനെ യുവതിയും കാമുകനും സുഹൃത്തും ചേര്‍ന്ന് അടിച്ചു കൊലപ്പെടുത്തി കത്തിച്ചു. തമിഴ്‌നാട് ധര്‍മപുരിയിലാണ് ഇരുപത്താറുകാരി കാമുകന്റെയും കൂട്ടുകാരന്റെയും സഹായത്തോടെ ഭര്‍ത്താവിനെ കൊന്നു കത്തിച്ചത്. പാതി കത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹമാണ് നിര്‍ണ്ണായകമായത്. ഇവര്‍ക്ക് രണ്ടുവയസ്സുള്ള കുട്ടിയുമുണ്ട്. സംഭവത്തില്‍ യുവതിയും കാമുകനും സുഹൃത്തും
ലഖിംപൂര്‍ ഖേരിയില്‍ ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇവരെ ലഖിംപൂര്‍ ഖേരി ജില്ലാ ജയിലിലേക്ക് മാറ്റി. കേസിലെ ആറ് പ്രതികളെയും സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായെന്നും, ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റ്‌മോര്‍ട്ടം
ഗണേശ ചതുര്‍ഥി ഘോഷയാത്രയ്ക്കിടെ അതിതീവ്ര ലേസര്‍ വെളിച്ചത്തില്‍ നൃത്തം ചെയ്തതുമൂലം 65 പേര്‍ക്ക് കാഴ്ച നഷ്ടമായി. കഴിഞ്ഞ 12 ദിവസത്തിനിടെയാണ് സംഭവം. ലേസര്‍ ലൈറ്റുകള്‍ മിന്നിച്ചത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമായെന്നും ഇത് ഹൈപ്പോഗ്ലൈസീമിയക്ക് (രക്തത്തില്‍ ഗ്ലൂക്കോസിന്റെ അംശം കുറയുന്ന അവസ്ഥ) സമാനമായ സ്ഥിതിയിലേക്ക് നയിച്ചെന്നും നേത്രരോഗ വിദഗ്ദ്ധരുടെ സംഘടനയുടെ നേതാവ് ഡോ.
വളര്‍ത്തുനായയെ വീട്ടില്‍ നിന്ന് മാറ്റി നിര്‍ത്താത്തതില്‍ മനംനൊന്ത് അമ്മയും മകളും ജീവനൊടുക്കി. ബംഗളൂരു ബനസ് വാടി എച്ച്.ബി.ആര്‍. ലേ ഔട്ടിലെ ശ്രീനിവാസിന്റെ ഭാര്യ ദിവ്യ(36) മകള്‍ ഹൃദ്യ(13) എന്നിവരാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി ദിവ്യ ശ്വാസകോശ സംബന്ധമായ രോഗങ്ങളും തൊലിപ്പുറത്തെ അലര്‍ജിയും നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നായയെ വീട്ടില്‍
മകളുടെ സഹപാഠിയെ കൊലപ്പെടുത്താന്‍ നല്‍കിയത് എലിവിഷമാണെന്ന് കേസില്‍ അറസ്റ്റിലായ സഹായറാണി മൊഴി നല്‍കി. കോട്ടുച്ചേരിയിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ ബാലമണികണ്ഠനാണ് സഹായറാണിയുടെ ക്രൂരതയില്‍ ജീവന്‍ പൊലിഞ്ഞത്. വീടിന് അകലെയുള്ള കടയില്‍ നിന്നാണ് സഹായറാണി എലിവിഷം വാങ്ങിയത്. ശേഷം, വിഷം ശീതളപാനീയത്തില്‍ കലക്കി സ്‌കൂള്‍ കാവല്‍ക്കാരന്‍വഴിയാണ്
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ 19 കാരികളായ കൂട്ടുകാരികള്‍ ആത്മഹത്യ ചെയ്തു. പൂനെയിലെ ഹദസ്പാര്‍ നഗരത്തിലാണ് സംഭവം. ഒരേ ബില്‍ഡിംഗില്‍ താമസിക്കുന്ന ബാല്യകാല സുഹൃത്തുക്കളാണ് ഒരു മണിക്കൂറിന്റെ വ്യത്യാസത്തില്‍ ആത്മഹത്യ ചെയ്തത്. രണ്ട് പേരിലൊരാള്‍ വൈകീട്ട് 6.30 ഓടെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ അരവിന്ദ്
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വ്യക്തത. കുട്ടികളെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിന് ശേഷമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചോട്ടു, ഹഫീസുല്‍ റഹ്മാന്‍, ഹാരിഫ്, സുഹൈല്‍, ജുനൈദ്, കരീമുദീന്‍ എന്നിവരാണ് പിടിയിലായത്. ചോട്ടു എന്ന ആളാണ് പെണ്‍കുട്ടികളെ കൊണ്ടു