Kerala
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ സന്യാസി വേഷത്തില്‍ രാജസ്ഥാനില്‍ കണ്ടെന്ന വെട്ടിപ്രം സ്വദേശി റെന്‍സിം ഇസ്മായില്‍ നല്‍കിയ മൊഴി ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു. പത്തനംതിട്ടയിലെ ബിവറേജസ് ഷോപ് മാനേജരായ റെന്‍സിം നല്‍കിയ വിവരങ്ങള്‍ വിശകലനം ചെയ്ത ശേഷം, ആവശ്യമെങ്കില്‍ പൊലീസ് രാജസ്ഥാനിലേക്ക് തിരിക്കും. ആലപ്പുഴയില്‍നിന്നുള്ള ക്രൈംബ്രാഞ്ച് സിഐ ന്യുമാന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം കഴിഞ്ഞ ദിവസം ഇവിടെയെത്തി മൊഴിയെടുത്തത്. റെന്‍സിം മൊഴിയെടുപ്പില്‍ പൊലീസിനോട് പറഞ്ഞത് ഇങ്ങനെ 2007ല്‍ സ്‌കൂള്‍ അധ്യാപകനായി രാജസ്ഥാന്‍ ഈഡന്‍ സദാപുരയില്‍ ജോലി ചെയ്യുമ്പോള്‍ കണ്ടുമുട്ടിയ സന്യാസി സുകുമാരക്കുറുപ്പാണെന്ന് സംശയിക്കുന്നു. ഈഡന്‍ സദാപുരം ആശ്രമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. തൊട്ടടുത്ത കടയിലിരുന്ന് ചായ കുടിക്കുമായിരുന്ന താന്‍, മലയാളി വേഷത്തില്‍
പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ ട്രക്കിങ് ചെയ്യുകയായിരുന്ന മൂന്നംഗ സംഘത്തിലെ 23 വയസുകാരനായ ബാബു ആണ് മലയിടുക്കില്‍ കുടുങ്ങിപ്പോയത്. പിന്നീടിങ്ങോട്ട് കഴിഞ്ഞ 46 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ബാബുവിനെ രക്ഷപ്പെടുത്തിയത് സൈന്യമാണ്. ബാബുവിന്റെ ആത്മധൈര്യമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതില്‍ നിര്‍ണായകമായത്. മലയടിവാരത്തില്‍ പ്രാര്‍ഥനകളുമായി നിന്ന ഉമ്മ
തൃശൂര്‍ ശോഭാ സിറ്റി മാള്‍ സമുച്ചയത്തിന് ചുറ്റും സഞ്ചരിക്കുന്ന ഡോ ബോബി ചെമ്മണൂരിന്റെ ' ബോചെ എക്‌സ് പ്രസ്' വിനോദ തീവണ്ടി പ്രവര്‍ത്തനമാരംഭിച്ചു. ശോഭാ സിറ്റിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് മാളിന് ചുറ്റും കാഴ്ചകള്‍ കാണാനും സഞ്ചരിക്കാനുമാണ് ബോചെ എക്‌സ് പ്രസ് ഒരുക്കിയിരിക്കുന്നത്. ശോഭാ മാളിന്റെ പ്രവേശന കവാടത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍ ബോബി ചെമ്മണൂര്‍ ബോചെ എക്‌സ്
പാലക്കാട് മലമ്പുഴയിലെ പാറയിടുക്കില്‍ 43 മണിക്കൂറിലധികമായി കുടുങ്ങി കിടക്കുന്ന ബാബുവിനെ സുരക്ഷിതനായി തിരികെ എത്തിക്കുകയാണ്. ഭക്ഷണവും മരുന്നും നല്‍കി ബാബുവിനെ ബെല്‍റ്റ് ധരിപ്പിച്ച് മുകളിലേക്ക് എത്തിക്കുകയാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സംഘം. സുരക്ഷാബെല്‍റ്റും ഹെല്‍മെറ്റും ധരിച്ചാണ് രക്ഷാപ്രവര്‍ത്തനം. ഹെലികോപ്റ്ററിലാണ് താഴെ എത്തിച്ചത്. അതേസമയം, മകന്റെ തിരിച്ചുവരവ്
പാലക്കാട് മലമ്പുഴയിലെ കരസേനയുടെ രക്ഷാദൗത്യം വിജയം. മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ സേന സുരക്ഷിതമായി രക്ഷപ്പെടുത്തി മലമുകളില്‍ എത്തിച്ചു. ബാബുവിന്റെ അടുത്തെത്തിയ സംഘം ഭക്ഷണവും, വെള്ളവും നല്‍കിയ ശേഷമായിരുന്നു ബാബുവിനെ മലമുകളിലേക്ക് കയറ്റിയത്. ശരീരത്തില്‍ സുരക്ഷാ ബെല്‍റ്റും, ഹെല്‍മറ്റും ഘടിപ്പിച്ച ശേഷം സേനാംഗത്തിനൊപ്പം മുകളിലേക്ക് കയറ്റുകയായിരുന്നു. 9.30 ഓടെ ബാബുവിന്റെ
ശിവപ്രിയയുടെ കണ്‍മുന്നില്‍ അച്ഛനെ നഷ്ടമായി. ഒരു കൊച്ചുകുടുംബത്തിന്റെ പ്രതീക്ഷ തകര്‍ത്തെറിഞ്ഞത് ചരക്കുലോറിയുടെ അമിതവേഗത. ഓടി മാറാനുള്ള സമയം പോലും പ്രതീഷിന് ലഭിച്ചിരുന്നില്ല. ഞൊടിയിടയില്‍ മരണം സംഭവിച്ചു. പാതിരിപ്പാലം ഗുളികന്‍തറ ക്ഷേത്രത്തിന് മുന്‍പില്‍ ദേശീയപാത 766ല്‍ നിയന്ത്രണം വിട്ട പാഞ്ഞെത്തിയ ലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലും ഓട്ടോയിലും ഇടിച്ചാണ്
കര്‍ണാടകയില്‍ ഹിജാബ് വിവാദം രൂക്ഷമായിരിക്കെ ഹിജാബ് വിഷയത്തില്‍ പ്രതികരണവുമായി ആക്ടിവിസ്റ്റ് ജസ്ല മാടശേരി. കര്‍ണാടകയില്‍ നടക്കുന്നത് ഒരു മതവിഭാഗത്തിന് നേരെ മാത്രമുള്ള വിവേചനമാണ്. അത് അംഗീകരിക്കാന്‍ കഴിയില്ല. അതിനു പിന്നിലുള്ള രാഷ്ട്രീയ കാരണങ്ങള്‍ വ്യക്തമാണ്. അതേസമയം പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ മനസ്സില്‍ മതചിന്തകള്‍ കുത്തിവെച്ച് പരുവപ്പെടുത്തുന്നതിനോട്
മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് അതീഗുരുതരാവസ്ഥയില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയ വാവ സുരേഷ് ഇന്നലെയാണ് ആശുപത്രിവിട്ടത്. വീട്ടില്‍ വിശ്രമത്തിലിരിക്കുന്ന വാവ സുരേഷിനെ നടന്‍ സുരേഷ് ഗോപി ഫോണ്‍ വിളിച്ചിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വാവ സുരേഷിനെ ഫോണ്‍ വിളിച്ച സുരേഷ് ഗോപി അദ്ദേഹം ഫോണ്‍ എടുത്തപ്പോള്‍ തന്നെ സാബ്ജി എന്നാണ് അഭിസംബോധന ചെയ്യുന്നത്. അതിന്റെ
വിനീത കൊല്ലപ്പെട്ടതോടെ ഇനി തനിച്ചാണ് അനന്യയും അക്ഷയ്കുമാറും. അച്ഛന്‍ അപ്രതീക്ഷിതമായി വിടപറഞ്ഞപ്പോള്‍ അമ്മത്തണലില്‍ ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു അമ്മയും മക്കളും അടങ്ങുന്ന കുടുംബം.ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതയെ(38) അമ്പലമുക്കിലെ ചെടി വില്‍പനശാലായ ടാബ്‌സ് ഗ്രീന്‍ടെകിനുള്ളില്‍ കഴുത്തിന് കുത്തേറ്റ് കൊല്ലപ്പെട്ട