ബൈജൂസ് പണം നല്‍കിയില്ല; ഓഫീസിലെ ടിവിയെടുത്തുകൊണ്ട് പോയി പിതാവും മകനും; ബൈജുവിനെ കമ്പനിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് നിക്ഷേപകര്‍

ബൈജൂസ് പണം നല്‍കിയില്ല; ഓഫീസിലെ ടിവിയെടുത്തുകൊണ്ട് പോയി പിതാവും മകനും; ബൈജുവിനെ കമ്പനിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് നിക്ഷേപകര്‍
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്പനിയുടെ ദൈനംദിന ചിലവുകള്‍ക്ക് പോലും വക കണ്ടെത്താനാകാതെ നട്ടം തിരിയുകയാണ് ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള എജ്യൂടെക്. ബൈജൂസില്‍ നിക്ഷേപം നടത്തിയവര്‍ക്കും കോഴ്‌സില്‍ ചേരാന്‍ പണം മുടക്കിയ നിരവധി പേര്‍ക്കും ഇതോടകം പണം നഷ്ടമായിട്ടുണ്ട്.

ഇത്തരത്തില്‍ ബൈജൂസിന്റെ കോഴ്‌സില്‍ ചേരാന്‍ പണം മുടക്കിയ ഒരു കുടുംബം കമ്പനിയുടെ ഓഫീസില്‍ നിന്ന് പണത്തിന് പകരം ടിവിയുമായി പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. രാജസ്ഥാനിലെ ഉദയ്പൂരിലെ ഓഫീസില്‍ നിന്നാണ് പണം നഷ്ടപ്പെട്ട കുടുംബം ടിവിയുമായി പോകുന്ന വീഡിയോ വൈറലാകുന്നത്.

ബൈജൂസിന്റെ സേവനം വേണ്ടെന്നു വച്ച് കമ്പനി നല്‍കിയ ടാബ്ലറ്റും കുടുംബം തിരികെ നല്‍കിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ട കുടുംബത്തിന് പണം തിരികെ നല്‍കാമെന്ന് ബൈജൂസ് ഉറപ്പും നല്‍കി. എന്നാല്‍ പിന്നീട് ഓരോ തടസങ്ങള്‍ ആരോപിച്ച് കമ്പനി പണം തിരികെ നല്‍കാന്‍ തയ്യാറായില്ല.

കുടുംബത്തിന്റെ ആവശ്യം കമ്പനി നിരന്തരം അവഗണിച്ചതോടെയാണ് ഓഫീസിലെത്തി പിതാവും മകനും ചേര്‍ന്ന് ടിവി എടുത്തുകൊണ്ട് പോയത്. അതേസമയം ബൈജു രവീന്ദ്രനെതിരെ ഇഡി കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. എന്നാല്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് വന്നതോടെ ബൈജു രാജ്യം വിട്ടതായാണ് വിവരം. സാമ്പത്തിക കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബൈജു രാജ്യം വിടാതിരിക്കാനായിരുന്നു ഇഡിയുടെ അപ്രതീക്ഷിത നീക്കം.




Other News in this category



4malayalees Recommends