Kerala

പ്രളയത്തിന് കാര്‍ നഷ്ടപ്പെട്ടപ്പോള്‍ കരഞ്ഞയാളാണ് കിടപ്പാടം നഷ്ടമാകുന്നവരെ തീവ്രവാദിയാക്കുന്നത് ; സജി ചെറിയാനെ വിമര്‍ശിച്ച് കെ സുധാകരന്‍
കെ റെയില്‍ പദ്ധതിയ്‌ക്കെതിരായ പ്രതിഷേധങ്ങളില്‍ തീവ്രവാദ ഇടപെടലുണ്ടെന്ന മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പ്രളയ സമയത്ത് കാര്‍ പ്രളയ ജലത്തില്‍ ഒലിച്ചുപോയി എന്ന് പറഞ്ഞ് വാവിട്ടുകരഞ്ഞ സജി ചെറിയാന്‍ ജീവിതകാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വിഷമങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും തീവ്രവാദി പട്ടം ചാര്‍ത്തി കൊടുക്കുന്നത് വിരോധാഭാസമാണെന്ന് സുധാകരന്‍ പറഞ്ഞു. കിടപ്പാടം പിടിച്ചുപറിക്കാന്‍ നോക്കിയാല്‍ ഏതൊരാളും പ്രതിഷേധിക്കും. അവരെ തീവ്രവാദികളാക്കാന്‍ ശ്രമിച്ചാല്‍ പ്രതിഷേധം കനക്കുമെന്നും അദ്ദേഹം പറഞ്ഞു. മുതലാളിക്ക് കമ്മീഷന്‍ എത്തിച്ചു കൊടുക്കാനായി ചക്രശ്വാസം വലിക്കുന്ന താങ്കളേപ്പോലെയുള്ള അടിമകള്‍ക്ക് ഒരുനാളും നേരം വെളുക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. കെ സുധാകരന്റെ

More »

പദ്ധതിക്കെതിരെ വിചിത്ര ന്യായങ്ങളാണ് കോണ്‍ഗ്രസും ബിജെപിയും പറയുന്നത്, നാലിരട്ടി നഷ്ടപരിഹാരം നല്‍കും, സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി
കെറെയില്‍ കല്ലിടലിനെതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെ രൂക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗോ ഗ്വോ വിളിക്കുന്ന പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ട. പദ്ധതിക്കെതിരെ വിചിത്ര ന്യായങ്ങളാണ് കോണ്‍ഗ്രസും ബിജെപിയും പറയുന്നത്. ഭൂമി നഷ്ടമാകുന്നവര്‍ക്ക് സ്വാഭാവികമായും വിഷമമുണ്ടാകും. അതിനായി അവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരം നല്‍കും. സങ്കുചിതമായ കക്ഷിരാഷ്ട്രീയ

More »

കോട്ടയത്ത് നിന്ന് കാണാതായ അച്ഛന്റേയും മകളുടേയും മൃതദേഹം കല്ലാര്‍കുട്ടി ഡാമില്‍ നിന്ന് കണ്ടെത്തി ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
കഴിഞ്ഞ ദിവസം കോട്ടയം പാമ്പാടിയില്‍ നിന്നും കാണാതായ അച്ഛനെയും മകളെയും കല്ലാര്‍കുട്ടി ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശി ബിനീഷിനെയും മകള്‍ പാര്‍വ്വതിയേയുമാണ് കഴിഞ്ഞ ദിവസം കാണാതായത്. ഇരുവരുടെയും മതദേഹം കല്ലാര്‍കുട്ടി ഡാമില്‍ നിന്നാണ് കണ്ടെത്തിയത്. ആത്മഹത്യയാകാമെന്ന് പൊലീസ് അനുമാനിക്കുന്നു. ഇടുക്കി കമ്പംമേട്ടിലെ ബന്ധുവീട്ടിലേക്കെന്ന്

More »

മനുഷ്യത്വമില്ലെങ്കില്‍ എന്ത് വികസനം; മുഖ്യമന്ത്രിയുടെ പഴയ തിരഞ്ഞെടുപ്പ് ഓഡിയോ പങ്കുവെച്ച് വിടി ബല്‍റാം
സില്‍വര്‍ലൈന് എതിരായി സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ 2016ലെ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കോളിന്റെ ഓഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. മുഖ്യമന്ത്രി പിണറായി വിജയന്റെ ശബ്ദത്തിലുള്ള പ്രചാരണ ഓഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. വികസനത്തിന്റെ പേരില്‍ എന്തൊക്കെയാണ് ചിലര്‍ കാട്ടിക്കൂട്ടുന്നത്, വെറുതെ

More »

'എത്ര പെണ്‍കുട്ടികള്‍ റേപ്പ് ചെയ്യപ്പെടുന്നു, അതൊന്നും ചര്‍ച്ചയല്ല, ഇവളെന്താ മാലാഖയോ': നടിയെ അപമാനിച്ച് സംഗീത ലക്ഷ്മണ
26ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ എത്തിയ നടി ഭാവനയെ അപമാനിച്ച് അഭിഭാഷക സംഗീത ലക്ഷ്മണ രംഗത്ത് വന്നിരുന്നു. റേപ്പ് ചെയ്യപ്പെട്ടാലെ ഈ നാട്ടില്‍ സ്ത്രീക്ക് വിലമതിപ്പുള്ളൂ എന്നു കൂടി ആക്കി വെക്കരുത് എന്നു തുടങ്ങുന്ന കുറിപ്പിലാണ് സംഗീത ലക്ഷ്മണ ഭാവനയെ അധിക്ഷേപിച്ചത്. ഇതിന് മറുപടിയുമായി മാല പാര്‍വതി അടക്കമുള്ളവര്‍ രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ, തന്റെ

More »

ചൈനയെപ്പോലെയല്ല, കേരള മുഖ്യന് ഒരേസമയം രണ്ട് ഹൂറികളുമായി മധുവിധു; കടുത്ത വിമര്‍ശനവുമായി ആര്‍.എസ്.എസ് മുഖപത്രം
മുഖ്യമന്ത്രി പിണറായി വിജയനും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ക്കുമെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍.എസ്.എസ് മുഖപത്രമായ കേസരി വാരിക. കോഴിക്കോട് മര്‍ക്കസ് ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ കെട്ടിട ഉദ്ഘാടനത്തിന് പിണറായിയും കാന്തപുരവും ഒരുമിച്ച് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍.എസ്.എസിന്റെ വിമര്‍ശനം. 'ചൈനക്കും

More »

പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെ ഉപേക്ഷിച്ചു പോയ യുവതി സുഹൃത്തിനൊപ്പം അറസ്റ്റില്‍
തിരുവനന്തപുരം നെടുമങ്ങാട് പ്രായപൂര്‍ത്തിയാകാത്ത 2 പെണ്‍മക്കളെ ഉപേക്ഷിച്ച് മുപ്പതുകാരനൊപ്പം പോയ  നാല്‍പ്പത്തിനാലുകാരിയും യുവാവും അറസ്റ്റില്‍. നെടുമങ്ങാട് കരിപ്പൂര് കാരാന്തല എംഎസ് കോട്ടേജ് ഇടവിളാകം വീട്ടില്‍ എസ് മിനിമോള്‍(44), കാച്ചാണി ഊന്നംപാറ ഷൈജു ഭവനില്‍ ജെ ഷൈജു(30, ജിംനേഷ്യം ട്രൈനര്‍) എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. മിനിമോളുടെ നെയ്യാറ്റിന്‍കര സ്വദേശിയായ

More »

'എല്ലാരും തീര്‍ന്നോ' എന്നായിരുന്നു കസ്റ്റഡിയിലുള്ള ഹമീദ് പോലീസിനോട് ആദ്യം ചോദിച്ചതിങ്ങനെ
തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും തീവെച്ചു കൊന്ന കേസിലെ പ്രതി ഹമീദിന്റെ ചോദ്യം കെട്ട നടുക്കത്തിലാണ് പോലീസ്. 'എല്ലാരും തീര്‍ന്നോ' എന്നായിരുന്നു കസ്റ്റഡിയിലുള്ള ഹമീദ് പോലീസിനോട് ആദ്യം ചോദിച്ചത്.  മകനോടും കുടുംബത്തോടുമുള്ള കടുത്ത പകയിലാണ് പിതാവ് ഹമീദ് കൊച്ചു മക്കള്‍ അടക്കം നാല് പേരെ തീവെച്ചു കൊന്നത്. മകനുമായുള്ള സ്വത്ത് തര്‍ക്കമാണ് കൂട്ടക്കൊലയ്ക്ക്

More »

ആഡംബര ഹെലികോപ്റ്ററുകളില്‍ ഒന്നായ 'എയര്‍ബസ് എച്ച് 145' ഇനി കേരളത്തിലും ; നൂറു കോടി ചെലവാക്കി ഡോ രവി പിള്ള
ആഡംബര ഹെലികോപ്റ്ററുകളില്‍ ഒന്നായ 'എയര്‍ബസ് എച്ച് 145' ഇനി കേരളത്തിലും. ലോകത്ത് ആകെ 1,500 'എയര്‍ബസ് എച്ച് 145' ഹെലികോപ്റ്ററുകള്‍ മാത്രമാണുള്ളത്. അതാണിപ്പോള്‍ പ്രമുഖ വ്യവസായിയും ആര്‍പി ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. ബി.രവി പിള്ള കേരളത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ആദ്യമായാണ് ഇന്ത്യയില്‍ ഒരാള്‍ എയര്‍ബസ് നിര്‍മിച്ച ഹെലികോപ്റ്റര്‍ വാങ്ങുന്നത്. 100 കോടിയോളം രൂപ ചെലവഴിച്ചാണ് ഡോ. ബി.രവി പിള്ള

More »

തൃശ്ശൂര്‍ പൂരം കലക്കാന്‍ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന ആരോപണത്തിനിടെ എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് സമ്മതിച്ചു ; സ്വകാര്യ സന്ദര്‍ശനമെന്ന് വിശദീകരണം

ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് സമ്മതിച്ചു. സ്വകര്യ സന്ദര്‍ശനം ആയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ഒപ്പം പഠിച്ച ആളുടെ ക്ഷണപ്രകാരമാണ് പോയത്. പാറമേക്കാവ് വിദ്യാമന്ദിര്‍

വീട്ടില്‍ ടിവി വെക്കുന്നതിന്റെ പേരിലുണ്ടായ തര്‍ക്കം, പീരുമേട് യുവാവിനെ കൊന്നത് ക്രൂരമായി മര്‍ദ്ദിച്ച്

പീരുമേട് പ്ലാക്കത്തടം സ്വദേശി അഖില്‍ ബാബു(31)വിന്റെ കൊലപാതകത്തിന് കാരണം വീട്ടില്‍ ടിവി വെക്കുന്നതിന്റെ പേരിലുണ്ടായ തര്‍ക്കമെന്ന് പൊലീസ്. ചൊവ്വാഴ്ച രാത്രിയില്‍ ടിവി കാണുന്നതിനിടെയാണ് അഖിലും സഹോദരന്‍ അജിത്തും (28) തമ്മില്‍ തര്‍ക്കമുണ്ടായത്. ഇരുവരും തമ്മിലുണ്ടായിരുന്ന ബഹളം തടയാനെത്തിയ

വീട്ടമ്മയുടെ ബലാത്സംഗ ആരോപണം; പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് സുജിത് ദാസ്, 'കുടുംബം പോലും തകര്‍ക്കാന്‍ ശ്രമിക്കുന്നു

വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് പറഞ്ഞു. ആരോപണത്തിനെതിരെ കേസ് നല്‍കും. 2022ല്‍ തന്റെ എസ്പി ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയത്. റിസപ്ഷന്‍ രജിസ്റ്ററില്‍ വിശദാംശങ്ങള്‍ ഉണ്ട്. നിരന്തരമായി

സുഹൃത്തിനെ കാണാനായി ആശുപത്രിയില്‍ എത്തി, കാന്റീനില്‍ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു

ആശുപത്രി കാന്റീനില്‍ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി സ്വദേശി ചവലപ്പാറ സ്വദേശി അബിന്‍ വിനു (27) ആണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചാണ് അപകടം. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. സുഹൃത്തിനെ കാണാനായി ആശുപത്രിയില്‍

പീഡനം നടന്നു എന്ന് പറയുന്ന ദിവസം നിവിന്‍പോളി തന്റെ കൂടെയായിരുന്നു ; വിനീത് ശ്രീനിവാസന്‍

സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍ നിവിന്‍പോളിക്കെതിരായ പീഡനാരോപണം വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണഅ. പീഡനം നടന്നു എന്ന് പറയുന്ന ദിവസം നിവിന്‍പോളി തന്റെ കൂടെയായിരുന്നുവെന്നും ഇതിന്റെ ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 2023 ഡിസംബര്‍ 14ന്

കുഞ്ഞിന് പാല് നല്‍കിയില്ലെന്ന് ആരോപിച്ച് 19കാരിയായ അമ്മയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

കുഞ്ഞിന് പാല് നല്‍കിയില്ലെന്ന് ആരോപിച്ച് 19കാരിയായ അമ്മയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. പ്രസവം കഴിഞ്ഞ് 27-ാം ദിവസമായിരുന്നു മര്‍ദ്ദനം. യുവതിയുടെ കയ്യും കാലും കെട്ടിയിട്ട്