World
ഹാന്റ്റാ വൈറസ് ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലില്‍ രണ്ട് ഇന്ത്യക്കാര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.ക്രൂ അംഗങ്ങളുടെ ആരോഗ്യഅവസ്ഥ കപ്പല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഡച്ച് ക്രൂസ് കപ്പലായ എം വി ഹോണ്ടിയസിലാണ് ഹാന്റ്റാ വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ലോകാരോഗ്യ സംഘടന അടിയന്തര റിപ്പോര്‍ട്ട് തേടി. മെയ് 11 ന് കപ്പല്‍ സ്‌പെയിനിലെ കാനറി ഐലന്‍ഡിലെത്തുമ്പോള്‍ എല്ലാ യാത്രക്കാരെയും പുറത്തെത്തിക്കും. കപ്പലില്‍ ഉള്ളത് 23 രാജ്യങ്ങളില്‍ നിന്നുള്ള 149 പേരാണ് ഉള്ളത്. ഹാന്റ്റാ വൈറസിന്റെ ആന്‍ഡീസ് സ്ട്രെയിന്‍ ആണ് കപ്പലില്‍ സ്ഥിരീകരിച്ചത്. എലികളുടെ ഉണങ്ങിയ കാഷ്ഠത്തില്‍ നിന്നും മൂത്രത്തില്‍ നിന്നുമുള്ള
ഇറാനെതിരെയുള്ള 'ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂറി' എന്ന സൈനിക ആക്രമണ നടപടികള്‍ അവസാനിച്ചതായി അമേരിക്ക. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ നീക്കങ്ങളിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോ അറിയിച്ചു. എന്നാല്‍ യുദ്ധം അവസാനിച്ചതായുള്ള പ്രഖ്യാപനത്തില്‍ നിന്ന് അമേരിക്ക വിട്ടുനിന്നു. ഇറാനെതിരായ
ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം സുഗമമാക്കുന്നതിനായി അമേരിക്ക ആരംഭിച്ച പ്രൊജക്റ്റ് ഫ്രീഡം' ദൗത്യത്തിന് നേരെ ഇറാന്‍ ആക്രമണം നടത്തിയാല്‍ ആ രാജ്യത്തെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. നിലവില്‍ അമേരിക്കന്‍ നാവിക സേന നടത്തുന്ന നീക്കങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക നീക്കങ്ങളിലൊന്നാണെന്ന് ട്രംപ്
ഇറാന്റെ ആണവായുധ നിര്‍മാണ ശേഷി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക ആരംഭിച്ച സൈനിക നീക്കങ്ങള്‍ പൂര്‍ണ്ണ ലക്ഷ്യം കണ്ടില്ലെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. രണ്ടു മാസമായി തുടരുന്ന യുദ്ധത്തിന് ശേഷവും ഇറാന്റെ ആണവ ശേഷിയില്‍ കാര്യമായ മാറ്റം വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്‍ ഒരു ആണവായുധം നിര്‍മ്മിക്കാന്‍ തീരുമാനിച്ചാല്‍ അതിന് ഏകദേശം
ജര്‍മ്മനിയില്‍ നിന്നുള്ള യുഎസ് സൈനികരുടെ പിന്മാറ്റം പ്രതീക്ഷിച്ചതാണെന്ന് ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്ററിസ്. അമേരിക്കയുടെ നീക്കത്തില്‍ അപ്രതീക്ഷിതമായി ഒന്നുമില്ലെന്നും അദ്ദേഹം ഡിപിഎ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം അമേരിക്കയുടെ തീരുമാനത്തില്‍ നാറ്റോ സഖ്യം കൂടുതല്‍ വ്യക്തത തേടിയിട്ടുണ്ട്. യൂറോപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഈ
വെടിനിര്‍ത്തലല്ല യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് അമേരിക്കയോട് ഇറാന്‍. 14 ഇന സമാധാന നിര്‍ദേശങ്ങളും ഇറാന്‍ സമര്‍പ്പിച്ചു. ഹോര്‍മുസിന്റെ നിയന്ത്രണത്തിന് പുതിയ സംവിധാനം വേണമെന്നുള്ള ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഇറാന്റെ നിര്‍ദേശങ്ങള്‍ പരിശോധിക്കുകയാണെന്ന് ട്രംപ്. വെടിനിര്‍ത്തല്‍ നീട്ടുന്നതിന് പകരം യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കണം എന്നതായിരുന്നു
ആണവ നയങ്ങളില്‍ അമേരിക്ക ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് ഇറാന്റെ രൂക്ഷ വിമര്‍ശനം. ലോകത്തെ ഏറ്റവും വലിയ ആണവായുധ വ്യാപനം നടത്തുന്നത് അമേരിക്കയാണെന്നും ഇറാനെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇറാന്റെ യു എന്‍ മിഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും ഭരണകൂടത്തിന്റെയും നയങ്ങളെ കടന്നാക്രമിച്ചുകൊണ്ടാണ് ഇറാന്റെ
അമേരിക്കയിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഇറാനിലെ സൈനിക നടപടിക്ക് എതിരാണെന്ന് സര്‍വ്വേ. ഇറാനെതിരായ സൈനിക നടപടി അബദ്ധമെന്നാണ് ജനവികാരം. വാഷിങ്ടണ്‍ പോസ്റ്റ് - എബിസി- ഇപ്സോസ് സംയുക്തമായി നടത്തിയ സര്‍വേയിലാണ് യുദ്ധത്തിനെതിരെയായ ജനവികാരം വ്യക്തമായത്. 61 ശതമാനം പേരും ഇറാന്‍ യുദ്ധം തെറ്റായിപ്പോയെന്ന് അഭിപ്രായപ്പെട്ടു. അതേസമയം 36 ശതമാനം ആളുകള്‍ ട്രംപിന്റെ സൈനിക നടപടിയെ പിന്തുണച്ചു. നിലവിലെ
ഭ്രാന്തന്മാരുടെ കൈവശം ആണവായുധങ്ങള്‍ ഉണ്ടാകരുതെന്നതിനാലാണ് ഇറാനുമായി യുദ്ധം നടത്തുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിച്ചതായി യുഎസ് കോണ്‍ഗ്രസിനോട് പറഞ്ഞ ഘട്ടത്തിലാണ് ഈ പ്രസ്താവന. 60 ദിവസത്തെ യുദ്ധ സമയം അവസാനിക്കാനിരിക്കേ അതു നീട്ടണമെങ്കില്‍ ട്രംപിനും ഭരണകൂടത്തിനും യുഎസ് കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമാണ്. അതേസമയം വാക്കാലുള്ള ആക്രമണങ്ങള്‍ തുടരുകയാണ്








