UK News
ലോക്ക്ഡൗണ്‍ എന്നത് ജനത്തെ മുഴുവന്‍ സമ്മര്‍ദ്ദത്തിലാക്കുന്ന കാര്യമാണ്. ഒത്തുചേരലുകള്‍ കോവിഡ് വ്യാപനം കൂട്ടുമെന്ന ആശങ്കയില്‍ ജനങ്ങളെല്ലാം ലോക്ക്ഡൗണിനോട് പരമാവധി സഹകരിക്കുകയായിരുന്നു. എന്നാല്‍ രാജ്യത്തെ മുഴുവന്‍ ലോക്കാക്കിയപ്പോള്‍ പ്രധാനമന്ത്രി ഓഫീസ് ജീവനക്കാരെ ക്ഷണിച്ച് സ്വന്തം വീട്ടില്‍ പാര്‍ട്ടി നടത്തി ! നൂറോളം ജീവനക്കാരോട് ആവശ്യവുമായ മദ്യവുമായി നമ്പര്‍ 10 ലേക്കെത്താന്‍ ക്ഷണിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ പ്രൈവറ്റി സെക്രട്ടറി മാര്‍ട്ടിന്‍ റെയ്‌നോള്‍ഡ്‌സ് അയച്ച ഇമെയില്‍ സന്ദേശമാണ് പുറത്തുവന്നത്. വിവാദ പാര്‍ട്ടി 2020 മേയ് 20നായിരുന്നു. ഈ സമയം രണ്ടു പേര്‍ക്ക് മാത്രം ഒത്തുകൂടാവുന്ന രീതിയിലായിരുന്നു ലോക്ക്ഡൗണ്‍. അതും രണ്ടു മീറ്റര്‍ അകലം പാലിക്കണം. പാര്‍ട്ടിയുടെ ഭാഗമായോ എന്ന ചോദ്യത്തില്‍ നിന്ന് പ്രധാനമന്ത്രി
യുകെയില്‍ കോവിഡ് ഇന്‍ഫെക്ഷനുകള്‍ വീണ്ടും താഴ്ന്നു. ആശുപത്രി പ്രവേശനങ്ങളും സ്ഥിരത കൈവരിച്ചതോടെ രാജ്യത്തെ വൈറസിനൊപ്പം ജീവിക്കാനുള്ള പദ്ധതികള്‍ എത്രയും വേഗം പ്രഖ്യാപിക്കണമെന്ന സമ്മര്‍ദം നേരിടുകയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. 142,224 പോസിറ്റീവ് കേസുകള്‍ കൂടിയാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കണക്കുകളില്‍ ഉള്‍പ്പെടുത്തിയത്. ആഴ്ച തോറുമുള്ള കണക്കുകളുമായുള്ള
കൊറോണാവൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ ചുരുങ്ങിയ തോതിലാണ് ഇപ്പോള്‍ സംഭവിക്കുന്നത്. കേസുകളുടെ എണ്ണത്തില്‍ ഭയാനകത നിഴലിച്ച് നില്‍ക്കുന്നുണ്ടെങ്കിലും മരണങ്ങള്‍ താഴ്ന്ന് നില്‍ക്കുന്നുവെന്നത് ആശ്വാസത്തിന് വക നല്‍കുന്നു. ഫ്‌ളൂ ആഞ്ഞടിക്കുന്ന വര്‍ഷങ്ങളില്‍ മരിക്കുന്നവരുടെ പകുതിയില്‍ താഴെ മാത്രം കോവിഡ് മരണങ്ങളാണ്
കോവിഡ് വിലക്കുകള്‍ ഈ മാസം അവസാനത്തോടെ നിര്‍ത്തലാക്കാനുള്ള നീക്കങ്ങള്‍ക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റ് തുടക്കം കുറിച്ചതായി സൂചന. വൈറസിനൊപ്പം ജീവിക്കാവുന്ന തരത്തിലാണ് ബ്രിട്ടന്‍ മുന്നോട്ട് നീങ്ങുന്നതെന്ന് വിലക്കുകള്‍ നടപ്പാക്കാന്‍ മുന്നില്‍ നിന്ന മൈക്കിള്‍ ഗോവും വ്യക്തമാക്കിയതോടെയാണ് ഒമിക്രോണ്‍ ഭീതിയില്‍ നിന്നും സര്‍ക്കാര്‍ മുക്തമാകുന്നതായി
യുകെയിലെ കോവിഡ് കേസുകള്‍ തുടര്‍ച്ചയായ അഞ്ചാം ദിനവും കുറഞ്ഞു. 97 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിച്ചു. 141,472 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 146,390 കേസുകളാണ് കണക്കുകളില്‍ ഇടംപിടിച്ചത്. ഇതിനിടെ യുകെയില്‍ കൊറോണാവൈറസ് മരണങ്ങള്‍ 150,000 എന്ന നാഴികക്കല്ല് കടന്നു. അതേസമയം ഒമിക്രോണിനെ നേരിടാന്‍ കര്‍ശനമായ
എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നത് വൈകിപ്പിക്കാന്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ മന്ത്രിമാരോട് അഭ്യര്‍ത്ഥിച്ചു.ഈ നിബന്ധന മൂലമുള്ള ആശങ്കകള്‍ ആരോഗ്യ സേവന മേഖലയിലെ സ്റ്റാഫ് പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന ഇംഗ്ലണ്ടിലെ എല്ലാ എന്‍എച്ച്എസ് ജീവനക്കാരും
ബ്രിട്ടനിലെ കാല്‍ശതമാനം സ്‌കൂളുകളില്‍ പത്തിലൊരു അധ്യാപകര്‍ വീതം കോവിഡ് മൂലം ഐസൊലേഷനില്‍. ഇതിനിടെ വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്നതും, ടെസ്റ്റുകള്‍ എടുക്കാത്തതും ആശങ്കയ്ക്ക് ഇടയാക്കുന്നതായി യൂണിയനുകള്‍ വെളിപ്പെടുത്തി. ഇതുവരെ ജീവനക്കാരുടെ അഭാവം കൈകാര്യം ചെയ്യുന്നതില്‍ സ്‌കൂളുകള്‍ വിജയിച്ചതായി നാഷണല്‍ അസോസിയേഷന്‍ ഓഫ്
ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന അംഗങ്ങള്‍. അങ്ങിനെയാണ് ജനപ്രതിനിധികളെ കുറിച്ചുള്ള വെയ്പ്പ്. എന്നാല്‍ അധികാര സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്ന ശേഷം എംപിമാര്‍ പലപ്പോഴും ജനങ്ങളെ മുഖവിലയ്ക്ക് എടുക്കാതെ സ്വന്തം കാര്യം നോക്കുമെന്ന വിമര്‍ശനം ഒരു പതിവ് കാര്യമാണ്. ബ്രിട്ടനിലും ഈ സ്ഥിതിയില്‍ മാറ്റമില്ലെന്നാണ് 'മുണ്ട് മുറുക്കി' ഉടുത്ത് ജീവിക്കാന്‍ ജനങ്ങള്‍ക്ക്
ഒമിക്രോണ്‍ ഗുരുതരമായ രോഗബാധ സൃഷ്ടിക്കുന്നില്ലെന്നാണ് മന്ത്രിമാരും, വിദഗ്ധരും ആവര്‍ത്തിച്ച് വരുന്നത്. രാജ്യത്ത് കോവിഡ് ആശങ്ക കുറയ്ക്കാന്‍ ഇത് സഹായകമായിട്ടുണ്ട്. എന്നാല്‍ ആശങ്ക കുറഞ്ഞതോടെ ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കാന്‍ മുന്നോട്ട് വരുന്നവരുടെ എണ്ണവും കുറയുന്നുവെന്നാണ് ആശങ്ക ഉയരുന്നത്. ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളില്‍ കാല്‍ശതമാനത്തില്‍ താഴെ മാത്രം മുതിര്‍ന്നവരാണ്