ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം ജീവിച്ചു ; യുവതിയെ അടിച്ചും ചവിട്ടിയും പരസ്യ വിചാരണ ചെയ്ത് തൃണമൂല്‍ നേതാവ് പിടിയില്‍

ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം ജീവിച്ചു ; യുവതിയെ അടിച്ചും ചവിട്ടിയും പരസ്യ വിചാരണ ചെയ്ത് തൃണമൂല്‍ നേതാവ് പിടിയില്‍
പരസ്യ വിചാരണ നടത്തിയ തൃണമൂല്‍ നേതാവ് പിടിയിലായി. ആള്‍ക്കൂട്ടത്തിനിടെ യുവതിയേയും യുവാവിനേയും മര്‍ദ്ദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പിടിയിലാകുകയായിരുന്നു.

ബംഗാളിലെ ഉത്തദിനാശ്പൂരിലെ ചൊപ്രയിലാണ് ഞെട്ടിക്കുന്ന സംഭവം. ഭര്‍ത്താവിനെ ഉപേക്ഷിച്ചു മറ്റൊരാള്‍ക്കൊപ്പം ജീവിച്ചെന്നാരോപിച്ചാണ് തൃണമൂല്‍ നേതാവ് താജ്മൂലിന്റെ നേതൃത്വത്തില്‍ സംഘം യുവതിയെ മര്‍ദ്ദിച്ചത്. യുവതിയുടെ പ്രവര്‍ത്തി സമൂഹത്തിന് യോജിച്ചതല്ലെന്നും മര്‍ദ്ദനത്തില്‍ തെറ്റില്ലെന്നും തൃണമൂല്‍ എംഎല്‍എ അതിനിടെ ന്യായീകരണവുമായി രംഗത്തെത്തിയിരുന്നു.

തൃണമൂല്‍ പാര്‍ട്ടി നേതാവ് മുളവടി കൊണ്ട് യുവതിയെ അടിച്ചു. അടികൊണ്ട് അവശയായി വീണ സ്ത്രീയെ ഇയാള്‍ നിലത്തിട്ടു ചവിട്ടുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പാര്‍ട്ടി അനുഭാവികള്‍ പ്രചരിപ്പിച്ചതോടെ വിവാദമായി. പ്രതിഷേധമുയര്‍ന്നതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

സമൂഹത്തിന് ചേരാത്ത വിധത്തിലുള്ള സ്ത്രീയുടെ പ്രവൃത്തിയോട് ആള്‍ക്കൂട്ടം ഇത്തരത്തില്‍ പ്രതികരിച്ചതില്‍ തെറ്റു പറയാനാവില്ലെന്ന് എംഎല്‍എ പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.

Other News in this category



4malayalees Recommends