'ഹേ അമുല്‍, നിങ്ങളുടെ ഉയര്‍ന്ന പ്രോട്ടീന്‍ മോരിനൊപ്പം നിങ്ങള്‍ ഞങ്ങള്‍ക്ക് പുഴുക്കളെ അയച്ചു... വീഡിയോ പങ്കുവച്ച് യുവാവ് ; മാപ്പു പറച്ചില്‍

'ഹേ അമുല്‍, നിങ്ങളുടെ ഉയര്‍ന്ന പ്രോട്ടീന്‍ മോരിനൊപ്പം നിങ്ങള്‍ ഞങ്ങള്‍ക്ക് പുഴുക്കളെ അയച്ചു... വീഡിയോ പങ്കുവച്ച് യുവാവ് ; മാപ്പു പറച്ചില്‍
ഇക്കഴിഞ്ഞ കുറെ നാളുകളായി നാം വാങ്ങികഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്നും മറ്റുമായി ജീവികളടങ്ങിയ വസ്തുക്കള്‍ കണ്ടെത്തിയതിന്റെ വാര്‍ത്തകള്‍ ശ്രദ്ധേയമാണ്. പല്ലി, തവള, പാറ്റ, ബ്ലേഡ്, പുഴു അങ്ങനെ തുടങ്ങി നിരവധി വസ്തുക്കളാണ് നാം ഓഡര്‍ ചെയ്യുന്ന അല്ലെങ്കില്‍ വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ വിഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്.

എന്നാല്‍ ഇത്തരത്തില്‍ @Amul_Coop വെബ്‌സൈറ്റില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ ഒരു യുവാവിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഗജേന്ദ്ര യാദവ് എന്ന യുവാവ് താന്‍ ഓണ്‍ലൈന്‍ ആയി ഓഡര്‍ ചെയ്ത് വാങ്ങിയ അമൂലിന്റെ മോര് പാക്കറ്റിനൊപ്പം നുരയ്ക്കുന്ന പുഴുക്കള്‍ കിട്ടിയെന്നാരോപിച്ച് രംഗത്തെത്തിയത്. സാമൂഹ്യമാധ്യമത്തില്‍ ഇതിന്റെ വീഡിയോയും യുവാവ് പങ്കവച്ചിട്ടുണ്ട്.

@Amul_Coop എന്ന വെബ്‌സൈറ്റില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് നിര്‍ത്തുക എന്നാണ് യുവാവ് പോസ്റ്റില്‍ എഴുതിയിട്ടുള്ളത്. 'ഹേ അമുല്‍, നിങ്ങളുടെ ഉയര്‍ന്ന പ്രോട്ടീന്‍ മോരിനൊപ്പം നിങ്ങള്‍ ഞങ്ങള്‍ക്ക് പുഴുക്കളെ അയച്ചു. ഈയിടെ വാങ്ങിയ മോരില്‍ പുഴുക്കളെ കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അതൃപ്തി പ്രകടിപ്പിക്കാനാണ് ഞാന്‍ എഴുതുന്നത്. ഈ അനുഭവം അവിശ്വസനീയമായിരുന്നു….' യുവാവിന്റെ പോസ്റ്റ്

ഒരു വിഡിയോയും രണ്ട് ഫോട്ടോയുമാണ് യുവാവ് പോസ്റ്റ് ചെയ്തിട്ടുള്ളത്. വീഡിയോയില്‍ 30 പേപ്പര്‍ ഫോയിലുകളിലായി കവര്‍ ചെയ്ത ഒരു ബണ്ടില്‍ മോര് പാക്കറ്റ് കാണിക്കുന്നുണ്ട്. ഇതില്‍ നിന്നും ഏതാനും മോര് പാക്കറ്റുകള്‍ മാറ്റിയിട്ടുണ്ട്. മോര് മാറ്റിയ ഭാഗത്തെ പാക്കറ്റ് പൊട്ടി ഒഴുകിയതിന്റെ പാടുണ്ട്. അവിടെ കുറച്ച് പുഴുക്കള്‍ നുരയ്ക്കുന്നത് കാണാം. പാക്കറ്റുകളുടെ പകുതിയോളം കീറിയ നിലയിലായിരുന്നു. ചീഞ്ഞളിഞ്ഞ മോരില്‍ നിന്നും ദുര്‍ഗന്ധം വരുന്നുണ്ടായിരുന്നുവെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പരിശോധന ആവശ്യപ്പെട്ട് അമൂലിന് അയച്ച ഇമെയില്‍ സന്ദേശങ്ങളും യുവാവ് പങ്കുവച്ചു. പിന്നാലെ അമുല്‍ മാപ്പ് പറഞ്ഞതായും പ്രശ്‌നം പരിഹരിക്കാന്‍ ആളെ അയയ്ക്കുമെന്നും പണം തിരികെ നല്‍കാമെന്ന് അറിയിച്ചതായും യുവാവ് കുറിച്ചു. നിരവധി ആളുകള്‍ വീഡിയോയ്ക്ക് പിന്നാലെ സമൂഹ മാധ്യമത്തില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതിയിട്ടിട്ടുണ്ട്.


Other News in this category



4malayalees Recommends