വിവാഹത്തിന് നിര്‍ബന്ധിച്ചു; ഡല്‍ഹിയില്‍ ഗര്‍ഭിണിയായ 19കാരിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടി

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഡല്‍ഹിയില്‍ ഗര്‍ഭിണിയായ 19കാരിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടി
ഗര്‍ഭിണിയായ പത്തൊന്‍പതുകാരിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചുമൂടി. ഡല്‍ഹി നംഗ്ലോയ് സ്വദേശിനി സോണി(19)യാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്കില്‍നിന്നാണ് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. സോണിയുടെ കാമുകന്‍ സലീം ഒരു സുഹൃത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ തിങ്കളാഴ്ച വീട്ടില്‍നിന്ന് സാധനങ്ങളുമെടുത്ത് സലീമിനെ കാണാന്‍ സോണി പോയിരുന്നു. സലീമും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് സോണിയെ ഹരിയാനയിലെ റോഹ്തക്കിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് യുവതിയെ മൂവരും ചേര്‍ന്ന് കൊന്നു കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സോണിയെ കാണാനില്ലെന്നുള്ള വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സോണി ഏഴു മാസം ഗര്‍ഭിണിയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സലീമുമായി സോണി ഏറെനാളായി അടുപ്പത്തിലായിരുന്നെന്നും ഗര്‍ഭിണിയായതിനു പിന്നാലെ തന്നെ വിവാഹം കഴിക്കാന്‍ സലീമിനെ സോണി നിര്‍ബന്ധിച്ചെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ വിവാഹത്തിന് താല്‍പര്യമില്ലാതിരുന്ന സലീം, സോണിയോട് ഗര്‍ഭഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന സോണിക്ക്, ഇന്‍സ്റ്റഗ്രാമില്‍ ആറായിരത്തിലധം ഫോളോവേഴ്‌സുണ്ട്. സലീമിനൊപ്പമുള്ള നിരവധി ചിത്രങ്ങളും സോണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സലീമുമായുള്ള ബന്ധത്തെക്കുറിച്ച് സോണിയുടെ വീട്ടുകാര്‍ക്കും നേരത്തെ അറിവുണ്ടായിരുന്നെന്നും അവര്‍ ബന്ധം വിലക്കിയിരുന്നതായും പൊലീസ് പറഞ്ഞു. എന്നാല്‍ ഇരുവരും ബന്ധം തുടരുകയായിരുന്നു.



Other News in this category



4malayalees Recommends