പൂജാ ദിവസം ഭര്‍ത്താവ് സമ്മാനമായി സാരി വാങ്ങി നല്‍കിയില്ല; 25കാരി ജീവനൊടുക്കി

പൂജാ ദിവസം ഭര്‍ത്താവ് സമ്മാനമായി സാരി വാങ്ങി നല്‍കിയില്ല; 25കാരി ജീവനൊടുക്കി
കര്‍വാ ചൗത്ത് ആചരിച്ചതിന് ശേഷം ഭര്‍ത്താവ് സമ്മാനമായി സാരി വാങ്ങി നല്‍കാത്തതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍വാ ചൗത്ത് ആചരിച്ചത്. വിവാഹിതരായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ഐശ്വര്യത്തിനും ദീര്‍ഘായുസ്സിനുംവേണ്ടി വളരെയധികം ഭക്തിയോടെ ഉപവാസം അനുഷ്ഠിക്കുന്നതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്. അന്നേ ദിവസം വൈകുന്നേരം ചന്ദ്രനെ കാണുന്നതോടെ വ്രതം അവസാനിപ്പിക്കും. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍ പൂരിലാണ് ആഘോഷം ദുരന്തമായത്.

കര്‍വാചൗത്ത് ആചരണത്തിന് ശേഷം ഭര്‍ത്താവ് ധര്‍മപാലുവുമായി വഴക്കിട്ട ബാബ്ലി എന്ന യുവതിയാണ് ജീവനൊടുക്കിയതെന്ന് ട്രൂസ്റ്റോറിയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. കര്‍വാ ചൗത്തിന് സമ്മാനമായി സാരി ലഭിക്കാത്തതിനാല്‍ യുവതി ഭര്‍ത്താവുമായി വഴക്കിട്ടുവെന്ന് പോസ്റ്റില്‍ പറയുന്നു. തനിക്ക് ഒരു പുതിയ സാരി സമ്മാനമായി വാങ്ങി നല്‍കണമെന്ന് അവര്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭര്‍ത്താവ് അത് നിരസിച്ചു.

ഇത് ദമ്പതികള്‍ക്കിടയില്‍ ചൂടേറിയ തര്‍ക്കത്തിലേക്ക് നയിച്ചു. ഭര്‍ത്താവ് പുതിയ സാരി വാങ്ങി നല്‍കാത്തതില്‍ ദേഷ്യത്തിലായ ബബ്ലി ഉടന്‍ തന്നെ ജീവനൊടുക്കുകയായിരുന്നു. ബബ്ലിയുടെയും ധര്‍മപാലിന്റെയും വിവാഹം കഴിഞ്ഞിട്ട് 10 മാസം മാത്രമെ ആയിട്ടുള്ളൂവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ബബ്ലിയുടെ പെട്ടെന്നുള്ള ദാരുണമായ മരണം അവരുടെ കുടുംബാംഗങ്ങളെയും അയല്‍ക്കാരെയും അതീവ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Other News in this category



4malayalees Recommends