Canada
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണം നടപ്പിലാക്കി തുടങ്ങി കാനഡ. താമസ പ്രതിസന്ധി ഉള്‍പ്പെടേയുള്ള പ്രതിസന്ധികള്‍ ശക്തമായ ഘട്ടത്തിലായിരുന്നു കനേഡിയന്‍ സര്‍ക്കാര്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്. തിരഞ്ഞെുപ്പ് നടക്കുന്ന സാഹചര്യത്തില്‍ തദ്ദേശീയ വികാരം ശമിപ്പിക്കാന്‍ കൂടെയായിരുന്നു നിയന്ത്രണം. നിയന്ത്രണം പ്രാബല്യത്തില്‍ വരുത്തിയതോടെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ഈ വര്‍ഷം ഏകദേശം 292000 പെര്‍മിറ്റുകള്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. കാനഡയിലെ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ വിസ നിയന്ത്രണം പ്രഖ്യാപിച്ചിരുന്നെങ്കിലും എണ്ണത്തിന്റെ കാര്യത്തില്‍ ഇതുവരെ ഒരു വ്യക്തത ഉണ്ടായിരുന്നില്ല. എന്നാല്‍ ഗ്ലോബ് ആന്‍ഡ് മെയിലില്‍ വന്ന റിപ്പോര്‍ട്ടിലാണ് 292000
ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന കാനഡയുടെ അവകാശവാദത്തില്‍ ന്യൂസിലന്‍ഡ് ഉപപ്രധാനമന്ത്രി വിന്‍സ്റ്റണ്‍ പിറ്റേഴ്സ് സംശയം ഉന്നയിച്ചു. കാനഡ നല്കിയ തെളിവുകളിലാണ് പീറ്റേഴ്സ് സംശയം പ്രകടിപ്പിച്ചത്. ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ പീറ്റേഴ്സ് ഒരു ദേശീയ മാധ്യമത്തില്‍ നല്കിയ അഭിമുഖത്തിലാണ്
കാനഡ പ്രഖ്യാപിച്ച സ്റ്റഡി പെര്‍മിറ്റ് ക്യാപ്പ് പ്രാബല്യത്തില്‍. ഇതോടെ 2024-ല്‍ ഏകദേശം 292,000 പെര്‍മിറ്റുകളാണ് അണ്ടര്‍ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്കായി ട്രൂഡോ ഗവണ്മെന്റ് അനുവദിക്കുക. കാനഡയുടെ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലറാണ് ഈ വിഷയത്തിലേക്ക് വെളിച്ചം വീശുന്ന സൂചനകള്‍ നല്‍കിയത്. ഈ വര്‍ഷം ഏകദേശം 292,000 സ്റ്റഡി പെര്‍മിറ്റുകളാണ് കോളേജ്,
നോര്‍ത്തേണ്‍ മനിബോട്ടയിലെ ഫസ്റ്റ് നേഷന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കമ്മ്യൂണിറ്റിയില്‍ ആവശ്യത്തിന് നഴ്സുമാര്‍ ഇല്ലാതെ വന്നതോടെയാണ് പ്രതിസന്ധിയായത്. ക്രോസ് ലേക്ക് എന്ന് അറിയപ്പെടുന്ന പിമിസികമാക് ക്രീ നേഷനിലെ നഴ്സിംഗ് സ്റ്റേഷനില്‍ ചുരുങ്ങിയത് 13 നഴ്സുമാരുടെ സേവനമാണ് ആവശ്യമുണ്ടായിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച ഇത് കേവലം നാലായി ചുരുങ്ങി. ഇതോടെ സേവനത്തിനെത്തിയ
ഖലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കനേഡിയന്‍ മാധ്യമം . കൊലപാതകം നടന്ന് 9 മാസങ്ങള്‍ക്ക് ശേഷമാണ് കനേഡിയന്‍ മാധ്യമമായ സിബിസി ന്യൂസ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. നിജ്ജാറിന്റെത് തികച്ചും ആസൂത്രിതമായ കൊലപാതകമാണെന്നും കനേഡിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകത്തില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്നാണ് കാനഡയുടെ
കാനഡയിലെ ടൊറന്റോയില്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞടക്കം ശ്രീലങ്കന്‍ കുടുംബത്തിലെ ആറു പേരെ കുത്തിക്കൊന്നു. ശ്രീലങ്കയില്‍ നിന്ന് തന്നെയുള്ള 19 കാരനായ വിദ്യാര്‍ത്ഥി ഫെബ്രിയോ ഡിസോയ്സയാണ് ക്രൂരത ചെയ്തത്. രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ കൂടാതെ 35 കാരിയായ അമ്മ, ഇവരുടെ ഏഴു വയസുള്ള മകന്, നാലും രണ്ടും വയസുള്ള പെണ്‍കുട്ടികള്‍, 40 കാരനായ ബന്ധു എന്നിവരാണ് കൊല്ലപ്പെട്ടത്. 35 കാരിയുടെ
പലസ്തീനികള്‍ക്ക് ഭക്ഷണവും മരുന്നും വിദ്യാഭ്യാസവും താമസ സൗകര്യവുമൊരുക്കുന്ന യുഎന്‍ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യു എക്കുള്ള ധനസഹായം പുനരാരംഭിക്കുമെന്ന് കാനഡ. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തില്‍ യുഎന്‍ആര്‍ ഡബ്ല്യു എയുടെ 13 ഓളം ജീവനക്കാര്‍ പങ്കെടുത്തുവെന്ന ഇസ്രായേലിന്റെ ആരോപണത്തെ തുടര്‍ന്ന് കാഡന അടക്കം നിരവധി രാജ്യങ്ങള്‍ ധനസഹായം നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ ഗാസയെ
യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് 2024 ഏപ്രില്‍ അവസാനം വരെ മുഴുവന്‍ സമയ തൊഴില്‍ നയം വിപുലീകരിക്കുമെന്നും ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ പ്രഖ്യാപിച്ചു അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവാര ജോലി സമയം 30 മണിക്കൂര്‍ വരെ വര്‍ദ്ധിപ്പിക്കുന്ന കാര്യവും ഐ ആര് സി സി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. സീന്‍ ഫ്രേസര്‍ ഇമിഗ്രേഷന്‍ വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് വിദേശ
പാകിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന് നന്ദി അറിയിച്ച് കുറിപ്പ് എഴുതിവച്ച ശേഷം കാനഡയിലുള്ള ഹോട്ടല്‍മുറിയില്‍ നിന്ന് എയര്‍ഹോസ്റ്റസ് മുങ്ങി. പാകിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ക്രൂ അംഗമായ മറിയം റാസയെ ആണ് കാണാതായത്. ഈ വര്‍ഷം കാനഡയില്‍ വച്ച് കാണാതാകുന്ന രണ്ടാമത്തെ പിഐഎ ക്രൂ അംഗമാണ് മറിയം റാസ. ഈ മാസം 26നാണ് ഇസ്ലാമാബാദില് നിന്ന് തിരിച്ച വിമാനത്തില്‍ മറിയം