മകനെ വിട്ടുകിട്ടാന്‍ 30000 രൂപ വേണമെന്നും അല്ലെങ്കില്‍ കൊല്ലുമെന്നും അച്ഛന് അജ്ഞാത ഫോണ്‍ സന്ദേശം ; അന്വേഷണത്തില്‍ പൊലീസ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തി

മകനെ വിട്ടുകിട്ടാന്‍ 30000 രൂപ വേണമെന്നും അല്ലെങ്കില്‍ കൊല്ലുമെന്നും അച്ഛന് അജ്ഞാത ഫോണ്‍ സന്ദേശം ; അന്വേഷണത്തില്‍ പൊലീസ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തി
യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി അന്വേഷിച്ച പൊലീസ് സത്യമറിഞ്ഞപ്പോള്‍ ഞെട്ടി. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. 20കാരനെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. ഡിസംബര്‍ 7 ന് മകന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും വസായിയിലെ ഫാദര്‍വാഡി സ്വദേശി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഡിസംബര്‍ എട്ടിനാണ് മിസ്സിംഗ് കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തു.

അന്വേഷണം നടക്കുന്നതിനിടെയാണ് പിതാവിന് ഫോണ്‍ കോള്‍ വന്നു. മൂന്ന് പേര്‍ തന്നെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയെന്നും 30,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നും പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും മകന്‍ പിതാവിനെ അറിയിച്ചു. പണം നല്‍കുന്നതിനായി മകന്‍ പിതാവിന് ക്യുആര്‍ കോഡും അയച്ചു. എന്നാല്‍, ഈ വിവരങ്ങള്‍ പിതാവ് പൊലീസിന് കൈമാറി. തുടര്‍ന്ന് നാല് പൊലീസ് സംഘങ്ങള്‍ രൂപീകരിച്ച് വസായ്, വിരാര്‍, നല്ലസോപാര തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒടുവില്‍ വസായ് ഫാറ്റയില്‍ ഇയാളെ കണ്ടെത്തി. അച്ഛന്റെ കൈയില്‍ നിന്ന് പണം തട്ടാനാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്ന് 20കാരന്‍ പൊലീസിനോട് പറഞ്ഞു. പണം ആവശ്യപ്പെട്ടപ്പോള്‍ അച്ഛന്‍ നല്‍കിയില്ല. പിന്നീടാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്ന് ഇയാള്‍ പറഞ്ഞു. 20 കാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Other News in this category



4malayalees Recommends