വീട്ടില്‍ നമ്മളെ കൊണ്ട് അവിടെ ആവശ്യമില്ലെങ്കില്‍, അതെന്റെ വിധി; വിവാഹമോചനത്തെക്കുറിച്ച് സായ് കുമാര്‍

വീട്ടില്‍ നമ്മളെ കൊണ്ട് അവിടെ ആവശ്യമില്ലെങ്കില്‍, അതെന്റെ വിധി; വിവാഹമോചനത്തെക്കുറിച്ച് സായ് കുമാര്‍
ബിന്ദുപണിക്കരുമായുള്ള വിവാഹമോചനത്തെക്കുറിച്ച് നടന്‍ സായ് കുമാര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ബിന്ദു പണിക്കരെ കുറിച്ചുള്ള ചോദ്യത്തിന് അതിനെ പറ്റി സംസാരിക്കേണ്ടതില്ലെന്നു അവതാരകനോട് സായി കുമാര്‍ പറഞ്ഞതാണ് ചര്‍ച്ച. ബിന്ദുപണിക്കരെക്കുറിച്ചുള്ള ചോദ്യം സായികുമാറിനെ പ്രകോപിതനാക്കിയോ? എന്ന പേരില്‍ ഈ അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സായ് കുമാറിന്റെ വാക്കുകള്‍

'. ആ സമയത്തായിരുന്നുവെങ്കില്‍ അതൊക്കെ പറയാം. അതൊക്കെ കഴിഞ്ഞു. ആ അധ്യായവും അടഞ്ഞു. പിന്നെ ആ വിഷയത്തെ പറ്റി സംസാരിക്കേണ്ടതില്ലല്ലോ. ഞാന്‍ കൊടുക്കുന്നത് എനിക്ക് തിരിച്ചു കിട്ടിയാല്‍ മതി. കൊടുക്കുന്നതിന്റെ പാതിയെങ്കിലും കിട്ടിയാല്‍ മതി. അതിനെപ്പറ്റി പറയുന്നതില്‍ എനിക്ക് വിഷമമുണ്ടായിട്ടൊന്നുമല്ല. പറയുമ്‌ബോള്‍ പോളിഷ് ചെയ്ത് പറയാന്‍ പറ്റില്ല. അതാണ് എന്റെ കുഴപ്പം. ഞാന്‍ ഉള്ളത് ഉള്ളതുപോലെ പറയും. അതൊക്കെ കഴിഞ്ഞ ഏടാണ്. അത് അതിന്റെ വഴിക്ക് പോയി. അതെന്റെ വിധി. അതൊക്കെ ജീവിതത്തില്‍ സംഭവിക്കേണ്ടതാകാം,' സായി കുമാര്‍ പറഞ്ഞു.

'നമ്മള്‍ ഒരാളെ വിശ്വസിക്കുകയെന്നതാണ് ഏറ്റവും വലിയ കാര്യവും വിജയവും. വിശ്വസിച്ചതിന്റെ പേരില്‍ തെറ്റാണല്ലോ എന്നു തോന്നിക്കഴിഞ്ഞാല്‍ വലിയ പ്രശ്‌നമാണ്. ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് വളരെ സന്തോഷത്തോടെ വരുന്നതാണ് നമ്മുടെ വീട്. അവിടെ സമാധാനവും സ്വസ്ഥതയും ഇല്ലെങ്കില്‍, നമ്മളെ കൊണ്ട് അവിടെ ആവശ്യമില്ലെങ്കില്‍ പിന്നെ അവിടെ നില്‍ക്കേണ്ട കാര്യമില്ല. എനിക്കത് ഇഷ്ടമല്ല' സായികുമാര്‍ പറഞ്ഞു



Other News in this category



4malayalees Recommends