സ്റ്റണ്ട് ആദ്യമായി ചെയ്യുന്നത് കല്‍ക്കിയിലാണ്, അതുകൊണ്ട് തന്നെ അത് വര്‍ക്കാകുമോയെന്ന ടെന്‍ഷനുണ്ടായിരുന്നു ; അന്ന ബെന്‍

സ്റ്റണ്ട് ആദ്യമായി ചെയ്യുന്നത് കല്‍ക്കിയിലാണ്, അതുകൊണ്ട് തന്നെ അത് വര്‍ക്കാകുമോയെന്ന ടെന്‍ഷനുണ്ടായിരുന്നു ; അന്ന ബെന്‍
നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം 'കല്‍ക്കി 2898 എഡി' തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തില്‍ നിന്നും അന്ന ബെന്നും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്.

കെയ്‌റ എന്ന കഥാപാത്രമാണ് അന്ന ബെന്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ കല്‍ക്കിയെ കുറിച്ച് സംസാരിക്കുകയാണ് അന്ന ബെന്‍. കപ്പേളയും കുമ്പളങ്ങിയുമെല്ലാം കല്‍ക്കിയുടെ സംവിധായകന്‍ നാഗ് അശ്വിന്‍ കണ്ടിട്ടുണ്ടെന്നും, ദുല്‍ഖര്‍ ചിത്രത്തിലുണ്ടെന്ന് അറിഞ്ഞത് വളരെ വൈകിയാണെന്നും അന്ന ബെന്‍ പറയുന്നു.

'പപ്പയുടെ കൂടെ സെറ്റില്‍ പോവുകയും സിനിമകള്‍ കണ്ട് വന്നശേഷം വീട്ടില്‍ അതിനെ കുറിച്ച് ഡിസ്‌കസ് ചെയ്യുകയുമെല്ലാം ചെയ്യാറുണ്ടായിരുന്നു. സ്റ്റണ്ട് ആദ്യമായി ചെയ്യുന്നത് കല്‍ക്കിയിലാണ്. അതുകൊണ്ട് തന്നെ അത് വര്‍ക്കാകുമോയെന്ന ടെന്‍ഷനുണ്ടായിരുന്നു

പക്ഷെ ആളുകളുടെ കയ്യടിയും സ്വീകരണവും മറ്റും കണ്ടപ്പോള്‍ സന്തോഷമായി. എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി ധാരണയുള്ള സംവിധായകനാണ് നാ?ഗ് അശ്വിന്‍. കപ്പേളയും കുമ്പളങ്ങിയുമെല്ലാം അദ്ദേഹം കണ്ടിട്ടുണ്ട്. കയ്‌റ എന്ന കഥപാത്രം നാഗ് അശ്വിന് വളരെ ഇഷ്ടമുള്ളതാണ്. കല്‍ക്കിയിലെ കയ്‌റയും കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോളും തമ്മില്‍ ഒരു ബന്ധമുണ്ട്. രണ്ടുപേരും ജീവിതത്തെ വളരെ സിമ്പിളായി കാണുന്ന ആളുകളാണ്.

അവര്‍ക്ക് ചുറ്റുമുള്ള പ്രശ്‌നങ്ങളും അങ്ങനെ തന്നെയാണ്. എത്ര പ്രശ്‌നങ്ങളുണ്ടെങ്കിലും അവരെ സന്തോഷത്തോടെ മാത്രമാണ് കാണാന്‍ കഴിയുക. നാഗ് സാര്‍ കഥയെ പറ്റി സംസാരിക്കുമ്പോള്‍ വളരെ പോസിറ്റീവ് ഔട്ട്‌ലുക്കുള്ള ഒരു കഥാപാത്രമാണ് എന്നായിരുന്നു കയ്‌റയെ കുറിച്ച് പറഞ്ഞത്. കയ്‌റയെ പറ്റി അങ്ങനെയുള്ള ഡിസ്‌ക്രിപ്ഷനായിരുന്നു എനിക്ക് നാഗ് സാറില്‍ നിന്ന് ലഭിച്ചത്. ഇത്രയേറെ കാമിയോസ് സിനിമയിലുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.

സിനിമയിലെ മെയിന്‍ ആളുകള്‍ക്ക് മാത്രമെ അത് അറിയുമായിരുന്നുള്ളു. ഡിക്യു കാമിയോ റോളിലുണ്ടെന്ന് അറിഞ്ഞത് വളരെ വൈകിയാണ്. ആ കഥാപാത്രം എനിക്ക് ഇഷ്ടപ്പെട്ടതാണ്. കോമ്പിനേഷന്‍ സീന്‍ ഇല്ലാത്തതുകൊണ്ട് പ്രഭാസ് സാറിനെ നേരിട്ട് കണ്ടിട്ടില്ല. ദീപിക മാമിനൊപ്പവും ശോഭന മാമിനൊപ്പവുമായിരുന്നു എനിക്കുള്ള കോമ്പിനേഷന്‍ സീനുകള്‍.

സ്റ്റണ്ട് ചെയ്യാന്‍ വേണ്ടി വര്‍ക്ക് ഔട്ട് ചെയ്യുമായിരുന്നു. ബോഡി വെയിറ്റ് കൂടാതെ ശ്രദ്ധിച്ചു. റെ?ഗുലര്‍ ജിം ചെയ്യാന്‍ മടിയുള്ള വ്യക്തിയാണ് ഞാന്‍. കുടുംബം എന്നെ സെലിബ്രിറ്റിയായി ?പരി?ഗണിക്കുന്നതായി തോന്നിയിട്ടില്ല. അതൊക്കെ ?ഗേറ്റിന് പുറത്ത് വരെ മാത്രം. എന്നെ എല്ലാവര്‍ക്കും അറിയാം എന്നത് പുറത്ത് പോകുമ്പോള്‍ ഫാമിലിയും ഫ്രണ്ട്‌സും പലപ്പോഴും മറന്ന് പോകാറുണ്ട്.

മലയാളത്തില്‍ തന്നെ നിരവധി സിനിമകളുടെ കാസ്റ്റിങ് കോളില്‍ ഞാനും അപേക്ഷിക്കാറുണ്ട്. അപ്പ ഫേമസാണെന്ന് സ്‌കൂള്‍ കാലം മുതല്‍ അറിയാമായിരുന്നു. വീട്ടിലൊക്കെ വെച്ച് ഇടയ്ക്കിടെ അപ്പ എന്നെ ഗുണ്ട ബിനുവെന്ന് വിളിക്കാറുണ്ട്. അതിന്റെ ട്രോളൊക്കെ അപ്പ കാണാറുണ്ട്. ട്രോള്‍സ് എഞ്ചോയ് ചെയ്യാനാണ് അപ്പ പറയാറുള്ളത്.'അന്ന ബെന്‍ പറയുന്നു



Other News in this category



4malayalees Recommends