ആണ്‍കുട്ടികളെ നോട്ടമിട്ട പോലീസുകാരന്‍; 3 ദശകത്തിനിടെ ചുരുങ്ങിയത് 52 ആണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കി; ആത്മഹത്യ ചെയ്ത സീനിയര്‍ ഓഫീസറെ പറ്റിയുള്ള അന്വേഷണം ഞെട്ടിക്കുന്നു

ആണ്‍കുട്ടികളെ നോട്ടമിട്ട പോലീസുകാരന്‍; 3 ദശകത്തിനിടെ ചുരുങ്ങിയത് 52 ആണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കി; ആത്മഹത്യ ചെയ്ത സീനിയര്‍ ഓഫീസറെ പറ്റിയുള്ള അന്വേഷണം ഞെട്ടിക്കുന്നു
ആത്മഹത്യ ചെയ്ത ഒരു മുതിര്‍ന്ന ടാസ്മാനിയര്‍ പോലീസ് ഓഫീസറെ പറ്റിയുള്ള അന്വേഷണം ഉദ്യോഗസ്ഥരെ ഞെട്ടിക്കുന്നു. 30 വര്‍ഷത്തിലേറെയായി ആണ്‍കുട്ടികളെ ചൂഷണത്തിനും പീഡനത്തിനും ഇരയാക്കിയ ഓഫീസര്‍ സ്വയം ജീവനൊടുക്കുകയായിരുന്നു.

പോലീസ് ഓഫീസറായിരിക്കുമ്പോഴും കുട്ടികളെ പീഡിപ്പിച്ചിരുന്ന പോള്‍ റെയ്‌നോള്‍ഡ്‌സ് ചുരുങ്ങിയത് 52 ആണ്‍കുട്ടികളെ പരിപോഷിപ്പിച്ച് വശത്താക്കുകയും, എണ്ണം തിട്ടപ്പെടുത്താന്‍ കഴിയാത്ത തോതില്‍ ആണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കുകയും ചെയ്‌തെന്നാണ് റിവ്യൂ കണ്ടെത്തിയിരിക്കുന്നത്.

2018-ല്‍ ഇയാള്‍ ജീവനൊടുക്കിയതോടെയാണ് പീഡന പരമ്പരയ്ക്ക് അവസാനമായത്. റെയ്‌നോള്‍ഡ്‌സ് മരിക്കുമ്പോള്‍ സ്‌റ്റേറ്റിലെ ഏറ്റവും ഉന്നത പോലീസ് ഓഫീസര്‍ക്ക് മാത്രമാണ് ഇയാള്‍ അന്വേഷണം നേരിടുന്നതായി അറിവുണ്ടായിരുന്നത്. അതിനാല്‍ ദീര്‍ഘകാലം സേവനം നല്‍കിയ ഓഫീസറെന്ന നിലയില്‍ സ്റ്റേറ്റ് ഫ്യൂണറല്‍ നല്‍കുകയും ചെയ്തു.

2023-ല്‍ ടാസ്മാനിയന്‍ പോലീസ് കമ്മീഷണര്‍ ഉത്തരവിട്ട സ്വതന്ത്ര അന്വേഷണത്തിലാണ് റെയ്‌നോള്‍ഡിന്റെ ക്രൂരതകള്‍ പുറത്തുവന്നത്. ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍ ക്ലബുകളുടെ മറപറ്റിയാണ് ഇയാള്‍ ഇരകളെ കണ്ടെത്തിയിരുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends