മാന്നാര്‍ കല കൊലപാതകം: വീടിന്റെ പരിസരത്ത് കുഴികളെടുത്ത് പരിശോധിക്കും, അനിലിനെ നാട്ടിലെത്തിക്കുന്നത് നീളുന്നു

മാന്നാര്‍ കല കൊലപാതകം: വീടിന്റെ പരിസരത്ത് കുഴികളെടുത്ത് പരിശോധിക്കും, അനിലിനെ നാട്ടിലെത്തിക്കുന്നത് നീളുന്നു
മാന്നാര്‍ കല കൊലപാതക കേസില്‍ ഒന്നാംപ്രതി ഭര്‍ത്താവ് അനിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം വൈകുന്നു. ഇസ്രയേലിലുള്ള അനില്‍ കുമാറിനെ നാട്ടിലെത്തിക്കാന്‍ സമയമെടുക്കുമെന്ന് തന്നെയാണ് സൂചന. അതേസമയം സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ഇനിയും ആവശ്യമാണെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കുഴിയെടുത്ത് പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ സെപ്റ്റിക് ടാങ്കില്‍ നിന്ന് ശേഖരിച്ച കലയുടേതെന്ന് കരുതുന്ന വസ്തുക്കള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുക എന്നത് സങ്കീര്‍ണത നിറഞ്ഞ ഒരു പ്രശ്‌നമാണ്. നിലവില്‍ കസ്റ്റഡിയിലുള്ള ജിനു, സോമരാജന്‍, പ്രമോദ് എന്നിവരെ വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എന്നാല്‍ ഇവര്‍ നല്‍കുന്ന മൊഴികള്‍ വൈരുധ്യം നിറഞ്ഞതാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

അനില്‍കുമാറിന്റെ വീടിന്റെ പരിസരത്ത് കുഴികളുണ്ടാക്കി പരിശോധിക്കും. വീടിനോട് ചേര്‍ന്ന് ഭൂമിക്കടിയില്‍ ടാങ്കോ മറ്റെന്തെങ്കിലും നിര്‍മാണങ്ങളോ ഉണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുക. സംഭവസമയത്ത് അനില്‍ കെട്ടിട നിര്‍മാണ പണിക്കാരനായതുകൊണ്ട് ഇത്തരം സാധ്യതകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. അതേസമയം കേസില്‍ വിവര ശേഖരണത്തിന്റെ ഭാഗമായി പൊലീസ് പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്.

Other News in this category



4malayalees Recommends